തൃശൂർ ജില്ലയിലെ സ്കൂളുകൾ, കോളേജുകൾ (പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ) എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ ഇന്ന് (24-04-26) അവധി പ്രഖ്യാപിച്ചു. കേന്ദ്ര കാലാവസ്ഥാ വകുപ്പ് ജില്ലയിൽ ഏപ്രിൽ 23, 24 തിയതികളിൽ ഉഷ്ണതരംഗസാധ്യതക്കുള്ള ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ള സാഹചര്യത്തിലുമാണ് തീരുമാനം. ജില്ലയിലെ താപനില 40°C വരെ ഉയരാനുള്ള സാധ്യത മുന്നറിയിപ്പുള്ളതിനാലുമാണ് അവധി പ്രഖ്യാപിക്കുന്നത്.

11:11 AM (IST) Apr 24
സെന്റ് അലോഷ്യസ് സ്ക്കുളിനു പുറകിൽ തീരദേശ പാളത്തിനു സമീപമാണ് മ്യതദേഹം കണ്ടത്. മൃതദേഹത്തിന് രണ്ട് ദിവസം പഴക്കമെന്നാണ് നിഗമനം. തലയ്ക്ക് മാത്രമേ പരിക്കുള്ളു.
10:48 AM (IST) Apr 24
ഖർഗെയോട് തെരഞ്ഞെടുപ്പ് കമ്മീഷൻ വിശദീകരണം തേടിയ സംഭവം വിചിത്രമായ കാര്യമാണ്. അദ്ദേഹം തമിഴ്നാട്ടിൽ വച്ച് തന്നെ പരാമർശം വിശദീകരിച്ചിരുന്നു.
10:06 AM (IST) Apr 24
"നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന് "അഭിവാദ്യങ്ങൾ എന്നെഴുതിയ ഫ്ലെക്സ് ബോർഡാണ് സ്ഥാപിച്ചത്. കാലടി പഞ്ചായത്തിലെ പാറപ്പുറത്താണ് ഇന്നലെ രാത്രി ഫ്ലെക്സ് ബോർഡ് സ്ഥാപിച്ചത്. കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ച തുടരുന്നതിനിടെയാണ് ഫ്ലെക്സ് ബോർഡ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
08:28 AM (IST) Apr 24
മരണകാരണം ഭക്ഷ്യ വിഷബാധയല്ലെന്ന് രാസപരിശോധന റിപ്പോർട്ടിൽ പറയുന്നു. മരണത്തിന് കാരണം മറൈൻ ടോക്സിൻ ആകാമെന്നാണ് നിഗമനം. രാസ പരിശോധന റിപ്പോർട്ട് പുറത്തുവന്നതോടെ ഭക്ഷണം കഴിച്ച ഹോട്ടൽ തുറക്കാൻ അനുമതി നൽകിയിരിക്കുകയാണ് ആരോഗ്യവകുപ്പ്.
08:02 AM (IST) Apr 24
എറണാകുളം കാലടിയില്‍ കോളേജ് വിദ്യാര്‍ഥിനിയെ പെരിയാറില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം പൊലീസിനെ സമീപിച്ചു. ആത്മഹത്യയെന്നാണ് പൊലീസ് നിഗമനമെങ്കിലും സംഭവത്തില്‍ കുട്ടിയുടെ ആണ്‍സുഹൃത്തിന്‍റെ പങ്കടക്കം അന്വേഷിക്കണമെന്നാണ് കുടുംബത്തിന്‍റെ ആവശ്യം. കുട്ടിയുടെ മൊബൈല്‍ ഫോണ്‍ കണ്ടെത്തിയാല്‍ മരണ കാരണത്തെ കുറിച്ച് കൂടുതല്‍ വ്യക്തത ഉണ്ടാകുമെന്നും കുടുംബം പറയുന്നു.
08:01 AM (IST) Apr 24
കോൺഗ്രസിലെ മുഖ്യമന്ത്രി തർക്കത്തിൽ പരിഹാസവുമായി സിപിഎം കേന്ദ്രകമ്മിറ്റി അംഗം എകെ ബാലൻ. ഗർഭം ഉണ്ടാവും മുമ്പേ കുട്ടിയുടെ ജാതകം നോക്കുന്നുവെന്നും ഇത് കോൺഗ്രസിൻ്റെ ആഭാസത്തരമാണെന്നും എകെ ബാലൻ പറഞ്ഞു. ചെന്നിത്തലയെയും വിഡി സതീശനെയും പരസ്പരം അടിപ്പിക്കുന്ന നിലപാടാണ് കെസിയുടേത്.
08:01 AM (IST) Apr 24
ചിറയിൻകീഴിൽ എട്ടു വയസുകാരൻ ദിക്ഷൽ പാമ്പുകടിയേറ്റു മരിച്ച സംഭവത്തിൽ ചിറയിൻകീഴ് ആശുപത്രി സൂപ്രണ്ട് ഡിഎംഒക്ക് റിപ്പോർട്ട് നൽകും. കുട്ടിയെ ചികിത്സിക്കുന്നതിൽ വീഴ്ച വന്നുവെന്ന് ആക്ഷേപം ഉയർന്ന സാഹചര്യത്തിലാണ് ഡിഎംഒ റിപ്പോർട്ട് തേടിയത്. ആദ്യം എത്തിച്ച ചിറയിൻകീഴ് ആശുപത്രിയിൽ നിന്ന് മതിയായ പരിചരണം കിട്ടിയില്ലെന്ന് ദിക്ഷലിന്‍റെ രക്ഷിതാക്കളാണ് പരാതി ഉയർത്തിയത്. പാമ്പ് കടിച്ചതാണോയെന്ന് ഉറപ്പ് ഇല്ലാത്തതിനാലാണ് ആന്‍റിവെനം നൽകാതിരുന്നതെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.
08:00 AM (IST) Apr 24
കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ചയിൽ രൂക്ഷ വിമർശനവുമായി മുസ്ലിംലീഗ് മലപ്പുറം ജില്ലാ ജനറൽസെക്രട്ടറി പി അബ്ദുൽ ഹമീദ് എംഎൽഎ. യുഡിഎഫിന് വോട്ട് ചെയ്തവർക്ക് നിരാശയുണ്ടാക്കുന്ന ചർച്ചയിലേക്ക് പോകരുതായിരുന്നുവെന്ന് പി അബ്ദുൽ ഹമീദ് എംഎൽഎ പറഞ്ഞു. ചർച്ചകൾ തടയേണ്ടവർ തന്നെ പരസ്യപ്രസ്താവന നടത്തുകയാണെന്നും ഉപ മുഖ്യമന്ത്രി സ്ഥാനം കോൺഗ്രസ് ലീഗിന് കണ്ടറിഞ്ഞു നൽകുമെന്നും അബ്ദുൾ ഹമീദ് ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.