
ബേ ഓവല്‍: ന്യൂസീലന്‍ഡിനെതിരായ ഏകദിന പരമ്പര ജയം കോലിപ്പട ആഘോഷിക്കുമ്പോള്‍ അമ്പാട്ടി റായുഡുവിന് നിരാശ വാര്‍ത്ത. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ബൗള്‍ ചെയ്യുന്നതില്‍ നിന്ന് റായുഡുവിനെ ഐസിസി വിലക്കി. ജനുവരി 13ന് ഓസ്‌ട്രേലിയക്കെതിരെ നടന്ന ആദ്യ ഏകദിനത്തില്‍ റായുഡുവിന്‍റെ സംശയാസ്‌പദമായ ആക്ഷന്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു.
ബൗളിംഗ് നിയമപരമാണെന്ന് തെളിയിക്കാന്‍ 14 ദിവസത്തിനകം ഹാജരാകാത്തതിനാലാണ് ഐസിസി താരത്തെ വിലക്കിയത്. ഐസിസി നിയമാവലിയിലെ 4.2 വകുപ്പ് അനുസരിച്ചാണ് റായുഡുവിനെതിരെ നടപടി. ബൗളിംഗ് നിയമവിധേയമാണെന്ന് തെളിയിക്കും വരെ വിലക്ക് തുടരുമെന്ന് ഐസിസി വ്യക്തമാക്കി. എന്നാല്‍ ആഭ്യന്തര ക്രിക്കറ്റില്‍ പന്തെറിയാന്‍ റായുഡുവിന് സാധിക്കും.
മധ്യനിര ബാറ്റ്സ്‌മാനായ റായുഡുവിനെ പാര്‍ട്‌ടൈം സ്‌പിന്നറായി ഇന്ത്യ പരിഗണിക്കാറുണ്ട്. ഏകദിന കരിയറില്‍ 50 മത്സരങ്ങളില്‍ 121 പന്തുകള്‍ താരം എറിഞ്ഞിട്ടുണ്ട്. മൂന്ന് വിക്കറ്റാണ് സമ്പാദ്യം. അന്താരാഷ്ട്ര ടി20യില്‍ അമ്പാട്ടി റായുഡു ഇതുവരെ പന്തെറിഞ്ഞിട്ടില്ല.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!