ഇന്നും ബാഹ്യലോകവുമായി വലിയ ബന്ധം പുലര്‍ത്താതെ ജീവിക്കുന്ന കോഗികളുടെ ജീവിതത്തിലേക്ക് ഒരു കടന്നുചെല്ലലാണ് ലെനനന്‍ കറുപ്പിലും വെളുപ്പിലും പകര്‍ത്തിയ ചിത്രങ്ങള്‍.
undefined
കോഗി എന്നാല്‍ "ജാഗ്വാർ" എന്നാണ് അർത്ഥമാക്കുന്നത്. കഴുത്തിൽ തൂക്കിയിടുന്ന സ്വർണ്ണ നിര്‍മ്മിത ആഭരണങ്ങള്‍ അവര്‍ നിര്‍മ്മിച്ചിരുന്നു. പാശ്ചാത്യരെ അപകടകാരികളായാണ് കോഗികള്‍ കണ്ടിരുന്നത്.
undefined
ഏതാണ്ട് എ ഡി 1000 മുതൽ കൊളംബിയയിലെ കരീബിയൻ തീരത്തുള്ള സിയറ നെവാഡ ഡി സാന്താ മാർട്ട പർവതത്തിലാണ് കോഗികള്‍ താമസിക്കുന്നത്.
undefined
പതിനാറാം നൂറ്റാണ്ടിൽ സ്പാനിഷുകാര്‍ തെക്കനമേരിക്കന്‍ രാജ്യമായ കൊളംബിയ പിടിച്ചടക്കിയപ്പോഴും കോഗികള്‍ അവരുടെ ഒറ്റപ്പെടൽ നിലനിർത്തി.
undefined
20,000 മാണ് കോഗികളുടെ ഇന്നത്തെ ജനസംഖ്യയെന്ന് കരുതുന്നു. 1990 ൽ, കോഗികള്‍ പുറം ലോകവുമായി സമ്പർക്കം പുലർത്തി. പ്രധാനമായും പരിസ്ഥിതി പ്രശ്നത്തെ കുറിച്ച് പാശ്ചാത്യര്‍ക്ക് മുന്നറിയിപ്പ് നല്‍കാനായിരുന്നു അത്.
undefined
പാശ്ചാത്യരെ അവര്‍ തങ്ങളുടെ ഇളയ സഹോദരങ്ങളായാണ് കണക്കാക്കുന്നത്. കോഗികള്‍ തങ്ങളെ ലോകത്തിന്‍റെ പുരാതന രക്ഷാധികാരികളായി സ്വയം കണക്കാക്കുകയും തങ്ങളെ മനുഷ്യവർഗത്തിന്‍റെ 'മൂത്ത സഹോദരന്മാർ' എന്ന് വിളിക്കുകയും ചെയ്യുന്നു. 'മനഃസാക്ഷി' എന്നർഥമുള്ള 'അലൂന'യെ ചുറ്റിപ്പറ്റിയാണ് അവരുടെ വിശ്വാസ സമ്പ്രദായം നിലനില്‍ക്കുന്നത്.
undefined
കോഗികളെ കുറിച്ചുള്ള ബിബിസി ഡോക്യുമെന്‍റിക്കിടെ ചലച്ചിത്ര നിർമ്മാതാവ് അലൻ എറീറ പറഞ്ഞത് " കോഗികള്‍ വിശ്വസിക്കുന്നത് അവര്‍ സൃഷ്ടിക്കപ്പെട്ടത് സസ്യങ്ങളെയും മൃഗങ്ങളെയും പരിപാലിക്കാനാണെന്നും അവരുടെ സമൂഹം സൃഷ്ടിക്കപ്പെട്ടത് അതിന്‍റെ അടിസ്ഥാനത്തിലാണെന്നുമാണ്. എന്തിനെക്കുറിച്ചും സംസാരിക്കുമ്പോൾ അവർ ഉപയോഗിക്കുന്ന ഏറ്റവും സാധാരണമായ വാക്കുകൾ "ചിന്തിക്കുക", "വിശകലനം ചെയ്യുക", "പരിഗണിക്കുക" എന്നർത്ഥം വരുന്ന വാക്കുകളാണ്, അത് തികച്ചും സംസ്കാരവുമായി ബന്ധപ്പെട്ട് നില്‍ക്കുന്നു. അവ ഒരർത്ഥത്തിൽ ലോകത്തോടുള്ള മാനസിക സമീപനത്തെ ബാഹ്യ സ്വാധീനത്തിൽ നിന്ന് സംരക്ഷിച്ച ഒരു ദാർശനിക കരുതലാണ്.'
undefined
പാശ്ചാത്യരെ കോഗികള്‍ അപകടകാരികളായാണ് കണുന്നത്. കാരണം പാശ്ചാത്യര്‍ക്ക് വ്യക്തമായി ചിന്തിക്കാനുള്ള കഴിവില്ല, ഒരു ആശയം ദീർഘനേരം മുറുകെ പിടിക്കാനും നിർദ്ദേശങ്ങൾ ശ്രദ്ധിക്കാനും പാശ്ചാത്യര്‍ക്ക് കഴിയില്ലെന്ന് കോഗികള്‍ കരുതുന്നതായി അലൻ എറീറ പറയുന്നു.
