മ്യൂട്ട് സ്വാന്‍; അരുമകളായി അവര്‍ ഒരുങ്ങി നിന്നു...

First Published Jul 22, 2019, 4:03 PM IST

അരയന്നങ്ങള്‍... ആ പേരുകളില്‍ തന്നെയുണ്ട് അവയുടെ സൗന്ദര്യവും. അതുകൊണ്ടാകണം, പുരാതനകാലത്ത് കവികള്‍ ഏറ്റവും കൂടുതല്‍ വര്‍ണ്ണിച്ചിരിക്കുന്ന പക്ഷി ഒരുപക്ഷേ അരയന്നമായത്. എന്നാല്‍ ഇന്ന് മൃഗശാലകളില്‍  പോലും അരയന്നത്തെ കാണാന്‍ പറ്റാതായിരിക്കുന്നു. മറ്റ് ജീവജാലങ്ങളെ പോലെ അരയന്നവും വംശനാശഭീഷണി നേരിടുകയാണ്. 

കഴിഞ്ഞ ദിവസം ഇംഗ്ലണ്ടിലെ അബോട്സ്ബറിയില്‍ ഒരു കണക്കെടുപ്പ് നടന്നു. അരയന്നങ്ങളുടെ വകഭേദമായ മ്യൂട്ട് സ്വാനിന്‍റെ കണക്കെടുപ്പ്. മറ്റ് അരയന്നങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഇവയ്ക്ക് ശബ്ദം കുറവാണ്. അതിനാലാണ് ഇവയെ മ്യൂട്ട് സ്വാന്‍ എന്ന് വിളിക്കുന്നത്. 
 

അരയന്നങ്ങളുടെ വിഭാഗത്തില്‍പ്പെടുന്നവയാണ് മ്യൂട്ട് സ്വാന്‍.
undefined
ഇവയുടെ ലോകത്തിലെ ഏക കോളനിയാണ് ഇംഗ്ലണ്ടിലെ അബോട്‌സ്ബറിയില്‍ ഇപ്പോഴുള്ളത്.
undefined
മറ്റ് അരയന്നങ്ങളെക്കാള്‍ കുറവ് ശബ്ദം മാത്രമേ മ്യൂട്ട് സ്വാന്‍ പുറപ്പെടുവിക്കുന്നൊള്ളൂ.
undefined
1789 ല്‍ ജര്‍മ്മന്‍ പരിസ്ഥിതി സ്നേഹിയായ ജോഹാന്‍ ഫ്രഡറിക്ക് ജിംലിനാണ് ആദ്യമായി മ്യൂട്ട് സ്വാനെക്കുറിച്ച് രേഖപ്പെടുത്തിയത്.
undefined
വെളളുത്ത നിറത്തിലുള്ള ഇവയുടെ ചുണ്ടിന് കറുത്ത വരയോടുകൂടിയ ഓറഞ്ച് നിറമാണ്.
undefined
എല്ലാ രണ്ട് വര്‍ഷം കൂടുമ്പോഴും ഇവയുടെ കണക്കെടുപ്പ് നടക്കുന്നു.
undefined
ഇതിനായി സാങ്ച്വറിയിലെ ഉദ്യോഗസ്ഥരെ കൂടാതെ 200 ഓളം സന്നദ്ധപ്രവര്‍ത്തകരും പങ്കെടുത്തു.
undefined
രാവിലെ അഞ്ച് മണിക്ക് തന്നെ കണക്കെടുപ്പ് ആരംഭിച്ചു.
undefined
ഇംഗ്ലണ്ടിന്‍റെ തീരമേഖലയായ ജുറാസിക്ക് തീരത്താണ് കണക്കെടുപ്പ് നടന്നത്.
undefined
കണക്കെടുപ്പിനോടൊപ്പം തന്നെ ഇവയ്ക്ക് പുതിയ റിംഗുകള്‍ ഇടും.
undefined
നേരത്തെ ഇവയുടെ കാലില്‍ അണിയിച്ചിരിക്കുന്ന റിംങ്ങ് നമ്പറുകള്‍ നോക്കിയാണ് കണക്കെടുടുപ്പ് നടത്തുന്നത്.
undefined
പുതുതായി എത്തിചേര്‍ന്ന അരയന്നങ്ങള്‍ക്ക് പുതിയ റിംങ്ങുകള്‍ അണിയിക്കുന്നു.
undefined
ഓരോ വേനല്‍ക്കാലത്തും ഇവ ആഴ്ചകളോളം പറന്നു പോകുന്നു.
undefined
കിലോമീറ്ററുകളോളം സഞ്ചരിക്കാനുതകുന്ന നിലയിലാണ് ഇവയുടെ ചിറകിന്‍റെ ഘടന.
undefined
കണക്കെടുപ്പിനിടെ ഇവയ്ക്ക് സമഗ്രമായ ആരോഗ്യ പരിശോധനയാണ് നല്‍കുന്നത്.
undefined
25 ഏക്കർ സ്ഥലത്ത് വ്യാപിച്ചുകിടക്കുന്ന അബോട്‌സ്ബറി സ്വാനേരി ലോകത്തിലെ ഒരേയൊരു മ്യൂട്ട് സ്വാൻസിന്‍റെ കോളനിയാണ്.
undefined
ആവശ്യമെങ്കില്‍ വാക്സിനേഷന്‍ നല്‍കും. കൂടാതെ ഇവയുടെ തൂക്കം, ഉയരം എന്നിവയെല്ലാം കണക്കാക്കും.
undefined
ഓക്സ്ഫോഡ് യൂണിവേഴ്സിറ്റി പ്രൊഫസര്‍ ചെറിസ് പെറിന്‍സ് ഈ കണക്കെടുപ്പില്‍ പങ്കെടുത്തു.
undefined
AD 1040 -കളിൽ ബെനഡിക്റ്റൈൻ സന്യാസിമാരാണ് ഈ സ്ഥലം ഒരുക്കിയെടുത്തത്. ഇത് ഇപ്പോൾ ഇൽചെസ്റ്റർ എസ്റ്റേറ്റുകളുടെ കീഴിലാണ്.
undefined
മനുഷ്യരോട് പെട്ടെന്ന് തന്നെ ഇവ ഇണങ്ങിച്ചേരുന്നു.
undefined
undefined
click me!