ന്യായവിധികളില്‍ മാത്രമല്ല ജബോട്ടുകളിലും രാഷ്ട്രീയം കണ്ട ജഡ്ജ് : റൂത്ത് ബേഡർ ഗിൻസ്ബർഗ്

First Published Sep 22, 2020, 1:16 PM IST

റൂത്ത് ബേഡർ ഗിൻസ്ബർഗ് പതിറ്റാണ്ടുകള്‍ സ്ത്രീകളുടെ അവകാശത്തിനായി നിരന്തര പോരാട്ടം നടത്തിയ ഒരു ഫെമിനിസ്റ്റ് മാത്രമല്ല. അമേരിക്കയിലെ സുപ്രീം കോടതിയില്‍ ജഡ്ജിയായി സ്ഥാനക്കയറ്റം ലഭിച്ച രണ്ടാമത്തെ വനിത കൂടിയാണ്. ദുര്‍ബല ശരീരമായിരുന്നെങ്കിലും വിധികള്‍ പ്രസ്താവിക്കുമ്പോള്‍ 8 പുരുഷ ജഡ്ജിമാര്‍ക്കിടയില്‍ അവരുടെ ശബ്ദം ഉയര്‍ന്ന് തന്നെ കേട്ടു. എന്നാല്‍ ഫെമിനിസ്റ്റ് എന്ന പേരില്‍ മാത്രമായിരുന്നില്ല അവര്‍ പേരുകേട്ടിരുന്നത്. വിവിധ രീതിയിലുള്ള ജബോട്ടുകളുടെ (കഴുത്തിലണിയുന്ന ഫ്രില്ലുകള്‍ പോലുള്ള അലങ്കാരപ്പണി) വലിയൊരു ശേഖരം അവര്‍ക്കുണ്ടായിരുന്നു. ജഡ്ജിമാര്‍ക്കിടയിലെ വസ്ത്രധാരണത്തില്‍ ഒരു സമത്വത്തിന്‍റെ അടയാളമായി അവര്‍ ജബോട്ടുകളെ കണ്ടിരുന്നുവെന്നാണ് പറയപ്പെടുന്നത്.

വസ്ത്രത്തിന്‍റെ കോളറുകളില്‍ ജബോട്ട് അണിയുന്നത് 17ാം നൂറ്റാണ്ട് മുതല്‍ ഫാഷന്‍റെ ഭാഗമായിരുന്നു. പിന്നീട് ഇത് കോടതികളില്‍ ജഡ്ജുമാരുടെ അടയാളമായി. അമേരിക്കയിലെ കോടതികളില്‍ ജബോട്ട് ധരിക്കണമെന്ന് നിര്‍ബന്ധമില്ലായിരുന്നു.ചിത്രങ്ങള്‍ക്ക് കടപ്പാട്: Getty , Reuters
undefined
പക്ഷേ ഒദ്യോഗിക വേഷത്തോടൊപ്പം ജബോട്ടുകള്‍ അണിയുന്നത് റൂത്ത് ബേഡർ ഗിൻസ്ബർഗിന്‍റെ രീതിയായിരുന്നു. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ജബോട്ടുകള്‍ തന്‍റെ ശേഖരത്തിലുണ്ടെന്ന് അവര്‍ വ്യക്തമാക്കിയിരുന്നു.ചിത്രങ്ങള്‍ക്ക് കടപ്പാട്: Getty , Reuters
undefined
ചിത്രങ്ങള്‍ക്ക് കടപ്പാട്: Getty , Reuters
undefined
അവരുടെ മരണശേഷം ന്യൂയോര്‍ക്ക് സ്റ്റോക് എക്സ്ചേഞ്ചിന് മുന്നിലുള്ള 'ഫിയര്‍ലെസ് ഗേള്‍' എന്ന പ്രതിമയുടെ കോളറില്‍ റൂത്തിനോടുള്ള ബഹുമാനാര്‍ത്ഥം ജബോട്ട് ധരിപ്പിച്ചിരുന്നു.ചിത്രങ്ങള്‍ക്ക് കടപ്പാട്: Getty , Reuters
undefined
അണുവിട തെറ്റാതെയുള്ള നീതി നിര്‍വ്വഹണത്തിനും സ്ത്രീകളുടെ അവകാശങ്ങളുടെ പോരാട്ടത്തിനും രേഖപ്പെടുത്തിയ അഭിപ്രായങ്ങള്‍ക്കും മാത്രമല്ല അവരുടെ ജബോട്ടുകളുടെ പേരിലും റൂത്ത് ഓര്‍മ്മിക്കപ്പെടും എന്നത് തീര്‍ച്ചയാണ്.ചിത്രങ്ങള്‍ക്ക് കടപ്പാട്: Getty , Reuters
undefined
ചിത്രങ്ങള്‍ക്ക് കടപ്പാട്: Getty , Reuters
undefined
