
ദില്ലി: സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ മകൻ ആശിഷ് യെച്ചൂരി അന്തരിച്ചു. 33 വയസ്സായിരുന്നു. ദില്ലിയിൽ കൊവിഡ് ബാധിച്ച് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ദില്ലിയിൽ മാധ്യമപ്രവർത്തകനായിരുന്നു ആശിഷ്.
ദില്ലിയിലെ ഗുഡ്‍ഗാവിലുള്ള മേദാന്ത മെഡിസിറ്റിയിൽ ചികിത്സയിലായിരുന്നു ആശിഷ്. ഇന്ന് പുലർച്ചെയാണ് സ്ഥിതി ഗുരുതരമായതും മരണം സംഭവിച്ചതും.
ഇന്ദ്രാണി മജുംദാറാണ് ആശിഷിന്‍റെ അമ്മ. സ്വാതിയാണ് ഭാര്യ. അഖില യെച്ചൂരി സഹോദരിയാണ്.
ടൈംസ് ഓഫ് ഇന്ത്യ, ന്യൂസ് 18 എന്നീ സ്ഥാപനങ്ങളിൽ മാധ്യമപ്രവർത്തകനായിരുന്ന ആശിഷ്, ഏഷ്യാവിൽ ഇംഗ്ലീഷിലും പ്രവർത്തിച്ചിരുന്നു.
മകന് കൊവിഡ് ബാധിച്ചതിനെത്തുടർന്ന് സീതാറാം യെച്ചൂരി സ്വയം ക്വാറന്‍റീനിലായിരുന്നു. പശ്ചിമബംഗാളിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ യെച്ചൂരി പങ്കെടുത്തിരുന്നില്ല.
പ്രധാനമന്ത്രി നരേന്ദ്രമോദി ആശിഷിന്‍റെ മരണത്തിൽ അനുശോചിച്ചു:
മുഖ്യമന്ത്രി പിണറായി വിജയൻ ആശിഷിന്‍റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി:
സിപിഎം കേന്ദ്രകമ്മിറ്റിയും ആശിഷിന്‍റെ നിര്യാണത്തിൽ അനുശോചിച്ചു.
April 22, 2020
Press Statement
The Polit Bureau of the Communist Party of India (Marxist) has issued the following statement:
We are deeply sorry to announce the passing away this morning (22 April) of Ashish Yechury, son of Sitaram Yechury and Indrani Mazumdar. He died of Covid related complications. He was 35 years old.
The Polit Bureau conveys it deepest condolences to Sitaram and Indrani, his wife Swati, his sister Akhila and all other members of the bereaved family.
For CPI(M) Central Committee Office
ദില്ലിയിലെ സിപിഎം ആസ്ഥാനത്ത് ആശിഷ് യെച്ചൂരി എത്തിയപ്പോൾ (2016-ൽ ചിത്രം പകർത്തിയത് പ്രശാന്ത് രഘുവംശം)
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam