87 ശതമാനം മുസ്‌ലിംകളുള്ള ഇന്തോനേഷ്യ ഫ്ലാഷ് മോബിനോട് ചെയ്തത്

Published : Dec 07, 2017, 04:37 PM ISTUpdated : Oct 05, 2018, 02:45 AM IST
87 ശതമാനം മുസ്‌ലിംകളുള്ള ഇന്തോനേഷ്യ ഫ്ലാഷ് മോബിനോട് ചെയ്തത്

Synopsis

റോഡില്‍ ഡാന്‍സുമായി ഇറങ്ങിയ സ്ത്രീകളെ അന്ന് മതവിഷം നിറഞ്ഞ സര്‍പ്പങ്ങള്‍ അധിക്ഷേപിച്ചില്ല, മറ്റേതൊരു രാജ്യത്തെപ്പോലെ മതവിഷം നിറഞ്ഞ സര്‍പ്പങ്ങള്‍ കുറവുള്ള ഒരു നാടുമല്ല ഇന്തോനേഷ്യ. ലോകത്തില്‍ ഏറ്റവും കൂടുതല്‍ മുസ്ലിം മതവിശ്വാസമുള്ള ജനങ്ങളുള്ള ഒരു രാജ്യത്തെ മൂന്നില്‍ ഒന്ന് സ്ത്രീകള്‍ അതിക്രൂരമായ ലൈംഗിക,ശാരീരിക,മാനസിക പീഡനങ്ങള്‍ക്ക് വിധേയമാവുമ്പോള്‍ നിങ്ങള്‍ തെരുവിലിറങ്ങിയാല്‍ ഇത് മാറിക്കിട്ടുമോ എന്ന് അവിടെ ആരും അവരോടു ചോദിച്ചില്ല.

അന്തമാന്‍ നിക്കോബാര്‍ ദ്വീപ് മുതല്‍ ആസ്‌ട്രേലിയവരെ നീണ്ടു കിടക്കുന്ന പതിനേഴായിരം ദ്വീപുകള്‍ ചേര്‍ന്ന ഒരു വലിയ രാജ്യമാണ് ഇന്തോനേഷ്യ.

കടല്‍കൊള്ളക്കാരുടെ ഏഷ്യന്‍ ജന്മഭൂമി.

ബാലിക് പാപന്‍,സുരബായ, താന്ജ്പരാഗ്,സമരിന്ദ,കൊട്ടാബാരു തുടങ്ങിയ സ്ഥലങ്ങളിലെല്ലാം കടന്നു ചെന്നപ്പോള്‍ ഈ രാജ്യത്തിന്റെ വൈവിധ്യമാര്‍ന്ന ജീവിതസംസ്‌കാരരീതി പലതവണയായി അനുഭവിച്ചറിയാന്‍ എനിക്ക് സാധിച്ചിരുന്നു.

ചെന്നെയില്‍ നിന്ന് ആസ്‌ത്രേലിയയിലേക്കുള്ള കടല്‍ വഴി സഞ്ചാരത്തില്‍ അന്തമാന്‍ മുതല്‍ ആസ്‌ത്രേലിയവരെ ഇന്തോനേഷ്യയുടെ ദ്വീപുകള്‍ കപ്പലിന്റെ ഇരുവശങ്ങളിലുമുണ്ടാകും.

യാത്രചെയ്ത് തീരാത്തൊരു രാജ്യമായി ഇന്തോനേഷ്യ നീണ്ടു നിവര്‍ന്നങ്ങിനെ കിടക്കുകയാണ്.

നൂറ്റാണ്ടുകളായി കൊടുങ്കാറ്റുകളെ അതിജീവിച്ച ഈ രാജ്യത്തിന് ഇന്ന് അതിജീവിക്കാന്‍ പറ്റാത്ത ഒരു വലിയ വേദന അവരുടെ കൂടെയുണ്ട്.
ഇന്തോനേഷ്യയിലെ മൂന്നിലൊന്നു സ്ത്രീകള്‍ ലൈംഗിക അക്രമങ്ങള്‍ക്കോ ശാരീരിക അക്രമങ്ങള്‍ക്കോ വിധേയരായിട്ടുണ്ടെന്നു സര്‍ക്കാര്‍ തന്നെ  രേഖപ്പെടുത്തുന്നതാണ് ആ വേദന.

സ്ത്രീത്വത്തിന്റെ മാറ് കീറുന്ന ആ വേദന ഒരു ദേശത്തിന്റെ വേദനയായി നമ്മുടെ രാജ്യത്തിലുള്ളത് പോലെ ഇന്നും അവിടെ തുടരുന്നുമുണ്ട്

2014 മുതല്‍ PUPA ഫൌണ്ടേഷന്‍ ഒരു യൂണിവേഴ്‌സല്‍ മെത്തേഡ് ആയി ഫ്ലാഷ് മോബിനെ തെരഞ്ഞെടുത്തുകൊണ്ട് സ്ത്രീകള്‍ക്ക് നേരെ നടക്കുന്ന എല്ലാവിധ അക്രമങ്ങള്‍ക്കും എതിരെ ജനമധ്യത്തില്‍ ഇറങ്ങി.

ബെന്ക്കു നഗരത്തില്‍ ഇരുപതിനായിരം മനുഷ്യരെയാണ് ഫ്ലാഷ് മോബിലൂടെ ലോകം അന്നവിടെ നോക്കിക്കണ്ടത്.

