'ജസ്റ്റിസ് ഫോര്‍ ശ്രീശാന്ത്'; ആജീവനാന്ത വിലക്ക് നീക്കണമെന്ന് ആവശ്യപ്പെട്ട് ആരാധകരുടെ ക്യാംപയിന്‍

Published : Jan 24, 2019, 06:18 PM ISTUpdated : Jan 24, 2019, 06:25 PM IST
'ജസ്റ്റിസ് ഫോര്‍ ശ്രീശാന്ത്'; ആജീവനാന്ത വിലക്ക് നീക്കണമെന്ന് ആവശ്യപ്പെട്ട് ആരാധകരുടെ ക്യാംപയിന്‍

Synopsis

വാതുവെപ്പ് കേസില്‍ കോടതി കുറ്റവിമുക്തനാക്കിയെങ്കിലും എസ് ശ്രീശാന്തിന് തുടരുന്ന ബിസിസിഐയുടെ വിലക്ക് നീക്കണമെന്ന് ആവശ്യപ്പെട്ട് ട്വിറ്ററില്‍ ആരാധകരുടെ ക്യാംപയിന്‍‍. 

മുംബൈ: മലയാളി ക്രിക്കറ്റര്‍ എസ് ശ്രീശാന്തിന്‍റെ ആജീവനാന്ത വിലക്ക് ബിസിസിഐ നീക്കണമെന്ന് ആവശ്യപ്പെട്ട് ട്വിറ്ററില്‍ ആരാധകരുടെ ക്യാംപയിന്‍. 2013 ഐപിഎല്‍ സീസണിലെ വാതുവെപ്പ് വിവാദത്തെ തുടര്‍ന്നാണ് അന്ന് രാജസ്‌ഥാന്‍ റോയല്‍സ് താരമായിരുന്ന ശ്രീശാന്തിനെ ബിസിസിഐ വിലക്കിയത്. കേസില്‍ ദില്ലി പട്യാല ഹൗസ് കോടതി ശ്രീശാന്ത് അടക്കമുള്ള താരങ്ങളെ കുറ്റവിമുക്തരാക്കിയെങ്കിലും വിലക്ക് പിന്‍വലിക്കാന്‍ ബിസിസിഐ തയ്യാറായില്ല. 

ശ്രീശാന്തിന് നീതി ആവശ്യപ്പെട്ട് ഭാര്യ ഭുവനേശ്വരി ശ്രീശാന്ത് കഴിഞ്ഞ തിങ്കളാഴ്‌ച ട്വിറ്ററില്‍ അഭ്യര്‍ത്ഥന നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പിന്തുണയുമായി ആരാധകര്‍ രംഗത്തെത്തിയത്. ഇതോടെ 'ജസ്റ്റിസ് ഫോര്‍ ശ്രീശാന്ത്' ഹാഷ്‌ടാഗ് ട്വിറ്ററില്‍ വൈറലാവുകയായിരുന്നു. ശ്രീശാന്തിന് നീതി ആവശ്യപ്പെട്ട് ചില ആരാധകര്‍ കോടതിക്ക് പുറത്ത് പ്രതിഷേധവുമുയര്‍ത്തി. ബിസിസിഐ ആവശ്യം പരിഗണിക്കാത്തതിനാല്‍ സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണ് താരം. 

ഇന്ത്യന്‍ ക്രിക്കറ്റിനെ പിടിച്ചുലച്ച സംഭവമാണ് മലയാളി താരം എസ് ശ്രീശാന്ത് ഉള്‍പ്പെട്ട ഐപിഎല്‍ വാതുവെപ്പ് കേസ്. 2013 ഐപിഎല്‍ സീസണില്‍ മുംബൈ ഇന്ത്യന്‍സിന് എതിരായ മത്സരശേഷം മൂന്ന് രാജസ്ഥാന്‍ റോയല്‍സ് താരങ്ങളെ മുംബൈ പൊലീസ് കസ്റ്റഡിലെടുത്തതോടെയായിരുന്നു വിവാദങ്ങളുടെ തുടക്കം. രാജസ്ഥാന്‍ താരങ്ങളായ എസ് ശ്രീശാന്ത്, അങ്കിത് ചവാന്‍, അജിത് ചാന്ദില എന്നിവരാണ് അന്ന് പിടിയിലായത്. പിന്നീട് കോടതി കുറ്റവിമുക്തരാക്കി. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ജീവന്‍മരണപ്പോരില്‍ അടിച്ചുകയറി ലക്നൗ, മിച്ചല്‍ മാര്‍ഷിന് വെടിക്കെട്ട് സെഞ്ചുറി, മഴക്കളിയില്‍ ആര്‍സിബിക്ക് കൂറ്റന്‍ വിജയലക്ഷ്യം
കെഎസ്‌സിഎയുടെ ആവശ്യം കണ്ട് ഞെട്ടി, എംഎല്‍എമാര്‍ക്കുള്‍പ്പെടെ ആവശ്യപ്പെട്ടത് 10000 സൗജന്യ ടിക്കറ്റുകള്‍, വിശദീകരണവുമായി ബിസിസിഐ