'ശത്രു സ്വത്തുക്കൾ' വിറ്റ് ധനസമാഹരണം; ഒരു ലക്ഷം കോടി രൂപയുടെ വസ്തുവകകൾ ലേലം ചെയ്യാൻ ഒരുങ്ങി കേന്ദ്രം

Published : Mar 20, 2023, 01:44 PM ISTUpdated : Mar 20, 2023, 02:10 PM IST
'ശത്രു സ്വത്തുക്കൾ' വിറ്റ് ധനസമാഹരണം; ഒരു ലക്ഷം കോടി രൂപയുടെ വസ്തുവകകൾ ലേലം ചെയ്യാൻ ഒരുങ്ങി കേന്ദ്രം

Synopsis

എന്താണ് 'ശത്രു സ്വത്തുക്കൾ' ? ഒരു ലക്ഷം കോടി രൂപയുടെ ശത്രു സ്വത്തുക്കൾ ഒഴിപ്പിക്കുന്നതിനും ലേലം ചെയ്യുന്നതിനുമുള്ള നടപടികൾ ആരംഭിച്ച് കേന്ദ്രം 

ദില്ലി: പാക്കിസ്ഥാനിലും ചൈനയിലും പൗരത്വം സ്വീകരിച്ച ഇന്ത്യക്കാർ രാജ്യത്ത് ഉപേക്ഷിച്ച 'ശത്രു സ്വത്തുക്കൾ' ഒഴിപ്പിക്കുന്നതിനും വിൽക്കുന്നതിനുമുള്ള നടപടികൾ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ആരംഭിച്ചു. 1962-ലെ ഇന്ത്യ-ചൈന യുദ്ധത്തിനും 1965-ലെ ഇന്ത്യ-പാകിസ്താൻ യുദ്ധത്തിനുംശേഷം ഇന്ത്യ വിട്ട് പാക്കിസ്ഥാനിലേക്കും ചൈനയിലേക്കും കുടിയേറിയവർ ഉപേക്ഷിച്ച സ്വത്തുക്കളിൽ നിന്ന് ധനസമ്പാദനം നടത്താനുള്ള ഇന്ത്യൻ സർക്കാരിന്റെ ശ്രമത്തിന്റെ ഭാഗമായാണ് ഈ നീക്കം. ഒരു ലക്ഷം കോടി രൂപ രൂപയോളം വിലമതിക്കുന്നതാണ് ഈ സ്വത്തുക്കൾ. 

എനിമി പ്രോപ്പർട്ടി ആക്‌റ്റിന് കീഴിൽ സൃഷ്‌ടിച്ച അതോറിറ്റിയായ കസ്റ്റോഡിയൻ ഓഫ് എനിമി പ്രോപ്പർട്ടി ഫോർ ഇന്ത്യ (സിഇപിഐ) യിൽ നിക്ഷിപ്തമായ, 'ശത്രു സ്വത്ത്' എന്ന് വിളിക്കപ്പെടുന്ന 12,611 സ്ഥാപനങ്ങളുണ്ട് ഇന്ത്യയിൽ. എന്നാൽ,  ഈ സ്ഥാവര സ്വത്തുക്കളിൽ നിന്നൊന്നും ഇതുവരെ സർക്കാർ ധനസമ്പാദനം നടത്തിയിട്ടില്ല. 

ALSO READ: പണം ഇരട്ടിയാക്കാം ഈ പോസ്റ്റ് ഓഫീസ് സ്കീമിലൂടെ; നിക്ഷേപിക്കാം 124 മാസത്തേക്ക്

വിൽപ്പനയുമായി ബന്ധപ്പെട്ടിട്ടുള്ള നടപടികൾ വേഗത്തിലാക്കാൻ, ശത്രു സ്വത്തുക്കൾ നിർമാർജനം ചെയ്യുന്നതിനുള്ള മാർഗനിർദ്ദേശങ്ങളിൽ ആഭ്യന്തര മന്ത്രാലയം മാറ്റം വരുത്തിയിട്ടുണ്ട്.  പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച്, വസ്തുവകകൾ വിൽക്കുന്നതിന് മുമ്പ് ബന്ധപ്പെട്ട ജില്ലാ മജിസ്‌ട്രേറ്റിന്റെയോ ഡെപ്യൂട്ടി കമ്മീഷണറുടെയോ സഹായത്തോടെ ശത്രു സ്വത്തുക്കൾ ഒഴിപ്പിക്കുന്നതിനുള്ള നടപടികൾ ആരംഭിക്കും. 

ഒരു കോടി രൂപയിൽ താഴെ വിലയുള്ള ശത്രു സ്വത്തുക്കൾ ആദ്യം താമസക്കാരൻ ആരാണോ അവർക്ക് വാങ്ങാനുള്ള അവസരം നൽകും.  വാങ്ങാനുള്ള ഓഫർ നിരസിച്ചാൽ, മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച് വസ്തുവകകൾ വിനിയോഗിക്കും.

