കീഴടിയില്‍ ഉയര്‍ത്തെഴുന്നേറ്റ് ആദിദ്രാവിഡ ചരിത്രം

First Published Sep 22, 2019, 1:45 PM IST

ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ കണ്ടെത്തിയതില്‍ ഏറ്റവും പ്രാചീനമെന്ന് കരുതപ്പെടുന്നത് സിന്ധു നദീതട സംസ്കൃതിയാണ്. പശ്ചിമേഷ്യയില്‍ നിന്നും കുടിയേറിയ ആര്യന്മാരുടെ ആക്രമണത്തോടെ ഈ ആസൂത്രിത നഗരം ഇല്ലാതായതായി കരുതപ്പെടുന്നു. എന്നാല്‍, ഇപ്പോള്‍ സിന്ധുനദീതട സംസ്കാരത്തിന് ഇങ്ങ് തമിഴ്‍നാട്ടില്‍ ഒരു പിന്തുടര്‍ച്ച കണ്ടെത്തിയിക്കുകയാണ്. തമിഴ്നാട്ടിലെ ശിവഗംഗയിലെ കീഴടിയില്‍ നിന്നും ഇപ്പോള്‍ കുഴിച്ചെടുത്ത് കൊണ്ടിരിക്കുന്നത് ആദിദ്രാവിഡ ചരിത്രമാണ്. കാണാം, കീഴടിയിലെ മണ്ണിനടിയിലായ ആദി ദ്രാവിഡ സംസ്കൃതിയുടെ തിരുശേഷിപ്പുകള്‍.

സിന്ധു നദീതട നാഗരികത ദ്രാവിഡ സംസ്‌കാരമായിരുന്നുവെന്നും ഇവിടെ താമസിച്ചിരുന്നവര്‍ ദക്ഷിണേന്ത്യയിലേക്ക് കുടിയേറുകയായിരുന്നുവെന്നുമുള്ള വാദങ്ങളെ സാധൂകരിക്കുന്ന തെളിവുകളാണ് ശിവഗംഗയിലെ കീഴടിയില്‍ നിന്ന് ഇപ്പോള്‍ ലഭിച്ചു കൊണ്ടിരിക്കുന്നത്.
undefined
തമിഴ്‍നാട്ടിലെ വ്യാവസായിക മേഖലയായ കീഴടിയില്‍ തമിഴ് പുരാവസ്തു വകുപ്പ് ദ്രാവിഡ സംസ്കൃതിയുടെ ചരിത്രത്തെ പുനപരിശോധിക്കുന്ന ചില തെളിവുകള്‍ കണ്ടെത്തി. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ ഇതുവരെ കണ്ടെത്തിയ ഏറ്റവും പുരാതനമായ സംസ്കാരമായ സിന്ധു നദീതട സംസ്കൃതിയോളം പഴക്കമുള്ള സംസ്കൃതിയാണ് ഇപ്പോള്‍ തമിഴ്‍നാട്ടിലെ കീഴടിയില്‍ കണ്ടെത്തിയിരിക്കുന്നത്.
undefined
ഇതില്‍ ഏറ്റവും പ്രധാനം ഇവിടെ നിന്നും കണ്ടെത്തിയ ലിപികള്‍ക്ക് സിന്ധു നദീതട ലിപികളുമായുള്ള സാമ്യമാണ്. സിന്ധു സംസ്‌കാരത്തില്‍ കണ്ടെത്തിയ ലിപികള്‍ ദ്രാവിഡ ലിപികള്‍ ആണെന്നുള്ള വാദത്തിന് ആക്കം കൂട്ടുന്ന തെളിവുകളാണ് കീഴടിയിലെ പ്രധാന കണ്ടെത്തല്‍.
undefined
സിന്ധു നദീതട സംസ്‌കാരത്തിന്‍റെ ഭാഗമായി ലഭിച്ച ലിപികള്‍ക്കും കീഴടിയില്‍ നിന്ന് ലഭിച്ച തമിഴ് ബ്രാഹ്മി ലിപിക്കും തമ്മിലുള്ള സാമ്യമാണ് ഇതിന് കാരണം.
