തെങ്ങിൻ തോപ്പിൽ അതാ സിസിടിവി! ഒരു കുല പോയാൽ ആയിരം രൂപ വരെ നഷ്ടം; പെറുക്കി എടുക്കാൻ പോലും കിട്ടാത്ത അവസ്ഥയിൽ കർഷകർ

Published : Jul 17, 2025, 09:10 PM IST
cctv farm

Synopsis

തേങ്ങയുടെ വില കുതിച്ചുയർന്നതോടെ മോഷണം വർധിച്ചതിനാൽ കർഷകർ കാവലിരിക്കുന്നു. കുറ്റ്യാടിയിലെ തോട്ടമുടമകൾ കർഷക സേന രൂപീകരിച്ച് സിസിടിവി സ്ഥാപിച്ചും പ്രതിഷേധിച്ചും മോഷണത്തെ ചെറുക്കുന്നു. 

കോഴിക്കോട്: തേങ്ങയുടെ വില കുതിച്ചുയർന്നതോടെ തോട്ടത്തിനും തേങ്ങാപുരയ്ക്കും കാവലിരിക്കേണ്ട അവസ്ഥയിലാണ് കർഷകർ. മോഷണം പതിവായതോടെ സുരക്ഷയ്ക്കായി കർഷക സേന രൂപീകരിച്ച് കാവലിരിക്കുകയാണ് കുറ്റ്യാടിയിലെ തോട്ടം ഉടമകൾ. തോട്ടത്തിൽ സിസിടിവി വെച്ചും, പ്രതിഷേധ പ്രകടനം നടത്തിയുമാണ് നാട്ടുകാരുടെ പ്രതിരോധം.

പച്ചതേങ്ങയ്ക്ക് കിലോയ്ക്ക് 85 രൂപയാണ് ചില്ലറ മാർക്കറ്റിലെ വില. രണ്ട് നല്ല തേങ്ങ പോയാൽ 100 രൂപയാണ് കർഷകന് നഷ്ടം. ഒരു കുല പോയാൽ ആയിരവും. മോഷണം തടയലാണ് തേങ്ങാ കർഷകർ നേരിടുന്ന പ്രതിസന്ധി. വില കുതിച്ചുയർന്നതോടെ നേരത്തെ നോട്ടം എത്താതെ കാട് പിടിച്ചു കിടന്ന തോട്ടങ്ങളിലെല്ലാം ഉടമസ്ഥർ എത്തുന്നുണ്ട്.

പെറുക്കി എടുക്കാൻ പോയിട്ട് പറിച്ചെടുക്കാൻ പോലും തേങ്ങ കാണുന്നില്ലെന്നാണ് പരാതി. ഒടുവിൽ സംഘടിച്ചു, പ്രതിഷേധിച്ചു. അപരിചിതരിൽ നിന്നും തേങ്ങ വാങ്ങരുതെന്ന് പൊലീസ് കച്ചവടക്കാർക്ക് നിർദേശം നൽകിട്ടുണ്ട്. സംശയം തോന്നിയാൽ വിവരങ്ങൾ ശേഖരിക്കാനും പൊലീസിൽ അറിയിക്കാനും നിർദേശമുണ്ട്.

PREV
BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

വെള്ളിയാഴ്ച്ച ഉച്ചയോടെ വീടിനുള്ളില്‍ നിന്നും രൂക്ഷഗന്ധം; പൊലീസെത്തി പരിശോധിച്ചപ്പോള്‍ കണ്ടത് മധ്യവയസ്‌കന്റെ ജഡം
സഹകരണ ബാങ്കില്‍ ലക്ഷങ്ങളുടെ തിരിമറി, ഒളിവിൽപോയ ബാങ്ക് സെക്രട്ടറിയും ഹെഡ് ക്ലര്‍ക്കും വർഷങ്ങൾക്ക് ശേഷം വിജിലൻസ് പിടിയിൽ