ഓസ്ട്രേലിയയിലും ഫ്രാന്‍സിലും കൊറോണ ട്രൈസിംഗ് ആപ്പ് വന്‍ പരാജയം; സംഭവിച്ചത്

First Published Jul 11, 2020, 3:59 PM IST

പാരീസ്: വലിയ പ്രധാന്യത്തോടെ നടപ്പിലാക്കിയ കൊറോണ വൈറസ് കോണ്‍ടാക്റ്റ് ട്രൈസിംഗ് ആപ്പ് ഫ്രാന്‍സിലും, ഓസ്ട്രേലിയയിലും വലിയ പരാജയമായതായി റിപ്പോര്‍ട്ടുകള്‍. ഇത് സംബന്ധിച്ച് ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പുമായി രംഗത്ത് എത്തിയിട്ടുണ്ട്. ഫ്രാന്‍സില്‍ 20 ലക്ഷത്തോളം ഡൌണ്‍ലോഡ് നടന്ന സ്റ്റോപ്പ് കൊറോണ ആപ്പില്‍. കൊറോണ സംബന്ധിച്ച് രണ്ടാഴ്ചയ്ക്കുള്ളില്‍ അലെര്‍ട്ട് ലഭിച്ചത് വെറും 14 പേര്‍ക്കാണ് എന്നാണ് റിപ്പോര്‍ട്ട്.