undefined
ഇവ ദ്രാവിഡ ലിപികള്‍ ആയിരിക്കാമെന്നാണ് ഗവേഷകരുടെ ഇപ്പോഴത്തെ നിഗമനം. ഈ സാമ്യത ഇരുസംസ്കാരങ്ങള്‍ തമ്മില്‍ ബന്ധമുണ്ടായിരുന്നുവെന്നതിനുള്ള തെളിവായി കരുതുന്നു. ആയിരത്തോളം അക്ഷരങ്ങളാണ് കണ്ടെത്തിയിട്ടുള്ളത്. ഇവയില്‍ ചില ലിപികള്‍ക്കാണ് ഇത്തരത്തില്‍ സാമ്യമെന്ന് തമിഴ്‌നാട് പുരാവസ്തു ഗവേഷക വിഭാഗം പറയുന്നു.
undefined
കീഴാടിയില്‍ നിന്ന് ഏതാണ്ട് 5,800 ഓളം മനുഷ്യനിര്‍മ്മിതികള്‍ കണ്ടെടുത്തിട്ടുണ്ട്. അവയില്‍ ചില ആയുധങ്ങളാണിവ.
undefined
എന്നാല്‍, സിന്ധു നദീതടത്തില്‍ നിന്ന് ലഭിച്ച ലിപികളെ പോലെ ഇവയും ഇതുവരെ വായിക്കാന്‍ കഴിഞ്ഞിട്ടില്ല. സിന്ധു നദീതട ലിപികള്‍ക്ക് ഏതാണ്ട് 4500 വര്‍ഷം പഴക്കം പറയുന്നു. ഇതാണ് ഇതുവരെ ഇന്ത്യയില്‍ ലഭ്യമായ ഏറ്റവും പ്രാചീന ലിപി. കീഴടിയില്‍ നിന്ന് കണ്ടെത്തിയ ശേഷിപ്പുകള്‍ക്ക് ഏകദേശം ക്രിസ്തുവിന് മുമ്പ് 580 വര്‍ഷം പഴക്കം കണക്കാക്കുന്നു.
undefined
കീഴടിയില്‍ നിന്നും ലഭിച്ച ചില ചുവരെഴുത്തുകള്‍ സിന്ധു സംസ്‌കാരത്തിലെ ലിപികള്‍ക്കും ബ്രാഹ്മി ലിപികള്‍ക്കും ഇടയിലുള്ള കണ്ണിയാണെന്നാണെന്ന വാദവുമുണ്ട്. ഗംഗാ തീരത്തുണ്ടായിരുന്ന നാഗരികതയുടെ സമകാലീനരാണ് കീഴടിയില്‍ ഉണ്ടായിരുന്നതെന്ന തെളിവുകളാണ് ഇപ്പോള്‍ പര്യവേക്ഷകര്‍ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്.
undefined
തമിഴ് ബ്രാഹ്മി ലിപി പരിശോധിച്ചപ്പോള്‍ 'ആധന്‍', 'കുധിരനാധന്‍' എന്നിങ്ങനെയുള്ള വാക്കുകള്‍ കണ്ടെത്തിയിരുന്നു. ബി.സി ആറാം നൂറ്റാണ്ട് മുതല്‍ തന്നെ സംഘകാല സാഹിത്യം എഴുതപ്പെട്ടിരുന്നുവെന്ന് വാദിക്കുന്നവരും കുറവല്ല.
undefined
ഇന്നത്തെ ഇന്ത്യയുടെയും പാകിസ്ഥാന്‍റെയും അതിര്‍ത്തി പ്രദേശത്തിന് സമീപത്തുള്ള സിന്ധു നദീതട സംസ്കാരാം ബി.സി 5000- ബി.സി 1500 കാലഘട്ടത്തിലാണ് നിലനിന്നിരുന്നത്. പലകാരണങ്ങള്‍ പറയുന്നുണ്ടെങ്കിലും പ്രധാനമായും ആര്യന്മാരുടെ വരവാണ് ഈ സംസ്കാരത്തിന്‍റെ തകര്‍ച്ചയ്ക്ക് ആക്കം കൂട്ടിയതെന്ന വാദത്തിനാണ് ഇപ്പോഴും പ്രസക്തി.
undefined
സംസ്കാരം തകര്‍ന്നതോടെ ഇവിടെ ജീവിച്ചിരുന്നവര്‍ ഇന്ത്യയുടെ തെക്കന്‍ പ്രദേശങ്ങളിലേക്ക് കുടിയേറിയെന്നും വിശ്വസിക്കപ്പെടുന്നു. മാത്രമല്ല ഇന്തോ-യൂറോപ്യന്മാര്‍ ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലേക്ക് എത്തിയതിന് ശേഷമാണ് ഇവിടുത്തെ ജനങ്ങളില്‍ ഡി.എന്‍.എയുടെ കലര്‍പ്പുണ്ടാകുന്നതെന്ന് ചില സമീപകാല പഠനങ്ങള്‍ പറയുന്നു.
