പ്രണയപൂര്‍വ്വം രവീണാ ടണ്ഡൻ, നവാസ് ഷെരീഫിന്... ; ഒരു കാര്‍ഗില്‍ യുദ്ധ വിജയചിത്രം
First Published Jul 26, 2019, 11:44 AM IST1999 -ല്‍ കാര്‍ഗിലേക്ക് നുഴഞ്ഞുകയറിയ പാകിസ്ഥാന്‍ സൈന്യത്തെ തുരത്തിയ ഇന്ത്യൻ യുദ്ധവിജയത്തിന് ഇന്നേക്ക് ഇരുപതാണ്ട്. പാക് സൈന്യത്തെ നിയന്ത്രണരേഖയ്ക്ക് അപ്പുറത്തേക്ക് തുരത്തി 1999 ജൂലൈ 26 -നാണ് ഇന്ത്യൻ സൈന്യം കാർഗിൽ മലനിരകൾ തിരികെപ്പിടിച്ചത്. പാകിസ്ഥാന്‍ സൈന്യത്തിന്‍റെ ചതിയുടെ കഥയാണ് കാര്‍ഗില്‍ യുദ്ധം. കനത്ത മഞ്ഞുവീഴ്ചയുള്ള സെപ്റ്റംബര്‍ മുതല്‍ ജനുവരി വരെയുള്ള കാലത്ത് അതിര്‍ത്തിയിലെ നിയന്ത്രണരേഖയില്‍ നിന്ന് ഇന്ത്യയുടെയും പാകിസ്ഥാന്‍റെയും സൈന്യം പിന്‍വാങ്ങാറുണ്ട്. എന്നാല്‍ കരാര്‍ ലംഘിച്ച പാക് സൈന്യം കാര്‍ഗില്‍ - ശ്രീനഗര്‍ ദേശീയ പാത ഒന്ന് കീഴടക്കുകയും മേഖലയിലെ ഏറ്റവും ഉയരമേറിയ ടൈഗര്‍ ഹില്‍സും പിടിച്ചെടുക്കുകയും ചെയ്തു.
ഏഴുമാസത്തിന് ശേഷം 1999 മേയ് മാസത്തിലാണ് ഇന്ത്യന്‍ സൈന്യം പാക് സൈന്യം ഇന്ത്യയില്‍ ബങ്കറുകള്‍ സ്ഥാപിച്ച് നൈനീക നീക്കം നടത്തിയതിനെ കുറിച്ച് മനസിലാക്കുന്നത്. ആദ്യം തീവ്രവാദികളാണെന്ന് കരുതിയ ഇന്ത്യയ്ക്ക് പിന്നീടാണ് സൈനീകനീക്കത്തിന് പിന്നില്‍ പാകിസ്ഥാനാണെന്ന് മനസിലാക്കുന്നത്. കര, വ്യോമ സേനാ വിഭാഗങ്ങളുടെ ശക്തമായ ആക്രമണത്തില്‍ പാകിസ്ഥാന് പിടിച്ചുനില്‍ക്കാനായില്ല. മൂന്ന് മാസം നീണ്ട കാര്‍ഗില്‍ യുദ്ധത്തില്‍ 527 ഇന്ത്യന്‍ സൈനികര്‍ വീരമൃത്യു വരിച്ചു, 1300 ലേറെ പേര്‍ക്ക് പരിക്കേറ്റു. നിരവധി സിവിലിയന്‍മാര്‍ക്കും ജീവന്‍ നഷ്ടമായി. ഒടുവില്‍ 1999 ജൂലൈ 26 ന് നുഴഞ്ഞുകയറ്റക്കാരെ എല്ലാം നിയന്ത്രണരേഖയ്ക്ക് അപ്പുറത്തേക്ക് തുരുത്തി കാര്‍ഗില്‍ മലനിരകള്‍ ഇന്ത്യന്‍ സൈന്യം തിരികെ പിടിച്ചു. ചില കാര്‍ഗില്‍ ഒര്‍മ്മകള്‍ കാണാം...