രാത്രി വെടിക്കെട്ടുകള്‍ നിരോധിച്ചു

Published : Apr 12, 2016, 05:48 AM ISTUpdated : Oct 05, 2018, 03:31 AM IST
രാത്രി വെടിക്കെട്ടുകള്‍ നിരോധിച്ചു

Synopsis


കൊച്ചി: ഉഗ്രശബ്ദത്തോടെയുള്ള രാത്രികാല വെടിക്കെട്ട് ഹൈക്കോടതി നിരോധിച്ചു. 140 ഡെസിബെല്ലിന് മുകളിലുള്ള ശബ്ദത്തോടെയുള്ള  വെടിക്കെട്ടുകള് പാടില്ല.  കൊല്ലം വെടിക്കെട്ട് കേസ് കൈകാര്യം ചെയ്ത പൊലീസിന്‍റെ രീതിയെ കോടതി രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചു. കേസ് സിബിഐ അന്വേഷിക്കണമെോ എന്ന കാര്യം പിന്നീട് പരിഗണിക്കുമെന്ന് ഹൈക്കോടതി പറഞ്ഞു

കൊല്ലം വെടിക്കെട്ട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ സ്വമേധയായ കേസെടുത്താണ് ഹൈക്കോടതിയുടെ സുപ്രധാന ഉത്തരവ്. ബന്ധപ്പെട്ട കക്ഷികളുടയെല്ലാം വാദം കേട്ട് ജസ്റ്റിസ് തോട്ടത്തി്ല രാധാകൃഷ്ണന്‍, ജസ്റ്റിസ് അനു ശിവരാമന്‍ എന്നിവരടങ്ങിയ ബെഞ്ച് വെടിക്കെട്ട് നടത്തുന്നതിന് കര്‍ശന ഉപാധികള്‍ ഏര്‍പ്പെുത്തി. സൂര്യാസ്തമയം മുതല്‍ സുരോദയം വരെയുള്ള സമയത്ത് ഉഗ്രശബ്ദ്തതോടെയുള്ള വെടിക്കെട്ട് പാടില്ലെന്നതാണ് പ്രധാന വ്യവസ്ഥ. 125 നും 140 ഡെസിബെല്ലിനും ഇടയില്‍ ശബ്ദത്തോടെയുള്ള  വെടിക്കെട്ടേ നടത്താവൂ. ഇതോടെ കതിന, ഗുണ്ട്, അമിട്ട് തുടങ്ങിയ ഉപയോഗിക്കാന്‍ കഴിയാതെ വരും.

പ്രകാശം പരത്തുന്ന വര്‍ണാഭമായ വെട്ടിക്കെട്ടാണ് കോടതി നിര്‍ദേശിക്കുന്നത്. അതെ സമയം വെടിവഴിപാട് പൊലുള്ളവ സാധാരണ പോലെ നടത്താം. കേസ് കൈകാര്യം ചെയ്ത പൊലീസിനെ കോടതി  രൂക്ഷമായി വിമര്‍ശിച്ചു. വെടിക്കെട്ടിന് അനുമിത ഇല്ലാതിരുന്നിട്ടും ഇത്രയധികം വെടിക്കോപ്പുകള്‍ സംഭരിച്ചത് എന്ത് കൊണ്ട് അറിഞ്ഞില്ലെന്ന് കോടതി ചോദിച്ചു. ഇന്റലിജന്‍സ് സംവിധാനങ്ങള്‍ എവിടെയായിരുന്നു. ജില്ലാ ഭരണകൂടെ നിരോധിച്ചിട്ടും വെടിക്കെട്ട് തടയാന്‍ എന്തു കൊണ്ട് പൊലീസ് നടപടി സ്വീകരിച്ചില്ല. വെടിക്കെട്ടിനുള്ള അനുമതി പത്രം സ്റ്റേഷനില്‍ ഹാജരാക്കമെന്ന അമ്പലക്കമിറ്റി ഭാരവാഹികളുടെ വാക്കും കേട്ട് മടങ്ങിയ സര്‍ക്കിള്‍ ഇന്‍സപ്കെടറുടെ നടപടി ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ല. ഇക്കാര്യം അദ്ദേഹം മുതിര്‍ന്ന ഉദ്യോഗസഥരെ അറിയിക്കണമായിരുന്നു.

വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുക്കണം. അനുമതി ഇല്ലാതെ വെടിക്കെട്ട് നടത്തുന്നത് ഏത് പൊലീസുകാരനും തടയാമായിരുന്നു. മുന്‍കരുതല്‍ അറസ്റ്റും  നടത്താം. മാത്രമല്ല ദുര്‍ബലമായ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. ഇവര്‍ക്കെതിരെ നരഹത്യാക്കുറ്റം എന്തു കൊണ്ട് ചുമത്തിയില്ല. കലക്ടറുടെ നിരോധന ഉത്തരവ് മറികടക്കാന്‍ചില ബാഹ്യശക്തികള്‍ ശ്രമിച്ചിട്ടുണ്ട്. ദേശവിരുദ്ധ ശക്തികള്‍ ഇതിന് പിറകിലുണ്ടൊ എന്നത് അന്വേഷിക്കണം.

വന്‍  രാഷ്‌ട്രീയ സമ്മര്‍ദ്ദവും ആരോപിക്കപ്പെടുന്നുണ്ട്. ഈ സാഹചര്യത്തില്‍ പൊലീസ് അന്വേഷണം എത്രമാത്രം ഫലപ്രദാകുമെന്ന് കോടതി സംശയം പ്രകടിപ്പിച്ചു. സംസ്ഥാന സര്‍ക്കാരിന് തന്നെ സിബിഐ അന്വേഷണത്തിന് നിര്‍ദേശിക്കാവുന്നതാണ്. സര്‍വക്ഷി യോഗം നടത്തിയത് കൊണ്ട് എന്തു ഗുണമാണ് ഉള്ളതെന്നും കോടതി ചോദിച്ചു.

പരവൂരി‍ല്‍ ഏഴ് തരത്തിലുള്ള നിയമലംഘനങ്ങള്‍ നടന്നതായി അസി സോളിസിറ്റര്‍ ജനറല്‍ കോടതിയെ അറിയിച്ചു. കേസിന്റെ ഗൗരവം കണക്കിലെടുത്ത് വിഷു ദിവസം വൈകിട്ട് നാലിന് ഹര്‍ജി പരിഗണിക്കാന്‍ ഡിവിഷന്‍ ബെഞ്ച് തീരുമാനിച്ചു. പെലീസും ജില്ലാ ഭരണകൂടവും അന്ന് വെിടക്കെട്ടിന് കുറിച്ച് വിശദമായി സത്യവാങ്മൂലം സമര്‍പ്പിക്കാനും കോടതി ഉത്തരവിട്ടു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
click me!

Recommended Stories

ഡോക്ടറുടെ കുറിപ്പടി വായിക്കാൻ കഴിയുന്നില്ലേ? കർശന നിർദേശവുമായി നാഷണൽ മെഡിക്കൽ കമ്മീഷൻ, 'വ്യക്തമായി എഴുതണം'
പൾസർ സുനിയോടൊപ്പമുള്ള ദിലീപിൻ്റെ ഫോട്ടോ പൊലീസ് ഫോട്ടോഷോപ്പ് വഴി നിർമിച്ചതെന്ന് രാഹുൽ ഈശ്വർ