ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്നുവെങ്കിലും സർവേ നേരിയ മുൻതൂക്കം പ്രവചിക്കുന്നത് അബ്ദുൾ ഗഫൂറിനാണ്.
രാഷ്ട്രീയ വിവാദങ്ങളിലൂടെ ശ്രദ്ധാകേന്ദ്രമായ എറണാകുളം ജില്ലയിലെ കളമശ്ശേരി മണ്ഡലത്തിൽ നടക്കുന്നത് ഇഞ്ചോടിഞ്ച് പോരാട്ടമെന്ന് ഏഷ്യാനെറ്റ് ന്യൂസ് പോസ്റ്റ് പോൾ സർവേ പ്രവചിക്കുന്നു. സിപിഎം നേതാവ് പി.രാജീവും മുസ്ലീം ലീഗ് നേതാവ് വി.ഇ.അബ്ദുൾ ഗഫൂറും തമ്മിലാണ് കളമശ്ശേരിയിൽ നേരിട്ട് ഏറ്റുമുട്ടുന്നത്. ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്നുവെങ്കിലും സർവേ നേരിയ മുൻതൂക്കം പ്രവചിക്കുന്നത് അബ്ദുൾ ഗഫൂറിനാണ്.
നേരത്തെ പലവട്ടം കളമശ്ശേരിയിൽ മത്സരിച്ചു ജയിച്ചു വന്നത് വി.കെ.ഇബ്രാഹിം കുഞ്ഞാണ്. പാലാരിവട്ടം പാലം അഴിമതി കേസുമായി ബന്ധപ്പെട്ട് വി.കെ.ഇബ്രാഹിംകുഞ്ഞിന് മുസ്ലീംലീഗ് സീറ്റ് നിഷേധിച്ചതോടെയാണ് മകൻ വി.ഇ.അബ്ദുൾ ഗഫൂറിനെ അദ്ദേഹം സ്ഥാനാർത്ഥിയായി മുന്നോട്ട് വച്ചത്. എറണാകുളം മുസ്ലീം ലീഗിൽ ഗഫൂറിന്റെ സ്ഥാനാർത്ഥിത്വം സംബന്ധിച്ച് അസ്വരാസ്യങ്ങളുണ്ടായെങ്കിലും ലീഗ് സംസ്ഥാന നേതൃത്വം ഇടപെട്ട് പിന്നീട് അതു തണ്ണുപ്പിക്കുകയായിരുന്നു.
പാലാരിവട്ടം പല സൃഷ്ടിച്ച ജനരോക്ഷമാണ് കളമശ്ശേരിയിൽ മത്സരത്തിനിറങ്ങുന്ന പി.രാജീവിൻ്റെ ഏറ്റവും വലിയ പ്രതീക്ഷ. യുഡിഎഫ് അനുഭാവ മണ്ഡലത്തിൽ കടുത്ത മത്സരമാണ് നേരിടുന്നതെങ്കിലും സിപിഎമ്മിൻ്റെ സംഘടനാ സംവിധാനം എണ്ണയിട്ട യന്ത്രം പോലെ കളമശ്ശേരിയിൽ പ്രവർത്തിക്കുന്നത്.