അഭയാര്‍ത്ഥി വിഷയത്തില്‍ ട്രംപ് മയപ്പെടുന്നു

Published : Jan 26, 2018, 08:09 PM ISTUpdated : Oct 05, 2018, 01:03 AM IST
അഭയാര്‍ത്ഥി വിഷയത്തില്‍ ട്രംപ് മയപ്പെടുന്നു

Synopsis

വാഷിങ്ങ്ടണ്‍ ഡിസി:  അഭയാര്‍ത്ഥികള്‍ക്ക് പൗരത്വം നല്‍കുന്ന വിഷയത്തില്‍ അമേരിക്ക നിലപാട് മയപ്പെടുത്തുന്നു. 7 ലക്ഷം അഭയാര്‍ത്ഥികള്‍ക്ക് പൗരത്വം നല്‍കാന്‍ തയ്യാറാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് വ്യക്തമാക്കി. അതേസമയം പൗരത്വത്തിന് ബദലായി 2500 കോടി അമേരിക്കന്‍ ഡോളര്‍ വേണമെന്ന ആവശ്യവും ട്രംപ് മുന്നോട്ട് വച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച ബില്‍ തിങ്കളാഴ്ച യുഎസ് കോണ്‍ഗ്രസില്‍ അവതരിപ്പിക്കും.  അഭയാര്‍ത്ഥികള്‍ക്ക് പൗരത്വം നല്‍കുന്ന വിഷയത്തില്‍ തുടക്കം മുതല്‍ ഇടഞ്ഞ് നില്‍ക്കുന്ന ട്രംപ് ഒടുവില്‍ മയപ്പെടുന്നുവെന്ന സൂചനയാണ് ഇപ്പോള്‍ പുറത്തു വരുന്ന നിലപാട് വ്യക്തമാക്കുന്നത്.

കുഞ്ഞുങ്ങളായിരിക്കുമ്പോള്‍ അമേരിക്കയിലേക്ക് പ്രവേശിക്കുകയും ഇപ്പോഴും തുടരുകയും ചെയ്യുന്ന 7 ലക്ഷം പേര്‍ക്ക് ഉള്‍പ്പെടെ യുഎസ് പൗരത്വം നല്‍കാന്‍ സന്നദ്ധമാണെന്നാണ് ട്രംപ് അറിയിച്ചിരിക്കുന്നത്. നേരത്തെ ഒബാമയുടെ കാലത്ത് ഇവരെ സംരക്ഷിക്കുന്നതിനായി കൊണ്ടുവന്ന ഡാക നിയമം ട്രംപ് റദ്ദാക്കിയിരുന്നു. ട്രംപിന്റെ പ്രഖ്യാപനമനുസരിച്ച് ഇവരെ കൂടി ഉള്‍പ്പെടുത്തി 18 ലക്ഷം പേര്‍ക്കേ പൗരത്വം ലഭിക്കും. അതേസമയം പൗരത്വത്തിന് ബദലായി മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ മതില്‍ നിര്‍മ്മാണത്തിന് സംഭാവന നല്‍കുക എന്ന നിര്‍ദ്ദേശം ട്രംപ് ആവര്‍ത്തിച്ചിട്ടുണ്ട്.

2500 കോടി രൂപയാണ് ഇത്തരത്തില്‍ ട്രംപ് ആവശ്യപ്പെടുന്നത്. 18 ലക്ഷം പേര്‍ക്ക് പൗരത്വം നല്‍കുമെന്ന ട്രംപിന്റെ പ്രഖ്യാപനം സ്വാഗതം ചെയ്യുന്നുണ്ടെങ്കിലും നഷ്ടപരിഹാരം എന്ന വ്യവസ്ഥയോട് യോജിക്കാനാവില്ലെന്ന നിലപാടിലാണ് ഡെമോക്രാറ്റുകള്‍. ഈ നീക്കത്തെ പല്ലും നഖവും ഉപയോഗിച്ച് ചെറുക്കുമെന്ന് ഡെമോക്രാറ്റ് നേതാവ് ചക്ക് ഷ്യൂമര്‍ വ്യക്തമാക്കി. അമേരിക്കന്‍ ബജറ്റ് പാസ്സാക്കാന്‍ ഡെമോക്രാറ്റുകളുമായി ഉണ്ടാക്കിയ നീക്കുപോക്കുകളോടനുബന്ധിച്ചാണ് ട്രംപ് നിലപാട് മയപ്പെടുത്തിയിട്ടുള്ളത്. എന്നാല്‍ ഇക്കാര്യത്തില്‍ ഇനിയും ഏറെ മുന്നോട്ട് പോകാനുണ്ടെന്ന നിലപാടിലാണ് ഡെമോക്രാറ്റുകള്‍. യുഎസ് കോണ്‍ഗ്രസില്‍ തിങ്കളാഴ്ച ഇതു സംബന്ധിച്ച ബില്‍ അവതരിക്കപ്പെടുമെന്നാണ് ട്രംപിനോടടുത്ത വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

BK
About the Author

Balu KG

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ബിരുദാനന്തര ബിരുദവും മാസ് കമ്യൂണിക്കേഷനിൽ ഡിപ്ലോമയും. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, ആരോഗ്യം, ശാസ്ത്രം, ചരിത്രം, ഫോട്ടോഗ്രഫി, എണ്‍വയോണ്‍മെന്‍റല്‍ സയന്‍സ്, എന്‍റര്‍ടൈന്‍മെന്‍റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 17 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: balu.kg@asianetnews.inRead More...
click me!

Recommended Stories

ട്രംപിന്‍റെ വിരുന്നിൽ വെടിയുതിർത്തത് 31കാരൻ, അക്രമി ഗെയിം ഡെവലപ്പറും അധ്യാപകനും മെക്കാനിക്കൽ എഞ്ചിനീയറുമെന്ന് റിപ്പോർട്ട്
'പഞ്ചാബ് ദേ ​ഗദ്ദാർ, ജനതയെ വഞ്ചിച്ചു', വീടിന്റെ മതിലുകളിൽ ചുവരെഴുത്ത്; ഹർഭജനടക്കമുള്ളവര്‍ക്കെതിരെ പഞ്ചാബിൽ എഎപി പ്രതിഷേധം