undefined
ഈ വാദത്തെ അടിസ്ഥാനമാക്കി ആര്യന്മാര്‍ വരുന്നതിന് മുന്‍പേ നിലനിന്നിരുന്ന സിന്ധു നദീതട നാഗരികത ദ്രാവിഡ സംസ്‌കാരമായിരുന്നിരിക്കാമെന്ന വാദവും ഉണ്ട്. മാത്രമല്ല 2500 വര്‍ഷം മുന്‍പ് ബി.സി ആറാം നൂറ്റാണ്ടില്‍ വൈഗ നദീതീരത്ത് ഒരു നാഗരികത നിലനിന്നിരുന്നുവെന്നും കണ്ടെത്തലുണ്ട്. ഇത് സംഘകാലഘട്ടത്തില്‍ നിലനിന്നിരുന്ന നാഗരികതയാണെന്ന് പറയപ്പെടുന്നു.
undefined
മുന്‍പ് ബി.സി 300 വരെയാണ് സംഘം കാലഘട്ടത്തിന്‍റെ പഴക്കമായി വിലയിരുത്തിയിരുന്നത്. എന്നാല്‍ പുതിയ കണ്ടെത്തലുകളില്‍ നിന്ന് സംഘ കാലഘട്ടം ബി.സി 600 വരെ ഉണ്ടായിരുന്നതായി അനുമാനിക്കുന്നു.
undefined
കീഴടിയില്‍ നിന്ന് മൃഗങ്ങളുടേതായ 70 സാമ്പിളുകളും കണ്ടെടുത്തിട്ടുണ്ട്. ഇവയില്‍ നിന്ന് പശു, കാള, പോത്ത്, ചെമ്മരിയാട്, ആട്, നീലക്കാള, കൃഷ്ണമൃഗം, കാട്ടുപന്നി, മയില്‍ എന്നിവയുടെ ഡി.എന്‍.എ തിരിച്ചറിഞ്ഞു. ഈ വിവരങ്ങളില്‍ നിന്ന് ഇവയിലേതെങ്കിലും മൃഗങ്ങളെ കീഴടിയിലെ ജനങ്ങള്‍ കാര്‍ഷികവൃത്തിക്കായി പ്രയോജനപ്പെടുത്തിയിരിക്കാമെന്നാണ് കരുതുന്നത്.
undefined
മറ്റുള്ളവയെ ഇറച്ചിക്കായും വളര്‍ത്തിയിരിക്കാമെന്നാണ് കരുതുന്നത്. കണ്ടെത്തിയ സാമ്പിളുകളിലെ മുറിപ്പാടുകളാണ് ഈ നിഗമനത്തിലെത്തിച്ചേരാന്‍ കാരണം.
undefined
പര്യവേക്ഷണത്തിന്‍റെ അഞ്ചാം ഘട്ടം ഈ വര്‍ഷം ജൂണിലാണ് ആരംഭിച്ചത്. അടുത്ത ഘട്ടം ഉടന്‍ ആരംഭിക്കും. കീഴടിക്ക് അടുത്തുള്ള കോണ്ടഹായി, അഗരം, മണലൂര്‍ എന്നിവിടങ്ങളിലും പര്യവേക്ഷണം വ്യാപിപ്പിക്കാന്‍ നീക്കമുണ്ട്. പഴയ മധുരയിലും ഇത്തരത്തില്‍ പര്യവേക്ഷണത്തിന് ശ്രമങ്ങള്‍ നടക്കുന്നു.
undefined
ആദി ദ്രാവിഡ ചരിത്രത്തിന് ശക്തമായ വേരുകള്‍ കണ്ടെത്തിക്കഴിഞ്ഞാല്‍, നിലവിലുള്ള പുരാതന ഇന്ത്യന്‍ ഉപഭൂഖണ്ഡ ചരിത്രത്തില്‍ ഏറെ പൊളിച്ചെഴുത്തുകള്‍ വേണ്ടിവരുമെന്നകാര്യത്തില്‍ തര്‍ക്കമില്ല.
undefined
രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ചരിത്രഗവേഷകരും വിദ്യാര്‍ത്ഥികളും ഇപ്പോള്‍ പ്രാചീന ദ്രാവിഡ ചരിത്രം തേടി കീഴാടിയിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്.
undefined
click me!