ബിജെപിയിൽ ചേർന്ന് മിന്നൽ വേഗത്തിൽ കാര്യങ്ങൾ, മൂന്ന് മുൻ എംപിമാർക്കും രാജ്യസഭാ സീറ്റ്; ബംഗാളിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു

Published : Jul 10, 2026, 08:31 AM IST
BJP FLAG

Synopsis

തൃണമൂൽ കോൺഗ്രസ് വിട്ട് രാജ്യസഭാംഗത്വം രാജിവെച്ച സുഷ്മിത ദേവ്, സുഖേന്ദു ശേഖർ റോയ്, പ്രകാശ് ചിക് ബരൈക് എന്നിവർ ബിജെപിയിൽ ചേർന്നു. ജൂലൈ 24ന് നടക്കുന്ന രാജ്യസഭാ ഉപതെരഞ്ഞെടുപ്പിൽ ഇവരെത്തന്നെ ബിജെപി സ്ഥാനാർത്ഥികളായി പ്രഖ്യാപിച്ചു. തൃണമൂലിൽ ചേർന്ന ശേഷമാണ് അഴിമതിയുടെ വ്യാപ്തി ബോധ്യപ്പെട്ടതെന്ന് സുഷ്മിത ദേവ് ആരോപിച്ചു.

കൊൽക്കത്ത: തൃണമൂൽ കോൺഗ്രസ് വിട്ടതോടെ രാജ്യസഭയിൽ നിന്നും രാജിക്കത്ത് നൽകിയ പ്രമുഖ നേതാക്കളായ സുഷ്മിത ദേവ്, സുഖേന്ദു ശേഖർ റോയ്, പ്രകാശ് ചിക് ബരൈക് എന്നിവരെ ജൂലൈ 24ന് നടക്കുന്ന രാജ്യസഭാ ഉപതെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥികളായി പ്രഖ്യാപിച്ചു. മൂന്ന് നേതാക്കളും ബിജെപിയിൽ ചേർന്നതിന് തൊട്ടുപിന്നാലെയാണ് വ്യാഴാഴ്ച പാർട്ടി കേന്ദ്ര നേതൃത്വത്തിന്‍റെ ഈ സുപ്രധാന പ്രഖ്യാപനം ഉണ്ടായത്. സാൾട്ട് ലേക്കിലുള്ള ബിജെപി സംസ്ഥാന ആസ്ഥാനത്ത് വെച്ച് നടന്ന ചടങ്ങിൽ സംസ്ഥാന അധ്യക്ഷൻ സമിക് ഭട്ടാചാര്യയുടെ സാന്നിധ്യത്തിലാണ് ഇവർ ഔദ്യോഗികമായി പാർട്ടി അംഗത്വം സ്വീകരിച്ചത്.

ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസിൽ നിന്നുള്ള നേതാക്കളെ പാർട്ടിയിലേക്ക് എടുക്കില്ലെന്ന മുൻ നിലപാടിൽ നിന്നും ബിജെപി മാറിയതിനെ സമിക് ഭട്ടാചാര്യ ന്യായീകരിച്ചു. ഇതൊരു അപൂർവ്വമായ കൺസെഷൻ ആണെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. "തൃണമൂൽ നേതാക്കൾക്കായി ബിജെപിയുടെ വാതിലുകൾ അടഞ്ഞിരിക്കുകയാണെന്ന് ഞങ്ങൾ പറഞ്ഞിരുന്നു, ആ നിലപാടിൽ ഇപ്പോഴും മാറ്റമില്ല. എന്നാൽ അഴിമതികളിൽ ഏർപ്പെടാത്തവർ, ജനങ്ങളെ പീഡിപ്പിക്കാത്തവർ, തൊഴിൽ വിൽക്കാത്തവർ അല്ലെങ്കിൽ ജനങ്ങളുടെ അവകാശങ്ങൾ കവർന്നെടുക്കാത്തവർ എന്നിവർക്ക് തൃണമൂലിനെതിരെയുള്ള പോരാട്ടത്തിൽ ബിജെപിയോടൊപ്പം ചേരാൻ എപ്പോഴും സ്വാഗതം ഉണ്ട്." - സമിക് ഭട്ടാചാര്യ വ്യക്തമാക്കി.

