രോഹിത്തല്ല കളിയുടെ താരം

Web desk |  
Published : Jul 13, 2018, 01:11 AM ISTUpdated : Oct 04, 2018, 02:53 PM IST
രോഹിത്തല്ല കളിയുടെ താരം

Synopsis

കളിയില്‍ രോഹിത് സെഞ്ച്വറി നേടിയിരുന്നു

നോട്ടിംഗ്ഹാം: ട്വന്‍റി 20 പരമ്പരയിലെ അവസാന മത്സരത്തിലെ സെഞ്ച്വറിക്ക് പിന്നാലെ ഹിറ്റ്മാന്‍റെ തകര്‍ത്താടലായിരുന്നു ഇംഗ്ലണ്ടിനെതിരെയുള്ള ആദ്യ ഏകദിനത്തിലും. ട്വന്‍റി 20 പരമ്പരയിലെ അവസാന മത്സരത്തിലെ അതേ ഫോം തുടര്‍ന്ന രോഹിത് 114 പന്തില്‍ നിന്ന് 137 റണ്‍സ് അടിച്ചു കൂട്ടി.

ട്വന്‍റി 20 ശെെലിയില്‍ ബാറ്റ് വീശിയ രോഹിത്തിന് മുന്നില്‍ ഇയോണ്‍ മോര്‍ഗന്‍റെ തന്ത്രങ്ങളെല്ലാം തകരുകയായിരുന്നു. പക്ഷേ, ശതകം നേടിയ രോഹിത് ശര്‍മയല്ല ആദ്യ അങ്കത്തിലെ മാന്‍ ഓഫ് ദി മാച്ച്. പേസ് ബൗളിംഗ് അനുകൂലമെന്ന് ഖ്യാതിയുള്ള ഇംഗ്ലണ്ടിലെ പിച്ചില്‍ ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍മാര്‍ പൂച്ചകളായപ്പോള്‍ ആറു വിക്കറ്റ് സ്വന്തമാക്കിയ കുല്‍ദീപ് യാദവാണ് മിന്നും താരം.

ഇംഗ്ലണ്ടിനെതിരെയുള്ള ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ 25 റണ്‍സിന് ആറു വിക്കറ്റുകളാണ് കുല്‍ദീപ് പിഴുതെടുത്തത്. മത്സരത്തില്‍ ഇന്ത്യന്‍ പേസര്‍മാരെ ഇംഗ്ലണ്ട് ഓപ്പണര്‍മാര്‍ തല്ലിയൊതുക്കിയതോടെയാണ് നായകന്‍ വിരാട് കോലി കുല്‍ദീപിനെ പന്തേല്‍പ്പിച്ചത്.

ആദ്യ ഓവറില്‍ തന്നെ 35 പന്തില്‍ 38 റണ്‍സുമായി കുതിക്കുകയായിരുന്ന ജേസണ്‍ റോയിയെ കുല്‍ദീപ് ഉമേഷ് യാദവിന്‍റെ കെെകളില്‍ എത്തിച്ചു. തന്‍റെ തൊട്ടടുത്ത ഓവറില്‍ ആതിഥേയര്‍ക്ക് ഇരട്ട പ്രഹരമാണ് ഇന്ത്യയുടെ ഇടം കെെ സ്പിന്നര്‍ വരുത്തിയത്. ഇതിന് ശേഷവും ആക്രമണം തുടര്‍ന്ന കുല്‍ദീപ് യാദവ് 25 റണ്‍സിന് ആറു വിക്കറ്റുകള്‍, കളത്തില്‍ നിന്ന് തിരിച്ചു കയറും മുമ്പ് സ്വന്തമാക്കി. ഒട്ടനവധി റെക്കോര്‍ഡും ഈ പ്രകടനത്തിലൂടെ കുല്‍ദീപ് സ്വന്തമാക്കി. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

പഞ്ചാബ് കിംഗ്‌സ് അപരാജിത കുതിപ്പ് തുടരുന്നു; ലക്‌നൗ സൂപ്പര്‍ ജയന്റ്‌സിനെ തകര്‍ത്ത് ഒന്നാം സ്ഥാനത്ത് തിരിച്ചെത്തി
ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് തിരിച്ചടി; ആയുഷ് മാത്രെയ്ക്ക് കൂടുതല്‍ മത്സരങ്ങള്‍ നഷ്ടമാകും, ധോണിയുടെ തിരിച്ചുവരവില്‍ അനിശ്ചിതത്വം