Feb 18, 2019, 2:10 PM IST
തല്ലാനൊന്നും കൂടരുതെന്ന് പറഞ്ഞ് തന്റെ അനുവാദത്തോട് കൂടിയാണ് കൃപേഷ് രാഷ്ട്രീയത്തിലിറങ്ങിയതെന്ന് അച്ഛന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. രാഷ്ട്രീയപ്രശ്‌നത്തിന്റെ പേരിലാണ് പോളിടെക്‌നിക്ക് വിദ്യാഭ്യാസം മകന്‍ അവസാനിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു. 18 വയസ് മാത്രം പ്രായമുള്ള കൃപേഷിനെ സ്ഥലത്തെ മൂന്നുപേര്‍ ചേര്‍ന്നാണ് കൊലപ്പെടുത്തിയതെന്നും അച്ഛന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.