ESSY ഡാന്‍സ്  സ്റ്റുഡിയോവിന്റെ സപ്പോര്ട്ടിലൂടെ OBR - One Billion Rising  ഇന്തോനേഷ്യയില്‍ പ്രചാരണം തുടങ്ങിയത് അങ്ങിനെയാണ്.
.
റോഡില്‍ ഡാന്‍സുമായി ഇറങ്ങിയ സ്ത്രീകളെ അന്ന് മതവിഷം നിറഞ്ഞ സര്‍പ്പങ്ങള്‍ അധിക്ഷേപിച്ചില്ല,

മറ്റേതൊരു രാജ്യത്തെപ്പോലെ മതവിഷം നിറഞ്ഞ സര്‍പ്പങ്ങള്‍ കുറവുള്ള ഒരു നാടുമല്ല ഇന്തോനേഷ്യ.

ലോകത്തില്‍ ഏറ്റവും കൂടുതല്‍ മുസ്ലിം മതവിശ്വാസമുള്ള ജനങ്ങളുള്ള ഒരു രാജ്യത്തെ മൂന്നില്‍ ഒന്ന് സ്ത്രീകള്‍ അതിക്രൂരമായ ലൈംഗിക,ശാരീരിക,മാനസിക പീഡനങ്ങള്‍ക്ക് വിധേയമാവുമ്പോള്‍ നിങ്ങള്‍ തെരുവിലിറങ്ങിയാല്‍ ഇത് മാറിക്കിട്ടുമോ എന്ന് അവിടെ ആരും അവരോടു ചോദിച്ചില്ല.

പകരം

സ്‌കൂള്‍,കോളേജ് വിദ്യാര്‍ത്ഥികളും, ബനക്ജു നിവാസികളും സ്ഥലം ഡെപ്യൂട്ടി മേയറും, പാര്‍ലിമെന്റ് പ്രതിനിധികളും, എന്തിനധികം മുന്‍ ഗവര്‍ണര്‍മാര്‍ വരെ തെരുവിലിറങ്ങി പെണ്‍ വേദനയില്‍ അവരോടൊപ്പം പങ്ക് ചേര്‍ന്നു.

മനുഷ്യര്‍ മതവുമായി വ്യത്യാസപ്പെടുന്നത് ഇങ്ങനെയാണ്.

FLASH MOB, A ''UNIVERSAL METHOD' OF CAMPAIGN... FLASHING CIVILIZED THOUGHTS.

ഓരോ സുജൂദിലും സ്വഭാവസംസ്‌കരണം വേണമെന്ന് പഠിപ്പിച്ചവന് മാനഹാനിയുണ്ടാക്കാനായി ജനിച്ചവര്‍ക്ക് ഇതൊന്നും മനസ്സിലാവില്ല.

PREV

ജീവിതശൈലിയും Malayalam literature, Malayalam Stories, Malayalam Books Online, ഉൾപ്പെടെ ആഴത്തിലുള്ള ലേഖനങ്ങൾ, Malayalam special features, Kerala Culture, വ്യക്തിചിത്രങ്ങൾ എന്നിവയുമായി ഏഷ്യാനെറ്റ് ന്യൂസ് മലയാളം മാഗസിന്‍ വായനാനുഭവം സമ്പുഷ്ടമാക്കൂ — ചിന്തിപ്പിക്കുന്ന കഥകളും ജീവിതത്തെ സ്പർശിക്കുന്ന വിഷയങ്ങളും ഒരുമിക്കുന്ന വേദി.

 

KR
About the Author

KP Rasheed

2012 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസോസിയേറ്റ് എഡിറ്റര്‍. 2002 മുതല്‍ 'മാധ്യമം' പത്രത്തിന്റെ എഡിറ്റോറിയല്‍ ടീം അംഗമായിരുന്നു. ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പിജി ഡിപ്ലോമയും നേടി. ന്യൂസ്, പൊളിറ്റിക്‌സ്, എന്റര്‍ടെയിന്‍മെന്റ്, ബുക്ക്‌സ്, ലിറ്ററേച്ചര്‍, കള്‍ച്ചര്‍, എന്‍വയണ്‍മെന്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. രണ്ട് പതിറ്റാണ്ടിലേറെ നീണ്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, ഡിജിറ്റല്‍, വിഷ്വല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഡിസി ബുക്സ് പ്രസിദ്ധീകരിച്ച ലോക്ക്ഡൗണ്‍ ഡേയ്സ്: അടഞ്ഞ ലോകത്തിന്റെ ആത്മകഥ ആദ്യ പുസ്തകം. ഇ മെയില്‍: rasheed@asianetnews.inRead More...
click me!

Recommended Stories

നടുവേദനയ്ക്ക് മണ്‍കലത്തിന് മുകളിൽ ഇരുത്തി വടി കൊണ്ട് അടിച്ച് വിചിത്ര ചികിത്സ; കണ്ണ് തള്ളി നെറ്റിസെന്‍സ്
നാലാമതും ഗർഭിണിയായ ഭാര്യയോട് ബിസിനസ് ടൂറെന്ന് പറഞ്ഞു, വെള്ളപ്പൊക്കത്തിൽപ്പെട്ടു; അന്വേഷിച്ചപ്പോൾ കാമുകിയുടെ കൂടെ ഹോട്ടലിൽ