അഴിമതിക്കെതിരെ ആഞ്ഞടിച്ച് സുഷ്മിത ദേവ്

2021-ൽ കോൺഗ്രസ് വിട്ട് തൃണമൂലിൽ ചേർന്ന സുഷ്മിത ദേവ്, തന്‍റെ മുൻ പാർട്ടിയായ ടിഎംസിക്കെതിരെ കടുത്ത അഴിമതി ആരോപണങ്ങളാണ് ഉന്നയിച്ചത്. തൃണമൂൽ കോൺഗ്രസിൽ ചേർന്നതിന് ശേഷമാണ് അഴിമതിയുടെ വ്യാപ്തി എത്രത്തോളം വിശ്വസിക്കാനാകാത്തതാണെന്ന് തനിക്ക് ബോധ്യപ്പെട്ടതെന്ന് അവർ പറഞ്ഞു. വിമർശകർക്ക് പല പോരായ്മകളും ചൂണ്ടിക്കാണിക്കാൻ ഉണ്ടായേക്കാം, എന്നാൽ താൻ ഒരിക്കലും അഴിമതിയുടെ ഭാഗമായിട്ടില്ലെന്ന് അവർ കൂട്ടിച്ചേർത്തു. മറ്റൊരു മുൻ എംപിയായ സുഖേന്ദു ശേഖർ റോയിയും തൃണമൂലിനെ രൂക്ഷമായി വിമർശിച്ചു.

അസം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സുഷ്മിത ദേവ് എന്തുകൊണ്ട് കൊൽക്കത്തയിൽ വെച്ച് ബിജെപിയിൽ ചേർന്നു എന്ന ചോദ്യത്തിന്, അത് പാർട്ടി നേതൃത്വത്തിന്‍റെ തീരുമാനമായിരുന്നു എന്ന് അവർ മറുപടി നൽകി. ബംഗാളിലെ ജനങ്ങൾ രണ്ടുതവണ തന്നെ രാജ്യസഭയിലേക്ക് തിരഞ്ഞെടുത്തതിനാൽ ബംഗാളിലെ ജനങ്ങളെ ബഹുമാനിക്കണമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ തന്നോട് പറഞ്ഞിരുന്നതായും അവർ വ്യക്തമാക്കി. സുഷ്മിത ദേവ് രാജ്യവ്യാപകമായി ബിജെപിക്ക് വേണ്ടി പ്രവർത്തിക്കുമെന്ന് ഭട്ടാചാര്യ അറിയിച്ചു. ഇവർ മൂന്നുപേരും രാജിവെച്ചതിനെ തുടർന്ന് ഒഴിഞ്ഞുകിടക്കുന്ന മൂന്ന് രാജ്യസഭാ സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. ബിജെപി ടിക്കറ്റിൽ ഇവർ മൂവരും വീണ്ടും പാർലമെന്‍റിലേക്ക് തിരിച്ചെത്താൻ ഒരുങ്ങുകയാണ്.

രാജ്യസഭാ സ്ഥാനാർത്ഥികൾക്ക് പുറമെ, ഗുജറാത്തിൽ നടക്കാനിരിക്കുന്ന നിയമസഭാ ഉപതെരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാർത്ഥിയേയും ബിജെപി പ്രഖ്യാപിച്ചു. മഞ്ജൽപൂ നിയമസഭാ മണ്ഡലത്തിലേക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ സതീഷ്ഭായ് ഗോവിന്ദ്ഭായ് പട്ടേൽ ബിജെപി സ്ഥാനാർത്ഥിയാകും. ബിജെപിയുടെ സെൻട്രൽ ഇലക്ഷൻ കമ്മിറ്റിയാണ് ഈ പേരിന് അംഗീകാരം നൽകിയത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'ആദ്യം നല്ലൊരു അമ്മയാകൂ, എന്നിട്ടാവാം ഐഎഎസും അധ്യാപനവും'; സർവകലാശാല ബിരുദദാന ചടങ്ങിൽ യുപി ​ഗവർണറുടെ ഉപദേശം
സ്കൂളിൽ താമസിച്ച് പഠിക്കുന്ന വിദ്യാര്‍ത്ഥി കുഴഞ്ഞുവീണ് മരിച്ചു; സിസിടിവി ക്യാമറകൾ തകർക്കപ്പെട്ട നിലയിൽ, ഫിസിക്കൽ എഡ്യൂക്കേഷൻ അധ്യാപകൻ അറസ്റ്റിൽ