അവര്‍ക്ക് പിന്നില്‍ നാലാമതായി ധോണി... റെക്കോഡുകള്‍ വേറെയും

Web Desk |  
Published : Jul 15, 2018, 12:51 AM ISTUpdated : Oct 04, 2018, 02:53 PM IST
അവര്‍ക്ക് പിന്നില്‍ നാലാമതായി ധോണി... റെക്കോഡുകള്‍ വേറെയും

Synopsis

സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, സൗരവ് ഗാംഗുലി, രാഹുല്‍ ദ്രാവിഡ് എന്നിവരാണ് ഇന്ത്യന്‍ ക്രിക്കറ്റില്‍ 10000 റണ്‍സ് തികച്ച മറ്റു ബാറ്റ്‌സ്മാന്മാര്‍.

ലണ്ടന്‍: ഏകദിന ക്രിക്കറ്റില്‍ 10000 റണ്‍സ് പൂര്‍ത്തിയാക്കുന്ന നാലാമത്തെ ഇന്ത്യന്‍ താരമായി എം.എസ് ധോണി. സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, സൗരവ് ഗാംഗുലി, രാഹുല്‍ ദ്രാവിഡ് എന്നിവരാണ് ഇന്ത്യന്‍ ക്രിക്കറ്റില്‍ 10000 റണ്‍സ് തികച്ച മറ്റു ബാറ്റ്‌സ്മാന്മാര്‍. ഇംഗ്ലണ്ടിനെതിരെ രണ്ടാംഏകദിനത്തില്‍ തന്റെ 33 റണ്‍സ് നേടിയപ്പോഴാണ് ധോണി ചരിത്ര നേട്ടത്തിലെത്തിയത്. ലോക ക്രിക്കറ്റില്‍ ഈ നേട്ടം കൈവരിക്കുന്ന പന്ത്രണ്ടാം താരമാണ് ധോണി.

ഇതുവരെ 320 ഏകദിനങ്ങള്‍ ധോണി പൂര്‍ത്തിയാക്കി. 273ാം ഇന്നിങ്‌സിലാണ് ധോണി 10000 കവിഞ്ഞത്. ഏകദിനത്തില്‍ കുമാര്‍ സംഗക്കാരയെക്കൂടാതെ ഈ നേട്ടം സ്വന്തമാക്കുന്ന ഏക വിക്കറ്റ് കീപ്പറും ധോണിയാണ്. മാത്രമല്ല, 50ല്‍ അധികം ശരാശരി നിലനിര്‍ത്തി നേട്ടം സ്വന്തമാക്കുന്ന ലോകത്തെ ആദ്യ താരവും ധോണി തന്നെ. പതിനായിരം ക്ലബിലെത്തുന്ന പ്രായം കൂടിയ മൂന്നാമത്തെ താരവും മറ്റാരുമല്ല. മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ തന്നെ. ഇപ്പോള്‍ 37 വയസും ഏഴ് ദിവസവുമാണ് ധോണിയുടെ പ്രായം.  

ശ്രീലങ്കന്‍ താരം തിലകരത്‌നെ ദില്‍ഷന്‍ 38 വയസും 285 ദിവസവുമായപ്പോള്‍ 10000 റണ്‍സ് പൂര്‍ത്തിയാക്കിയത്. വെസ്റ്റ് ഇന്‍ഡീസ് മുന്‍ ബ്രയാന്‍ ലാറ ഇത്രയും റണ്‍സ് തികച്ചത് 37 വയസും 228 ദിവസവും പ്രായമുള്ളപ്പോഴാണ്. ഇന്ന് ഏകദിന ക്രിക്കറ്റില്‍ 300 ക്യാച്ചുകളും ധോണി പൂര്‍ത്തിയാക്കിയിരുന്നു.
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

തകര്‍ത്തടിച്ച് തുടങ്ങി പിന്നെ തകര്‍ന്നടിഞ്ഞ് രാജസ്ഥാന്‍, സീസണിലെ ആദ്യ ജയത്തിന് കൊല്‍ക്കത്തക്ക് വേണ്ടത് 156 റണ്‍സ്
ഒടുവില്‍ സ്വന്തം ഫോമില്ലായ്മ തുറന്നുസമ്മതിച്ച് മുഹമ്മദ് റിസ്‌വാൻ', ഈ പ്രകടനംകൊണ്ട് പാക് ടീമിൽ സ്ഥാനം അര്‍ഹിക്കുന്നില്ലെന്ന് കുറ്റസമ്മതം'