ഒരു പാട് ചർച്ചകൾ നടന്നെങ്കിലും സ്മാരകത്തിനുള്ള സ്ഥലം പോലും ഇതുവരെ കണ്ടെത്തിയിട്ടില്ല. എത്രയും വേഗം സ്മാരകം ഉയരണമെന്നാണ് കുടുംബാംഗങ്ങളുടെ ആഗ്രഹം. വീട്ടിലെ പുസ്തകങ്ങളും അവാര്‍ഡുകളും സ്മാരകത്തിന് കൈമാറാൻ മക്കൾ ഒരുക്കമാണ്.
തിരുവനന്തപുരം: മലയാളത്തിന്‍റെ പ്രിയ കവി ഒഎൻവി കുറിപ്പ് വിടവാങ്ങിയിട്ട് മൂന്ന് വർഷം. 2016 ഫെബ്രുവരി പതിമൂന്നിനായിരുന്നു ഒഎൻവി വിടവാങ്ങിയത്, എന്നാൽ ആ അനശ്വര കവിയുടെ സ്മാരകം ഇനിയും യാഥാർത്ഥ്യമാകാത്തതിന്‍റെ വേദനയിലാണ് കുടുംബാംഗങ്ങൾ.
തലസ്ഥാനത്ത് കവിക്കൊരു സ്മാരകം എന്നത് സർക്കാർ പ്രഖ്യാപനമായിരുന്നു. ഒരു പാട് ചർച്ചകൾ നടന്നെങ്കിലും സ്മാരകത്തിനുള്ള സ്ഥലം പോലും ഇതുവരെ കണ്ടെത്തിയിട്ടില്ല. എത്രയും വേഗം സ്മാരകം ഉയരണമെന്നാണ് കുടുംബാംഗങ്ങളുടെ ആഗ്രഹം. വീട്ടിലെ പുസ്തകങ്ങളും അവാര്‍ഡുകളും സ്മാരകത്തിന് കൈമാറാൻ മക്കൾ ഒരുക്കമാണ്. സ്മാരകത്തിനുള്ള സ്ഥലം കണ്ടത്താനുള്ള ചർച്ചകൾ അന്തിമഘട്ടത്തിലാണെന്നാണ് സാംസ്ക്കാരിക വകുപ്പും റവന്യുവകുപ്പും വിശദീകരിക്കുന്നത്.