undefined
തദ്ദേശീയ സംസ്കാരങ്ങളെ സംരക്ഷിക്കുന്നതിനായി ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന ദി വൈറ്റ് ഫെതർ ഫൌണ്ടേഷൻ (ടിഡബ്ല്യുഎഫ്എഫ്) സ്ഥാപകനാണ് ജൂലിയൻ ലെനന്‍ ആമസോൺ കൺസർവേഷൻ ടീമിന്‍റെ (ആക്റ്റ്) നേതൃത്വത്തിൽ 2014 ൽ കോഗി സന്ദർശിക്കാനുള്ള ഒരു യാത്രയിൽ ജൂലിയൻ ലെനനും ക്ഷണം ലഭിച്ചു.
undefined
മുന്നോട്ട് പോവുകയെന്നത് അസാധ്യമാണെന്ന തരത്തിലുള്ള റോഡുകളും സായുധക്കൊള്ളക്കാരെ കുറിച്ചുള്ള വിവരങ്ങളും സൈനീക പരിശോധനകളും തങ്ങളുടെ കോഗി യാത്രയേ അസാധാരണമാക്കിയതായി ജൂലിയൻ ലെനനും പറയുന്നു.
undefined
ലാപ്പ്ടോപ്പോ മൊബൈലോ എന്തിന് വാച്ച് പോലുമിലാത്ത കോഗിയിലെ കുറച്ച് ദിവസത്തെ ജീവിതം ഒരു ജീവിത കാലം പോലെയാണ് അനുഭവപ്പെട്ടതെന്ന് ജൂലിയന്‍ ലെനന്‍ പറയുന്നു. എല്ലാ ദിവസവും പ്രഭാതഭക്ഷണത്തിന് ശേഷം കോഗിയിലേക്കുള്ള യാത്രയിലൂടെ കോഗികളുമായി ഒരു ആത്മബന്ധമുണ്ടാക്കാന്‍ അദ്ദേഹത്തിന് സാധിച്ചു.
undefined
60 ലധികം വാസസ്ഥലങ്ങളും രണ്ട് തദ്ദേശീയ ആചാരപരമായ വീടുകളും ഉള്‍ക്കൊള്ളുന്നതായിരുന്നു കോഗി ഗോത്ര സമൂഹം. ഒരു പരിഭാഷകന്‍റെ സഹായത്തോടെയും അവര്‍ ഗ്രാമവാസികളുമായി ആശയവിനിമയം നടത്തി.
undefined
പരമ്പരാഗതമായി സ്പാനിഷ് സംസാരിക്കാത്ത കോഗികളുടെ ഭാഷ ചിബ്ചാൻ കുടുംബത്തിൽപ്പെട്ടതാണ്. കോഗികളുമായി ഒരു സാധാരണ ദിവസം എങ്ങനെയായിരുന്നു എന്ന ചോദ്യത്തിന്, ലെനൻ പറയുന്നു: 'എന്‍റെ ധാരണയിൽ, ഗോത്രവർഗ്ഗക്കാർ ഒരു ദിവസം പലതവണ ഒത്തുകൂടും, പ്രാദേശിക പ്രശ്നങ്ങൾ മാത്രമല്ല പ്രധാന ആഗോള പ്രശ്നങ്ങളും അവര്‍ ചർച്ചചെയ്യുന്നു. കാലാവസ്ഥാ വ്യതിയാനം അവരെയും ബാധിച്ച് തുടങ്ങിയിരിക്കുന്നു.
undefined
വനനശീകരണം ചുറ്റുമുള്ള പർവതങ്ങളിൽ ഹിമാനികളും ഹിമപാതങ്ങളും ഉരുകുന്നതിനും പതിറ്റാണ്ടുകളായി കോഗികള്‍ സാക്ഷ്യം വഹിക്കുന്നു. പരിസ്ഥിതിയെക്കുറിച്ച് അവര്‍ കൂടുതൽ ആശങ്കാകുലരാണ്.
undefined
കോഗി ജനതയിൽ നിന്ന് പാശ്ചാത്യ ലോകത്തിന് എന്ത് പാഠങ്ങൾ പഠിക്കാനാകുമെന്ന ചോദ്യത്തിന്, ലെനന്‍റെ മറുപടി : 'മിക്ക തദ്ദേശീയ ഗോത്രങ്ങളും ഭൂമിയെയും അവളോടൊപ്പം താമസിക്കുന്ന മറ്റൊല്ലാത്തിനെയും ബഹുമാനിക്കുന്നതും സംരക്ഷിക്കുന്നതും ആണ്.'
undefined
സ്പാനിഷ് അധിനിവേശകര്‍ തങ്ങളില്‍ നിന്ന് തട്ടിയെടുത്ത അവരുടെ പൂർവ്വിക ഭൂമി തിരികെ വാങ്ങുക എന്ന ആശയം ഉണ്ടായിരുന്നതിനാൽ അവർക്ക് "വീട്ടിലേക്ക്" പോകാൻ കഴിയുമെന്ന് ലെനൻ പറയുന്നു.
undefined
ഒരു ദിവസം വീണ്ടും അവിടേക്ക് മടങ്ങാൻ ഞാൻ ആഗ്രഹിക്കുന്നു. വളരെയധികം കാര്യങ്ങൾ ആ രാജ്യത്ത് നിന്നും കണ്ടെത്താനുണ്ട്, ഞാൻ ഭൂമിയെ മാത്രമല്ല ജനങ്ങളെയും സ്നേഹിച്ചു. ' ലെനൻ പറയുന്നു.
undefined
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
undefined