എറണാകുളത്ത് ജോലി ചെയ്യുന്ന 24 കാരൻ കോഴിക്കോട് ട്രെയിൻ തട്ടി മരിച്ചു

Published : Feb 25, 2023, 07:55 PM ISTUpdated : Feb 26, 2023, 01:26 PM IST
എറണാകുളത്ത് ജോലി ചെയ്യുന്ന 24 കാരൻ കോഴിക്കോട് ട്രെയിൻ തട്ടി മരിച്ചു

Synopsis

എറണാകുളത്ത് കേബിൾ ടി വി ഓപ്പറേറ്ററായി ജോലി ചെയ്യ്തു വരുകയായിരുന്നു അമൽ

കോഴിക്കോട്: യുവാവ് കോഴിക്കോട് ട്രെയിൻ തട്ടി മരിച്ചു. കൂടരഞ്ഞി പൂവാറൻതോട് തുറുവേലിക്കുന്നേൽ ജോർജിന്‍റെ മകൻ അമൽ മാത്യു (24) ആണ് കോഴിക്കോട് ട്രെയിൻ തട്ടി മരിച്ചത്. എറണാകുളത്ത് കേബിൾ ടി വി ഓപ്പറേറ്ററായി ജോലി ചെയ്യ്തു വരുകയായിരുന്നു. നല്ലളം പൊലിസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം പൂവാറൻതോട് സെന്‍റ് മേരിസ് പള്ളിയിൽ സംസ്കരിച്ചു. മാതാവ്: മേരി. സഹോദരൻ: മിലൻ.

സംസ്ഥാന പാതയിൽ കാർ നിയന്ത്രണം വിട്ടു, പോസ്റ്റിലിടിച്ച് പാലത്തിന്‍റെ കൈവരിയിൽ ഇടിച്ചുകയറി; ട്രാവൽസ് ഉടമ മരിച്ചു

അതേസമയം കഴിഞ്ഞ ദിവസം ദില്ലിയിൽ നിന്ന് പുറത്തുവന്ന മറ്റൊരു വാർത്ത റെയിൽവേ ട്രാക്കിൽ നിന്ന് മൊബൈൽ ഫോണിൽ വീഡിയോ പകർത്തുന്നതിനിടെ രണ്ടു യുവാക്കൾ ട്രെയിൻ തട്ടി മരിച്ചു എന്നതാണ്. ദില്ലിയിലെ കാന്തി ന​ഗർ ഫ്ലൈ ഓവറിനടുത്ത് വെച്ചാണ് യുവാക്കൾ ട്രെയിൻ തട്ടി മരിച്ചത്. മൂന്നാം വർഷ ബിരുദ വിദ്യാർത്ഥിയായ വാൻ ശർമ്മ(23), സെയിൽസ് മാനായ മോനു(20) എന്നിവരാണ് മരിച്ചതെന്ന് ദില്ലി പൊലീസ് പറഞ്ഞു. ഫെബ്രുവരി 22നാണ് അപകടമുണ്ടായത്. ഇരുവരും റെയിൽവേ ട്രാക്കിൽ നിന്ന് ഷോർട്ട് ഫിലിം വീഡിയോ ഷൂട്ട് ചെയ്യുകയായിരുന്നു. ഇതിനിടയിൽ ട്രാക്കിലൂടെ വന്ന ട്രെയിൻ തട്ടിയാണ് ഇരുവരും മരിച്ചത്. വൈകുന്നേരം പൊലീസ് സ്റ്റേഷനിൽ വിവരം ലഭിച്ചതിനെ തുടർന്ന് റെയിൽവേയിലേക്ക് പൊലീസ് എത്തുകയായിരുന്നു. റെയിൽ വേ ട്രാക്കിൽ നിന്ന് രണ്ട് യുവാക്കളുടെ മൃതദേഹം കണ്ടെടുത്തതായി ദില്ലി പൊലീസ് പറഞ്ഞു. ട്രാക്കിൽ ഷോട്ട് ഫിലിം ഷൂട്ട് ചെയ്യുന്നതിനിടെയാണ് അപകടമുണ്ടായതെന്ന് പൊലീസ് വ്യക്തമാക്കി. യുവാക്കളുടെ മൃതദേഹം ജിടിബി ആശുപത്രിയിലേക്ക് പോസ്റ്റ്മോർട്ടം നടപടികൾക്കായി മാറ്റുകയും ചെയ്തു. സ്ഥലത്തു നിന്ന് ഇരുവരുടേയും മൊബൈൽ ഫോണുകൾ കണ്ടെടുത്തതായി പൊലീസ് അറിയിച്ചു. ഇരുവരും കാന്തി ന​ഗറിൽ നിന്നുള്ളവരാണെന്ന് ദില്ലി പൊലീസ് വ്യക്തമാക്കി. 

PREV
Read more Articles on
click me!

Recommended Stories

അടിച്ച് പൂസായി നടക്കാവിലെ ഹോട്ടലിൽ എത്തി, പിന്നെ ബീഫ് ഫ്രൈയുടെ പേരിൽ കൂട്ടത്തല്ല്; പൊലീസ് എത്തിയിട്ടും നിർത്തിയില്ല, ഒരാൾക്ക് പരിക്ക്
കണ്ടാല്‍ ബിഗ് ബസിലെ സാധാരണ യാത്രക്കാരന്‍; പക്ഷേ ബാഗ് പരിശോധിക്കാന്‍ പൊലീസെത്തി, വില്‍പ്പനക്കായി കടത്തിയത് 29 ഗ്രാമിലധികം എംഡിഎംഎ