പുരുഷന്മാര്‍ ടൈ അണിയുമ്പോള്‍ തന്‍റെ ഔദ്യോഗിക വസ്ത്രത്തിനൊപ്പം ഒട്ടും തന്നെ അരോചകമില്ലാത്ത ജബോട്ടുകള്‍ ആണ് അവര്‍ അണിഞ്ഞിരുന്നത്. വസ്ത്രധാരണത്തിലെ ഒരു സമത്വത്തിന്‍റെ അടയാളമായി അവര്‍ ജബോട്ടുകളെ കണ്ടിരുന്നുവെന്നാണ് പറയപ്പെടുന്നത്.ചിത്രങ്ങള്‍ക്ക് കടപ്പാട്: Getty , Reuters
undefined
2009ല്‍ ദി വാഷിങ്ടണ്‍ പോസ്റ്റിന് നല്‍കിയ അഭിമുഖത്തില്‍ അവര്‍ ഇക്കാര്യം പറയുകയും ചെയ്തിരുന്നു. ഈ ജബോട്ടുകള്‍ വെറുമൊരു അലങ്കാരത്തിന് വേണ്ടിയായിരുന്നില്ല അവര്‍ ഉപയോഗിച്ചിരുന്നത്. തന്‍റെ അഭിപ്രായം, വിയോജിപ്പ് എന്നിവ വ്യക്തമാക്കാനും റൂത്ത് ജബോട്ടുകള്‍ ഉപയോഗിച്ചിരുന്നു.ചിത്രങ്ങള്‍ക്ക് കടപ്പാട്: Getty , Reuters
undefined
ചിത്രങ്ങള്‍ക്ക് കടപ്പാട്: Getty , Reuters
undefined
ശക്തമായി അപലപിക്കുകയും വിയോജിപ്പുകള്‍ പ്രകടമാക്കുകയും ചെയ്യേണ്ടി വരുന്ന സമയങ്ങളില്‍ അവര്‍ ഉപയോഗിച്ചിരുന്നത് മെറ്റാലിക് നിര്‍മ്മിതമായ ഒരു ജബോട്ട് ആയിരുന്നു. സഹ ജഡ്ജിമാരില്‍ ഭൂരിഭാഗം പേരുടെ അഭിപ്രായം പിന്തുടരുമ്പോള്‍ റൂത്ത് അണിഞ്ഞിരുന്നത് സ്വര്‍ണ നിറമുള്ള ഒരു ജബോട്ടായിരുന്നു.ചിത്രങ്ങള്‍ക്ക് കടപ്പാട്: Getty , Reuters
undefined
സൌത്ത് ആഫ്രിക്കയിലെ കേപ് ടൌണില്‍ നിന്നുള്ളതായിരുന്നു റൂത്തിന്‍റെ പ്രിയപ്പെട്ട് ജബോട്ട്. വെള്ള നിറത്തില്‍ മുത്തുകളോട് കൂടിയ സിംപിളായ ഒന്നായിരുന്നു ഇത്.ചിത്രങ്ങള്‍ക്ക് കടപ്പാട്: Getty , Reuters
undefined
ചിത്രങ്ങള്‍ക്ക് കടപ്പാട്: Getty , Reuters
undefined
1933 മാർച്ച് 15നായിരുന്നു റൂത്ത് ജനിച്ചത്. റഷ്യൻ ജൂത കുടിയേറ്റ ദമ്പതികളായിരുന്നു അവരുടെ മാതാപിതാക്കൾ. ഹവാർഡ് ലോ സ്‌കൂളിൽ നിന്ന് നിയമബിരുദം നേടിയ റൂത്ത് ജോലി ലഭിക്കാന്‍ ഏറെ ബുദ്ധിമുട്ടിയിരുന്നു. തന്‍റെ ജോലിക്കാര്യത്തില്‍ ജൂതമതം ഒരു കാരണമായതായി അവര്‍ പിന്നീട് പ്രതികരിച്ചിരുന്നു.ചിത്രങ്ങള്‍ക്ക് കടപ്പാട്: Getty , Reuters
undefined
1970ലാണ് ലിംഗ വിവേചന കേസുകൾക്കായി സിവിൽ ലിബർട്ടീസ് യൂണിയൻ റൂത്തിനെ നിയമിക്കുന്നത്.ചിത്രങ്ങള്‍ക്ക് കടപ്പാട്: Getty , Reuters
undefined
ചിത്രങ്ങള്‍ക്ക് കടപ്പാട്: Getty , Reuters
undefined
1993ലാണ് ബിൽ ക്ലിന്‍റൺ റൂത്തിനെ സുപ്രീംകോടതി ജഡ്ജിയായി നാമനിർദേശം ചെയ്തത്. സുപ്രീം കോടതി ജഡ്ജിയാവുന്ന രണ്ടാമത്തെ വനിതയും ജൂത വിഭാഗത്തില്‍ നിന്നുള്ള ആദ്യ വനിതയുമായിരുന്നു റൂത്ത്.ചിത്രങ്ങള്‍ക്ക് കടപ്പാട്: Getty , Reuters
