ക്രിസ്ത്യാനികളോടും മുസ്ലിംകളോടും പാക്കിസ്താനിലേക്ക് പോകാൻ പറഞ്ഞു; പൊലീസുകാരന് സസ്പെൻഷൻ

Published : Aug 07, 2023, 03:13 PM ISTUpdated : Aug 07, 2023, 04:16 PM IST
ക്രിസ്ത്യാനികളോടും മുസ്ലിംകളോടും പാക്കിസ്താനിലേക്ക് പോകാൻ പറഞ്ഞു; പൊലീസുകാരന് സസ്പെൻഷൻ

Synopsis

ക്രിസ്ത്യാനികളോടും മുസ്ലിംകളോടും പാക്കിസ്താനിലേക്ക് പോകാൻ പറഞ്ഞ പൊലീസുകാരനെ സസ്പെൻഷൻ ചെയ്യുകയായിരുന്നു. ചെന്നൈയിലെ ഇൻസ്‌പെക്ടർ പി രാജേന്ദ്രനെതിരെയാണ് നടപടി. ഇയാൾ വാട്സ്ആപ്പ് ഗ്രൂപ്പിലാണ് വിദ്വേഷ സന്ദേശം അയച്ചത്. 

ചെന്നൈ: വിദ്വേഷ പ്രസ്താവനയിൽ നടപടിയെടുത്ത് തമിഴ്നാട് പൊലീസ്. ക്രിസ്ത്യാനികളോടും മുസ്ലിംകളോടും പാക്കിസ്താനിലേക്ക് പോകാൻ പറഞ്ഞ പൊലീസുകാരനെ സസ്പെൻഷൻ ചെയ്യുകയായിരുന്നു. ചെന്നൈയിലെ ഇൻസ്‌പെക്ടർ പി രാജേന്ദ്രനെതിരെയാണ് നടപടി. ഇയാൾ വാട്സ്ആപ്പ് ഗ്രൂപ്പിലാണ് വിദ്വേഷ സന്ദേശം അയച്ചത്. 

എംഎൽഎ ആകാൻ തോമസ് കെ തോമസിനെ കൊല്ലാൻ മാത്രം ക്രൂരന്മാർ എൻസിപിയിലില്ല; പക്വതയില്ലെന്ന് എ കെ ശശീന്ദ്രൻ

തമിഴ്നാട്ടിലെ ട്രാഫിക് ഇൻസ്പെക്ടറാണ് പി രാജേന്ദ്രൻ. ഇയാൾക്കെതിരെ ചെന്നൈ സിറ്റി പൊലീസ് കമ്മീഷ്ണറാണ് നടപടിയെടുത്തത്. സുഹൃത്തുക്കളടങ്ങുന്ന വാട്സ്അപ്പ് ​ഗ്രൂപ്പിലായിരുന്നു ഇയാളുടെ വിദ്വേഷ പരാമർശം. ​ഗ്രൂപ്പിൽ വന്ന പോസ്റ്റിന് താഴെ കമൻ്റായിട്ടായിരുന്നു ഇയാളുടെ മറുപടി. ക്രിസ്ത്യാനികളും മുസ്‌ലിങ്ങളും പാകിസ്താനിലേക്ക് പോകണമെന്നായിരുന്നു വാട്സ്അപ്പിലൂടെയുള്ള സന്ദേശം. കൂടാതെ രാമരാജ്യം എന്ന് അംഗീകരിക്കാത്തവർ ഇന്ത്യ വിടണമെന്നും ശബ്ദസന്ദേശത്തിലുണ്ടായിരുന്നു. ഈ ശബ്ദരേഖ വ്യപകമായി പ്രചരിക്കുകയായിരുന്നു. 

അയോ​ഗ്യനാക്കാനുള്ള തിടുക്കം ഇപ്പോഴില്ലല്ലോ; രാഹുലിന്റെ ലോക്സഭാ അംഗത്വം പുന:സ്ഥാപിക്കാത്തതിനെതിരെ സ്റ്റാലിൻ

തുടർന്ന് വിഷയത്തിൽ അന്വേഷണം ആരംഭിക്കുകയായിരുന്നു. ജോയിന്റ് കമ്മീഷ്ണർ നടത്തിയ അന്വേഷണത്തിലാണ് പൊലീസുകാരനെതിരെ നടപടിയെടുക്കാൻ നിർദ്ദേശം നൽകിയത്. ഈ നിർദ്ദേശത്തെ തുടർന്ന് ചെന്നൈ പൊലീസ് കമ്മീഷ്ണർ ഇയാളെ പദവിയിൽ നിന്നും സസ്പെന്റ് ചെയ്യുകയായിരുന്നു. 

'ഇം​ഗ്ലീഷും ഹിന്ദിയും അറിയില്ല, അമിത് ഷാ പറഞ്ഞതെന്താണെന്ന് മനസിലായിട്ടുമില്ല'; സ്റ്റാലിനെ പരിഹസിച്ച് അണ്ണാമലൈ

https://www.youtube.com/watch?v=c7qqGiaJ7bE

PREV
Read more Articles on
click me!

Recommended Stories

പ്രതിഷേധത്തിനിടെ വിജയ്‌യുടെ ടിവികെ പാർട്ടി പ്രവർത്തകൻ്റെ പരാക്രമം; തടയാൻ ശ്രമിച്ച പൊലീസുകാരനെ കടിയേൽക്കാതെ രക്ഷപ്പെട്ടു
ബജ്റം​ഗ്ദൾ ശൗര്യയാത്രക്ക് നേരെ കല്ലേറെന്ന് ആരോപണം, പിന്നാലെ സംഘർഷം, ഹരിദ്വാറിൽ കനത്ത സുരക്ഷ