അപ്രതീക്ഷിത തിരിച്ചടിയേറ്റ് കോൺ​ഗ്രസ്, ബിജെപിക്ക് വോട്ട് മറിച്ചതിൽ കടുത്ത നടപടി; 5 എംഎൽമാ‌ർക്ക് സസ്പെൻഷൻ, പിന്നാലെ മറുപടി

Published : Apr 17, 2026, 04:15 AM IST
Congress flag

Synopsis

ഹരിയാനയിൽ രാജ്യസഭാ തെരഞ്ഞെടുപ്പിൽ പാർട്ടി സ്ഥാനാർത്ഥിക്ക് വിരുദ്ധമായി വോട്ട് ചെയ്ത അഞ്ച് കോൺഗ്രസ് എംഎൽഎമാരെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്തു. എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ അംഗീകാരത്തോടെയാണ് നടപടി. സഭയ്ക്കുള്ളിൽ വിപ്പ് ലംഘിച്ചാൽ മാത്രമേ ഇവർക്കെതിരെ കൂറുമാറ്റ നിരോധന നിയമപ്രകാരം നടപടിയുണ്ടാകൂ എന്ന് പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.

ചണ്ഡീ​ഗഡ്: ഹരിയാനയിൽ നടന്ന രാജ്യസഭാ തെരഞ്ഞെടുപ്പിൽ പാർട്ടി സ്ഥാനാർത്ഥിക്ക് വിരുദ്ധമായി വോട്ട് ചെയ്ത അഞ്ച് എംഎൽഎമാരെ കോൺഗ്രസ് പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്തു. ഷൈലി ചൗധരി, രേണു ബാല, സർദാർ ജർനൈൽ സിംഗ്, മുഹമ്മദ് ഇല്യാസ്, മുഹമ്മദ് ഇസ്രേലി എന്നിവർക്കെതിരെയാണ് സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ റാവു നരേന്ദ്ര സിംഗ് നടപടി സ്വീകരിച്ചത്. മാർച്ച് 16-ന് നടന്ന തെരഞ്ഞെടുപ്പിൽ ഇവർ പാർട്ടി വിരുദ്ധമായി വോട്ട് ചെയ്തത് വലിയ വിവാദമായിരുന്നു.

അച്ചടക്ക സമിതി നൽകിയ കാരണം കാണിക്കൽ നോട്ടീസിന് രണ്ട് എംഎൽഎമാർ മാത്രമാണ് മറുപടി നൽകിയത്. ഈ വിശദീകരണങ്ങൾ തൃപ്തികരമല്ലെന്ന് കണ്ടതിനെത്തുടർന്ന് എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ അംഗീകാരത്തോടെയാണ് നടപടി. പാർട്ടിയുടെ കൂട്ടുത്തരവാദിത്തത്തിന് വിരുദ്ധമായി പ്രവർത്തിക്കുന്നവർക്ക് ഈ തീരുമാനം ഒരു മുന്നറിയിപ്പാണെന്നും പാർട്ടി അച്ചടക്കം പരമപ്രധാനമാണെന്നും റാവു നരേന്ദ്ര സിംഗ് വ്യക്തമാക്കി.

അതേസമയം, പാർട്ടിയുടെ തീരുമാനം എല്ലാ വശങ്ങളും പരിശോധിച്ച ശേഷമാണെന്ന് പ്രതിപക്ഷ നേതാവ് ഭൂപീന്ദർ സിംഗ് ഹൂഡ പ്രതികരിച്ചു. എന്നാൽ, വരും ദിവസങ്ങളിൽ സഭയ്ക്കുള്ളിൽ പാർട്ടി വിപ്പ് ലംഘിച്ചാൽ മാത്രമേ ഇവർക്കെതിരെ കൂറുമാറ്റ നിരോധന നിയമപ്രകാരം നടപടിയുണ്ടാകൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, നടപടി ഏകപക്ഷീയമാണെന്നും തന്റെ വിശദീകരണം നേരിട്ട് കേൾക്കാൻ നേതൃത്വം തയ്യാറായില്ലെന്നും സസ്പെൻഷനിലായ എംഎൽഎ ജർനൈൽ സിംഗ് ആരോപിച്ചു. ബിജെപിയുടെ സഞ്ജയ് ഭാട്ടിയയും കോൺഗ്രസിന്റെ കരംവീർ ബൗധുമാണ് ഈ തെരഞ്ഞെടുപ്പിൽ രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. തെരഞ്ഞെടുപ്പിൽ ക്രോസ് വോട്ടിങ് നടന്നെങ്കിലും ഇത് മറികടന്ന് കോൺഗ്രസ് സ്ഥാനാർത്ഥി കരംവീർ സിംഗ് ബൗദ്ധാണ് വിജയിക്കുകയായിരുന്നു. എന്നാൽ മറ്റൊരു സീറ്റിൽ ബിജെപിയുടെ സഞ്ജയ് ഭാട്ടിയയും വിജയം നേടി. വരും ദിവസങ്ങളിൽ ഈ എംഎൽഎമാരുടെ നിലപാട് ഹരിയാന രാഷ്ട്രീയത്തിൽ നിർണ്ണായകമാകും.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'ഒരുകുടുംബത്തിന് വേണ്ടി മുഴുവൻ അഹിന്ദു സമൂഹത്തെയും അകറ്റി നിർത്തുന്നു'; കോൺ​ഗ്രസിനെതിരെ കർണാടകയിലെ മുസ്ലിം ന്യൂനപക്ഷം രം​ഗത്ത്
ഫ്രഞ്ച് പ്രസിഡന്‍റുമായി സംസാരിച്ച് പ്രധാനമന്ത്രി; ഹോര്‍മുസിലെ സ്വതന്ത്ര സഞ്ചാരത്തിന്‍റെ പ്രധാന്യം ചര്‍ച്ചയായെന്ന് മോദി