ചെളി വെള്ളത്തിൽ പോയ ഫോണിനായി ഒരുപാട് തിരഞ്ഞു, റോഡരികിൽ പൊട്ടിക്കരഞ്ഞ് യുവാവ്; സങ്കടപ്പെടുത്തുന്ന വീഡിയോ

Published : Jul 10, 2025, 03:48 PM IST
man crying in road

Synopsis

ജയ്പൂരിൽ കനത്ത മഴയിൽ വീണ് യുവാവിന് മൊബൈൽ ഫോൺ നഷ്ടമായി. ഫോൺ കണ്ടെത്താനാകാതെ നിരാശനായ യുവാവ് പൊട്ടിക്കരഞ്ഞു. 

ജയ്പൂർ: കനത്ത മഴയിൽ മൊബൈൽ ഫോൺ നഷ്ടപ്പെട്ടതിനെ തുടർന്ന് യുവാവ് പൊട്ടിക്കരയുന്ന ദൃശ്യങ്ങൾ വേദനയാകുന്നു. ജയ്പൂരിലെ രാംനിവാസ് ബാഗ് പ്രദേശത്താണ് സംഭവം. മഴവെള്ളം കെട്ടിക്കിടന്ന റോഡിൽ വീണാണ് യുവാവിന് ഫോൺ നഷ്ടപ്പെട്ടത്. മോശം ഡ്രെയിനേജ് സംവിധാനം കാരണം രാംനിവാസ് ബാഗ് പരിസരത്ത് മഴവെള്ളം കെട്ടിനിൽക്കുന്നത് പതിവാണ്.

തന്‍റെ ആക്ടീവയിൽ സഞ്ചരിക്കുകയായിരുന്ന ഹൽദാർ എന്ന യുവാവ് കെട്ടിക്കിടന്ന വെള്ളത്തിൽ തെന്നിവീഴുകയായിരുന്നു. വീഴ്ചയിൽ ഇയാളുടെ മൊബൈൽ ഫോൺ വെള്ളത്തിലേക്ക് തെറിച്ചുപോവുകയും കാണാതാവുകയും ചെയ്തു. മൊബൈൽ ഫോൺ നഷ്ടപ്പെട്ടതിന്‍റെ സങ്കടത്തിൽ ഹൽദാർ ഏറെ നേരം ചെളി നിറഞ്ഞ വെള്ളത്തിൽ ഫോണിനായി തിരഞ്ഞു.

എന്നാൽ കണ്ടെത്താനായില്ല. നിരാശയും ദേഷ്യവും താങ്ങാനാവാതെ വന്നതോടെ ഇയാൾ പൊട്ടിക്കരയുകയായിരുന്നു. മോശം അടിസ്ഥാന സൗകര്യങ്ങളെയും സംവിധാനങ്ങളെയും ശപിച്ചുകൊണ്ടാണ് യുവാവ് കരഞ്ഞത്. ഈ ദൃശ്യങ്ങൾ ഒരാൾ മൊബൈലിൽ പകർത്തുകയും പിന്നീട് ഇത് സാമൂഹിക മാധ്യമങ്ങളിൽ അതിവേഗം പ്രചരിക്കുകയുമായിരുന്നു. രാംനിവാസ് ബാഗിന് സമീപമുള്ള റോഡിന് ഒരു വശത്ത് ചരിവുണ്ടെന്നും, മോശം ഡ്രെയിനേജ് കാരണം മഴ പെയ്യുമ്പോൾ ഇവിടെ വെള്ളക്കെട്ട് രൂക്ഷമാകാറുണ്ടെന്നും പ്രദേശവാസികൾ പറയുന്നു.

PREV
BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ഇൻഡിഗോ പ്രതിസന്ധി; പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ, നിരവധി വിമാനങ്ങൾ റദ്ദാക്കുകയും വൈകുകയും ചെയ്യുന്നു
കോടതി കൂടെ നിന്നു, ഒമ്പത് മാസം ഗർഭിണിയായ സുനാലി ഖാത്തൂനും മകനും തിരിച്ച് ഇന്ത്യയിലെത്തി, നാട് കടത്തിയിട്ട് 6 മാസം