സിപിഎമ്മിനെ എതിർക്കുന്നവരെയെല്ലാം ആർഎസ്എസുകാരായി മുദ്ര കുത്തുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
കൊല്ലം: ശബരിമല കർമ്മസമിതിയുടെ പരിപാടിക്ക് അമൃതാനന്ദമയിക്ക് പോകാതിരിക്കാമായിരുന്നു എന്നാണ് തന്റെയും അഭിപ്രായമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇപ്പോൾ അമൃതാനന്ദമയിയെ സിപിഎം ക്രൂരമായി വേട്ടയാടുകയാണെന്നും സിപിഎമ്മിനെ എതിർക്കുന്ന എല്ലാവരെയും ആർഎസ്എസുകാരായി മുദ്രകുത്തുകയാണെന്നും ചെന്നിത്തല കൊല്ലത്ത് പറഞ്ഞു.
മാതാ അമൃതാനന്ദമയി ശബരിമല കർമസമിതിയുമായി വേദി പങ്കിടാൻ പാടില്ലായിരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞതിന് പിന്നാലെയാണ് ചെന്നിത്തലയുടെ പ്രസ്താവന. അമൃതാനന്ദമയിയെ തെറ്റായ പാതയിലേക്ക് തള്ളിവിടാനുള്ള ശ്രമമാണ് സംഘപരിവാർ നടത്തിയതെന്നും അതിൽ കുടുങ്ങാതെ മാറി നിൽക്കാനുള്ള ആർജവം അവർ കാണിക്കേണ്ടിയിരുന്നുവെന്നും "നാം മുന്നോട്ട്" പരിപാടിയിൽ പിണറായി പറഞ്ഞിരുന്നു.