വോട്ടുതേടണം, മകനെ ചികിത്സിക്കണം; അടൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി തലസ്ഥാനത്ത്

By Web TeamFirst Published Apr 1, 2021, 7:36 PM IST
Highlights

നാല് വർഷമായി ക്യാൻസർ രോഗത്തിന് ചികിത്സയിലാണ് മകൻ ശിവകിരൺ. ഇടവിട്ടുള്ള പരിശോധന മുടക്കാൻ കഴിയില്ല. തന്‍റെ അഭാവത്തിലും മണ്ഡലത്തിൽ സഹപ്രവർത്തകർ പ്രചാരണം മുന്നോട്ട് കൊണ്ടുപോകുമെന്ന ആത്മവിശ്വാസത്തിലാണ് എംജി കണ്ണന്‍ തിരുവനന്തപുരത്തേക്ക് വണ്ടി കയറിയത്.

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ തിരക്കിനിടയിൽ മകന്‍റെ ചികിത്സാ കാര്യങ്ങൾക്കായി തിരുവനന്തപുരത്താണ് അടൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി എം ജി കണ്ണൻ. ക്യാൻസർ രോഗിയായ മകന്‍റെ പരിശോധനയ്ക്കായാണ് കണ്ണൻ പ്രചാരണത്തിൽ നിന്ന് ഒരു ദിവസത്തെ അവധിയെടുത്ത് ആർസിസിയിൽ എത്തിയത്.

നാല് വർഷമായി ക്യാൻസർ രോഗത്തിന് ചികിത്സയിലാണ് മകൻ ശിവകിരൺ. ഇടവിട്ടുള്ള പരിശോധന മുടക്കാൻ കഴിയില്ല. തന്‍റെ അഭാവത്തിലും മണ്ഡലത്തിൽ സഹപ്രവർത്തകർ പ്രചാരണം മുന്നോട്ട് കൊണ്ടുപോകുമെന്ന ആത്മവിശ്വാസത്തിലാണ് എംജി കണ്ണന്‍ തിരുവനന്തപുരത്തേക്ക് വണ്ടി കയറിയത്.

അത്യാവശ്യ ഘട്ടങ്ങളിൽ ഫോൺ വഴി പ്രചാരണം ഏകോപിപ്പിക്കുകയും ചെയ്യുന്നു. യൂത്ത് കോൺഗ്രസ് പത്തനംതിട്ട ജില്ലാ പ്രസിഡന്‍റായ കണ്ണന് പ്രചാരണത്തിന് പണമില്ലാത്തതിനാൽ ബൂത്ത് തലത്തിൽ കണ്ണന് 10 രൂപയെന്ന പേരിൽ പ്രവർത്തകർ ക്യാമ്പെയിന്‍ നടത്തിയിരുന്നു.

click me!