ഫ്രാന്‍സില്‍ 20 ലക്ഷത്തോളം ഡൌണ്‍ലോഡ് നടന്ന സ്റ്റോപ്പ് കൊറോണ ആപ്പില്‍. കൊറോണ സംബന്ധിച്ച് രണ്ടാഴ്ചയ്ക്കുള്ളില്‍ അലെര്‍ട്ട് ലഭിച്ചത് വെറും 14 പേര്‍ക്കാണ് എന്നാണ് റിപ്പോര്‍ട്ട്.
undefined
ഓസ്ട്രേലിയയിലും സ്ഥിതി വ്യത്യസ്ഥമല്ല. കൊവിഡ് സെയ്ഫ് ആപ്പ് ഡൌണ്‍ലോഡ് ചെയ്തത് 60 ലക്ഷം പേരാണ് എന്നാണ് കണക്ക്. എന്നാല്‍ വിക്ടോറിയ സംസ്ഥാനത്ത് കേസുകള്‍ വര്‍ദ്ധിച്ചപ്പോഴും കാര്യമായി അലെര്‍ട്ടുകള്‍ ഒന്നും ഇത് ഡൌണ്‍ലോഡ് ചെയ്തവര്‍ക്ക ലഭിച്ചില്ല എന്നതാണ് പരാതി.
undefined
ടെക്നോളജി വളരെ വികസിച്ചിട്ടും കൊവിഡിനെതിരായ ടെക് പോരാട്ടങ്ങള്‍ കാര്യമായി മുന്നോട്ട് പോകാത്തതിന് ഉദാഹരണമായി ടെക് ലോകം ഈ പ്രശ്നങ്ങളെ വിലയിരുത്തുന്നുണ്ട്. ബ്രിട്ടനില്‍ അടുത്തിടെ കൊവിഡിനെ നേരിടാന്‍ വികസിപ്പിച്ച ആപ്പ് അത് പിന്നീട് ആപ്പിള്‍ ഐഫോണില്‍ കാര്യക്ഷമം അല്ലെന്ന് കണ്ടെത്തി പിന്‍വലിച്ചിരുന്നു.
undefined
അതേ സമയം ഫ്രാന്‍സും ഓസ്ട്രേലിയയും ഉപയോഗിക്കുന്നത് അടുത്തിടെ ഗൂഗിളും ആപ്പിളും ചേര്‍ന്ന് വികസിച്ച ആപ്ലിക്കേഷന്‍ പ്ലാറ്റ്ഫോം ഇന്‍റര്‍ഫേസാണ്. സര്‍ക്കാര്‍സംവിധാനവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഒരു വികേന്ദ്രീകൃത സംവിധാനമാണ് ഇത്.
undefined
ഒരു രണ്ട് വ്യക്തികള്‍ തമ്മില്‍ കാണുമ്പോള്‍ ആ കൂടിക്കാഴ്ച അഞ്ച് മിനുട്ടില്‍ കൂടുതലാണെങ്കില്‍ അവരുടെ ഫോണുകള്‍ തമ്മില്‍ ഒരു ഐഡിന്‍റിഫൈര്‍ കൈമാറും. ബ്ലൂടൂത്ത് വഴിയാണ് ഈ കൈമാറ്റം നടക്കുന്നത്. ഇതേ സമയം ഇയാള്‍ പിന്നീട് കൊവിഡ് പൊസറ്റീവായ കാര്യം സര്‍ക്കാര്‍ ആപ്പില്‍ അപ്ലോഡ് ചെയ്യുമ്പോള്‍ ഇയാളുടെ 14 ദിവസത്തെ കോണ്‍ടാക്റ്റ് ഹിസ്റ്ററിയും എപിഐ വഴി ശേഖരിച്ച ഐഡിന്‍റിഫൈര്‍ വഴി ശേഖരിച്ചതും കൈമാറപ്പെടും. ഇതോടെ ഈ കോണ്‍ടാക്റ്റ് ലിസ്റ്റിലുള്ളവര്‍ക്ക് അവരുടെ ഫോണിലേക്ക് അലര്‍ട്ട് പോകും.തുടക്കത്തില്‍ ഇത് ആപ്പായി ആപ്പിളും ഗൂഗിളും ചില രാജ്യങ്ങളില്‍ ഇറക്കിയിരുന്നെങ്കിലും ഇപ്പോള്‍ സോഫ്റ്റ്വെയര്‍ അപ്ഡേഷന്‍ വഴി ആപ്പിള്‍ ആന്‍ഡ്രോയ്ഡ് ഉപയോക്താക്കളില്‍ എത്തിക്കുകയായിരുന്നു. ഈ ഫീച്ചര്‍ ഓഫാക്കിയിടനോ ഓണാക്കിയിടാനോ സാധിക്കും.
undefined
എന്നാല്‍ പലരും എപ്പോഴും ബ്ലൂടൂത്ത് ഓണാക്കി ഇടാറില്ല എന്നതാണ് ഈ പ്ലാറ്റ്ഫോം ഇന്‍റര്‍ഫേസിന്‍റെ ട്രൈസിംഗിനെ വലയ്ക്കുന്ന പ്രശ്നം. ഫോണ്‍ ബാറ്ററി വേഗം തീരും എന്നതാണ് ഏപ്പോഴും ബ്ലൂടൂത്ത് തുറന്നിടുന്നതില്‍ നിന്നും ഉപയോക്താക്കളെ തടയുന്നത്. ഒപ്പം ഫോണിന്‍റെ സുരക്ഷിതത്വവും പലരും മുന്നോട്ടുവയ്ക്കുന്ന കാര്യമാണ്.
undefined
എന്നാല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യുന്നവരുടെ എണ്ണത്തിലെ കുറവായിരിക്കാം ആപ്പ് ഉപകാരപ്രഥമല്ലാത്തതിന് കാരണം എന്നാണ് ഒരു വിഭാഗം ഗവേഷകരുടെ അഭിപ്രായം. ഇത് ഡൌണ്‍ലോഡ് ചെയ്ത ഭൂരിഭാഗം പേരും സാമൂഹ്യ അകലവും സര്‍ക്കാര്‍ നിര്‍ദേശങ്ങളും പാലിക്കുന്നവരാകാം.
undefined
ആപ്പ് കൃത്യമായി പ്രവര്‍ത്തിക്കുന്നില്ലെന്ന് സംബന്ധിച്ച് ക്യാംബ്രിഡ്ജ് യൂണിവേഴ്സിറ്റി പ്രഫസര്‍ ജോണ്‍ ക്രോണ്‍ക്രോഫ്റ്റ് പറയുന്നത് ഇങ്ങനെയാണ്- "ഇത് ലളിതമായ കണക്കാണ്, കൊവിഡ് ടെസ്റ്റ് നടത്തിയ ഒരു ശതമാനം പേരുണ്ടെങ്കില്‍, അവരുടെ ഒരു ശതമാനം മാത്രമായിരിക്കും ആപ്പ് ഡൌണ്‍ലോഡ് ചെയ്തവര്‍. അതായത് നമ്മുക്ക് 10,000 ഒന്ന് എന്ന കണക്കില്‍ മാത്രമേ കൊവിഡ് പൊസറ്റീവ് അയ വ്യക്തി കൃത്യമായി അയാളുടെ ഫോണില്‍ ആപ്പ് പ്രവര്‍ത്തിച്ചുവെന്ന് കാണാന്‍ സാധിക്കൂ. അതായത് നിങ്ങള്‍ക്ക് ആപ്പ് വഴി ലഭിക്കുന്ന നോട്ടിഫിക്കേഷന്‍ റൈറ്റ് കേസ് റൈറ്റിന്‍റെ 10000ത്തില്‍ 1 ആയിരിക്കും"
undefined
എന്നാല്‍ പ്രഫസര്‍ പ്രഫസര്‍ ജോണ്‍ ക്രോണ്‍ക്രോഫ്റ്റ് പറഞ്ഞതിനേക്കാള്‍ അല്‍പ്പം കൂടുതലാണ് ഓസ്ട്രേലിയയിലേയും, ഫ്രാന്‍സിലെയും ആപ്പിന്‍റെ പ്രവര്‍ത്തനം. അതായത് ഫ്രാന്‍സില്‍ പതിനായിരത്തില്‍ മൂന്നൂം, ഓസ്ട്രേലിയയില്‍ പതിനായിരത്തില്‍ 25 ഉം ആണ് ഇതുവരെയുള്ള കണക്ക്.
undefined
ടെക് വിദഗ്ധരുടെ അഭിപ്രായ പ്രകാരം ബ്ലൂടൂത്ത് സംവിധാനത്തെ പൂര്‍ണ്ണമായും ആശ്രമിക്കുന്ന സംവിധാനം ഒരു വിജയം ആകില്ലെന്നാണ് പറയുന്നത്.
undefined
click me!