
ചെന്നൈ: തമിഴ്നാട്ടിൽ എസ്എസ്എൽസി ഫലം പ്രഖ്യാപിച്ചു. 94.31 ശതമാനമാണ് വിജയം. കഴിഞ്ഞ നാല് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന വിജയ ശതമാനമാണിത്. രാവിലെ 9:30 മുതൽ ഔദ്യോഗിക വെബ്സൈറ്റുകളായ tnresults.nic.in, dge.tn.gov.in, results.digilocker.gov.in എന്നിവയിൽ ഫലം ലഭ്യമായി.
ആൺകുട്ടികളേക്കാൾ പെൺകുട്ടികൾക്കാണ് ഉയർന്ന വിജയ ശതമാനം. പരീക്ഷയെഴുതിയ 96.47 ശതമാനം പെൺകുട്ടികൾ വിജയിച്ചപ്പോൾ ആൺകുട്ടികളുടെ വിജയ ശതമാനം 92.15 ആണ്.
സംസ്ഥാനത്തെ 5,171 സ്കൂളുകൾ നൂറുമേനി വിജയം നേടി. 8.82 ലക്ഷം റെഗുലർ വിദ്യാർഥികളും 26,196 പ്രൈവറ്റ് വിദ്യാർഥികളുമടക്കം 9.09 വിദ്യാർഥികളാണ് പത്താം ക്ലാസ് പരീക്ഷയ്ക്കായി രജിസ്റ്റർ ചെയ്തിരുന്നത്. മാർച്ച് 11 മുതൽ ഏപ്രിൽ ആറുവരെയാണ് പരീക്ഷ നടന്നത്.
തമിഴ്നാട്ടിൽ കഴിഞ്ഞ വർഷം 93.80 ശതമാനമായിരുന്നു വിജയം. 2024ൽ 91.55 ശതമാനവും 2023ൽ 91.39 ശതമാനവും 2022ൽ 90.07 ശതമാനവും ആയിരുന്നു വിജയം. സംസ്ഥാനത്ത് 2021ലും 2020ലും നൂറുശതമാനമായിരുന്നു വിജയം. ഇക്കഴിഞ്ഞ 15ന് കേരളത്തിലെ എസ്എസ്എൽസി പരീക്ഷാ ഫലം പ്രഖ്യാപിച്ചിരുന്നു. സംസ്ഥാനത്ത് 99.07 ആണ് വിജയ ശതമാനം. പരീക്ഷ എഴുതിയ 4,14,290 വിദ്യാര്‍ഥികളിൽ 4,10,456 വിദ്യാര്‍ഥികൾ ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടി. മാർച്ച് അഞ്ചുമുതൽ 30 വരെയായിരുന്നു പരീക്ഷ നടന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam