Jun 24, 2020, 4:26 PM IST
കാസര്‍കോട് നിന്നുള്ള ടിക്ടോക് താരത്തിന്റെ ചിത്രം കാണിച്ചായിരുന്നു വിവാഹ തട്ടിപ്പെന്ന് ഷംനയുടെ അമ്മ റൗലാബി. ഫോണിലൂടെയാണ് ഒരുലക്ഷം രൂപ തരണമെന്ന് പറഞ്ഞത്. നാല് പേര്‍ വീട്ടില്‍ വന്ന് പെണ്ണിനെ കാണണമെന്ന് പറഞ്ഞുവെന്നും കണ്ടപ്പോഴേ തട്ടിപ്പാണെന്ന് മനസ്സിലായെന്നും അമ്മ പറഞ്ഞു. സംസാരിച്ചുകൊണ്ടിരിക്കുമ്പോഴേ ഇറങ്ങിയോടിയെന്നും റൗലാബി പറഞ്ഞു.