undefined
വിർജീനിയ മിലിറ്ററി ഇൻസ്റ്റിറ്റ്യൂട്ടിൽ പുരുഷന്മാരെ മാത്രം നിയമിക്കുന്നതിനെതിരായ ഹർജിയിലെ വിധിയായിരുന്നു അവരെ ലോകത്തിന്‍റെ ശ്രദ്ധയിലേക്ക് എത്തിച്ചത്. ചിത്രങ്ങള്‍ക്ക് കടപ്പാട്: Getty , Reuters
undefined
ചിത്രങ്ങള്‍ക്ക് കടപ്പാട്: Getty , Reuters
undefined
റൂത്ത് ബേഡർ ഗിൻസ്ബർഗ് പതിറ്റാണ്ടുകള്‍ സ്ത്രീകളുടെ അവകാശത്തിനായി നിരന്തര പോരാട്ടം നടത്തിയ ഒരു ഫെമിനിസ്റ്റ് മാത്രമല്ല. അമേരിക്കയിലെ സുപ്രീം കോടതിയില്‍ ജഡ്ജിയായി സ്ഥാനക്കയറ്റം ലഭിച്ച രണ്ടാമത്തെ വനിത കൂടിയാണ്.ചിത്രങ്ങള്‍ക്ക് കടപ്പാട്: Getty , Reuters
undefined
തെരഞ്ഞെടുപ്പ് ക്യാംപയിനിനിടെ ട്രെംപിനെ വ്യാജന്‍ എന്ന് വിളിച്ചത് വലിയ വിവാദമായിരുന്നു. എന്നാല്‍ തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു താന്‍ അങ്ങനെ വിളിച്ചതെന്ന് അവര്‍ പിന്നീട് തിരുത്തി.ചിത്രങ്ങള്‍ക്ക് കടപ്പാട്: Getty , Reuters
undefined
ചിത്രങ്ങള്‍ക്ക് കടപ്പാട്: Getty , Reuters
undefined
27 വര്‍ഷമാണ് അവര്‍ അമേരിക്കയിലെ സുപ്രീം കോടതി ജഡ്ജായി സേവനം അനുഷ്ടിച്ചത്.ചിത്രങ്ങള്‍ക്ക് കടപ്പാട്: Getty , Reuters
undefined
സ്ത്രീകൾക്ക് ഗുണം ചെയ്യുന്ന ഒട്ടേറെ വിധികൾ റൂത്ത് പുറപ്പെടുവിച്ചു. ട്രാൻസ്ജെൻഡറുകളെ അംഗീകരിക്കുന്ന നിയമ നിർമാണങ്ങൾക്ക് തുടക്കമിട്ടതും അവരായിരുന്നു. പത്തു വർഷം മുൻപ് കാൻസർ ബാധിതയായ റൂത്ത് സെപ്തംബര്‍ 18ന് തന്‍റെ 87–ാം വയസ്സിലാണ് അന്തരിച്ചത്.ചിത്രങ്ങള്‍ക്ക് കടപ്പാട്: Getty , Reuters
undefined
ചിത്രങ്ങള്‍ക്ക് കടപ്പാട്: Getty , Reuters
undefined
ഹവാർഡ് ലോ സ്‌കൂളിൽ നിന്ന് നിയമബിരുദം നേടിയ റൂത്ത് ജോലി ലഭിക്കാന്‍ ഏറെ ബുദ്ധിമുട്ടിയിരുന്നു. തന്‍റെ ജോലിക്കാര്യത്തില്‍ ജൂതമതം ഒരു കാരണമായതായി അവര്‍ പിന്നീട് പ്രതികരിച്ചിരുന്നു.ചിത്രങ്ങള്‍ക്ക് കടപ്പാട്: Getty , Reuters
undefined
റൂത്ത് ബേഡർ ഗിൻസ്ബർഗ് പതിറ്റാണ്ടുകള്‍ സ്ത്രീകളുടെ അവകാശത്തിനായി നിരന്തര പോരാട്ടം നടത്തിയ ഒരു ഫെമിനിസ്റ്റ് മാത്രമല്ല. അമേരിക്കയിലെ സുപ്രീം കോടതിയില്‍ ജഡ്ജിയായി സ്ഥാനക്കയറ്റം ലഭിച്ച രണ്ടാമത്തെ വനിത കൂടിയാണ്. ദുര്‍ബല ശരീരമായിരുന്നെങ്കിലും വിധികള്‍ പ്രസ്താവിക്കുമ്പോള്‍ 8 പുരുഷ ജഡ്ജിമാര്‍ക്കിടയില്‍ അവരുടെ ശബ്ദം ഉയര്‍ന്ന് തന്നെ കേട്ടിരുന്നു.ചിത്രങ്ങള്‍ക്ക് കടപ്പാട്: Getty , Reuters
undefined
click me!