ഒരു കോടി രൂപയ്ക്കും 100 കോടി രൂപയ്ക്കും ഇടയിൽ വിലമതിക്കുന്ന ശത്രു സ്വത്തുക്കൾ, കേന്ദ്ര സർക്കാർ തീരുമാനിക്കുന്നതുപോലെ, ഇ-ലേലത്തിലൂടെയോ മറ്റേതെങ്കിലും മാർഗത്തിലൂടെയോ വിൽക്കും.  പബ്ലിക് എന്റർപ്രൈസസിന്റെ ഇ-ലേല പ്ലാറ്റ്ഫോമായ മെറ്റൽ സ്ക്രാപ്പ് ട്രേഡ് കോർപ്പറേഷൻ ലിമിറ്റഡ്, ഇത്തരത്തിലുള്ള ശത്രു സ്വത്തുക്കളുടെ ഇ-ലേലത്തിനായി സിഇപിഐ ഉപയോഗിക്കും. 

ALSO READ: ഇഷ അംബാനിയുടെ ഇരട്ടക്കുട്ടികൾക്ക് ആഡംബര സമ്മാനം; മുകേഷ് അംബാനിയും നിതാ അംബാനിയും നൽകിയത്

ഏറ്റവും കൂടുതൽ ശത്രു സ്വത്തുക്കൾ കണ്ടെത്തിയത് ഉത്തർപ്രദേശിലും, പശ്ചിമ ബംഗാൾ, ഡൽഹി, ഗോവ, മഹാരാഷ്ട്ര, തെലങ്കാന, ഗുജറാത്ത്, ത്രിപുര, ബിഹാർ, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, ഹരിയാന എന്നിവിടങ്ങളിൽ  നിന്നാണ്. 20 സംസ്ഥാനങ്ങളിലും മൂന്ന് കേന്ദ്രഭരണ പ്രദേശങ്ങളിലും വ്യാപിച്ചുകിടക്കുന്ന ശത്രു സ്വത്തുക്കളുടെ ദേശീയ സർവ്വേ ആഭ്യന്തര മന്ത്രാലയം ഇതിനകം ആരംഭിച്ചിട്ടുണ്ട്. ഡയറക്ടറേറ്റ് ജനറൽ ഓഫ് ഡിഫൻസ് എസ്റ്റേറ്റ്സിന്റെ (ഡിജിഡിഇ) ഇത്തരത്തിലുള്ള ആദ്യ ദേശീയ സർവേ നടത്തും, ഡിജിഡിഇ സിഇപിഐ കണ്ടെത്തിയ ശത്രു സ്വത്തുക്കളുടെ നിലവിലെ അവസ്ഥയും മൂല്യവും വിലയിരുത്തും.

'ശത്രു സ്വത്തുക്കളിൽ' നിന്നുള്ള ധനസമ്പാദനത്തിന് മേൽനോട്ടം വഹിക്കാൻ 2020-ൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നേതൃത്വത്തിൽ സർക്കാർ മന്ത്രിമാരുടെ ഒരു സംഘം (GoM) രൂപീകരിച്ചിരുന്നു. നിലവിൽ കണ്ടെത്തിയ 12,611 വസ്തുവകകളിൽ 12,485 എണ്ണം പാകിസ്ഥാൻ പൗരന്മാരുമായും 126 എണ്ണം ചൈനീസ് പൗരന്മാരുമായും ബന്ധപ്പെട്ടിരിക്കുന്നു.

എന്താണ് 'ശത്രു സ്വത്ത്'? 

"ശത്രു സ്വത്ത്" എന്നത് ഒരു ശത്രു, ഒരു ശത്രു വിഷയം അല്ലെങ്കിൽ ശത്രു സ്ഥാപനത്തിന് വേണ്ടി കൈവശം വച്ചിരിക്കുന്നതോ കൈകാര്യം ചെയ്യുന്നതോ ആയ ഏതെങ്കിലും വസ്തുവിനെ സൂചിപ്പിക്കുന്നു. 1965-ലെ ഇന്ത്യ-പാകിസ്ഥാൻ യുദ്ധത്തെത്തുടർന്ന് 1968-ലാണ് ഈ നിയമം ഇന്ത്യയിൽ ആദ്യമായി നിലവിൽ വന്നത്. ശത്രു സ്വത്തവകാശ നിയമം ഇന്ത്യൻ സർക്കാരിനെ ശത്രു സ്വത്തുക്കൾ പിടിച്ചെടുക്കാനും അവ സിഇപിഐയിൽ നിക്ഷിപ്തമാക്കാനും അനുവദിക്കുന്നു. കണ്ടെടുക്കുന്ന സ്വത്തുക്കൾ ഇന്ത്യൻ പൗരന്മാർക്ക്  വിൽക്കുന്നു, ഇതിൽ നിന്നുള്ള വരുമാനം ഇന്ത്യൻ സർക്കാരിന് ലഭിക്കും.

ALSO READ: 30,000 കോടിയിലധികം ആസ്തിയുള്ള ഇന്ത്യയിലെ ഏറ്റവും ധനികയായ രണ്ടാമത്തെ സ്ത്രീ; ആരാണ് ലീന തിവാരി?

PREV
click me!

Recommended Stories

കോടികളുടെ അവിശ്വസനീയ വളർച്ച! ഒരു ലക്ഷം രൂപ 5.96 കോടിയായി വളർന്നത് 5 വർഷം കൊണ്ട്; വൻ നേട്ടം കൊയ്‌ത് ഈ ഓഹരി
228.06 കോടി രൂപയുടെ തട്ടിപ്പ് നടത്തിയോ? അനിൽ അംബാനിയുടെ മകൻ ജയ് അൻമോലിനെതിരെ കേസെടുത്ത് സിബിഐ