സൗദിയിൽ വാടക ബസുകളുടെ നിയമലംഘനങ്ങൾ ഏപ്രിൽ 21 മുതൽ നിരീക്ഷിക്കും

By Web TeamFirst Published Mar 18, 2024, 6:56 PM IST
Highlights

രാജ്യത്തെ എല്ലാ മേഖലകളിലും സ്വയമേവ നിരീക്ഷണ സംവിധാനങ്ങളുണ്ടാകും. ആറ് നിയമ ലംഘനങ്ങളാണ് ഈ സംവിധാനം വഴി നിരീക്ഷിക്കുക.

റിയാദ്: ബസ് വാടകക്ക് നൽകുന്ന പ്രവത്തനങ്ങളുമായി ബന്ധപ്പെട്ട ലംഘനങ്ങൾ സ്വയമേ നിരീക്ഷിക്കുന്ന സംവിധാനം ഈ മാസം 21 ന് ആരംഭിക്കുമെന്ന് പൊതുഗതാഗത അതോറിറ്റി അറിയിച്ചു. അന്താരാഷ്ട്ര സർവിസ് നടത്തുന്ന ബസുകളും നിരീക്ഷണ പരിധിയിൽ വരും. 

രാജ്യത്തെ എല്ലാ മേഖലകളിലും സ്വയമേവ നിരീക്ഷണ സംവിധാനങ്ങളുണ്ടാകും. ആറ് നിയമ ലംഘനങ്ങളാണ് ഈ സംവിധാനം വഴി നിരീക്ഷിക്കുക. ഓപ്പറേറ്റിങ് കാർഡ് ലഭിക്കാതെ ബസ് ഓടിക്കുക, കാലഹരണപ്പെട്ട ഓപ്പറേറ്റിങ് കാർഡ് ഉപയോഗിച്ച് ബസ് ഓടിക്കുക, അംഗീകൃത പ്രവർത്തന കാലാവധി കഴിഞ്ഞിട്ടും ബസ് ഉപയോഗിക്കുക എന്നിവയാണ് ഈ ലംഘനങ്ങൾ. ലംഘനങ്ങൾ ശരിയാക്കാനും നിയലംഘനം നടത്തി ബസുകളൊന്നും ഓടുന്നില്ലെന്ന് ഉറപ്പാക്കാനും ബസ് വാടകയ്‌ക്ക് നൽകുന്ന, അന്തർദേശീയ ഗതാഗത രംഗത്ത് പ്രവർത്തിക്കുന്ന കമ്പനികളോട് അതോറിറ്റി ആവശ്യപ്പെട്ടു.

Read Also -  യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, വിമാന സമയക്രമത്തില്‍ മാറ്റം; പ്രധാന അറിയിപ്പ് നൽകി എയര്‍ ഇന്ത്യ എക്സ്പ്രസ്

റമദാനിൽ വാണിജ്യ, പരസ്യ വിപണ ആവശ്യങ്ങൾക്ക് കുട്ടികളെ ഉപയോഗിക്കരുതെന്ന് സൗദി അധികൃതർ

റിയാദ്: റമദാനിൽ വാണിജ്യ, പരസ്യ വിപണന ആവശ്യങ്ങൾക്കും മറ്റും കുട്ടികളെ ചൂഷണം ചെയ്യുന്നതിനെതിരെ സൗദി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിെൻറ മുന്നറിയിപ്പ്. ചാരിറ്റി കാമ്പയിനിലും വാണിജ്യ, പരസ്യ വിപണ രംഗങ്ങളിലും കുട്ടികളെ ഉപയോഗിക്കുന്നതിൽ നിന്ന് കർശനമായി തടയണം. 

ശിശു സംരക്ഷണ സംവിധാനത്തിൻറെ ആർട്ടിക്കിൾ മൂന്ന്, എക്സിക്യൂട്ടീവ് ചട്ടങ്ങൾ എന്നിവ പ്രകാരമാണ് മുന്നറിയിപ്പ്. ഈ വ്യവസ്ഥകൾ കുട്ടികളുടെ വികസന ഘട്ടങ്ങളെ പ്രതികൂലമായി ബാധിക്കുന്ന വലിയ ജനക്കൂട്ടവുമായി സമ്പർക്കം പുലർത്തുന്നതിെൻറ അപകടങ്ങളിൽ നിന്ന് കുട്ടിയെ സംരക്ഷിക്കാൻ ലക്ഷ്യമിട്ടുള്ളതാണെന്നും മന്ത്രാലയം പറഞ്ഞു. ഇത് പ്രായത്തിന് വിരുദ്ധമായ പിരിമുറുക്കത്തിലും ഉത്കണ്ഠയിലും അവരെ എത്തിക്കും. സമപ്രായക്കാർക്കിടയിൽ അവർ ഭീഷണിപ്പെടുത്തലിന് ഇരയാകാനും ഇടയുണ്ട്.

റമദാൻ ധനസമാഹരണ പ്രവർത്തനങ്ങളിലും വിപണന ആശയവിനിമയ കാമ്പയിനുകളിലും ചില ലാഭേച്ഛയില്ലാത്ത സ്ഥാപനങ്ങൾ കുട്ടികളെ ഉപയോഗിക്കുന്നതായി മന്ത്രാലയം നിരീക്ഷിട്ടുണ്ട്. ഇതിെൻറ അടിസ്ഥാനത്തിലാണ് മുന്നറിയിപ്പെന്നും മന്ത്രാലയം പറഞ്ഞു. കുട്ടികളെ വാണിജ്യ, പരസ്യ വിപണന ആവശ്യങ്ങൾക്ക് ചൂഷണം ചെയ്യുന്നവർക്കെതിരെ ശിശു സംരക്ഷണ സംവിധാനത്തിെൻറ ആർട്ടിക്കിൾ മൂന്ന് അനുസരിച്ച് നിയമ നടപടികൾ സ്വീകരിക്കും. ഇത്തരം ചൂഷണം ശ്രദ്ധയിൽപ്പെട്ടാൽ 19911 എന്ന നമ്പറിൽ വിളിച്ചോ അല്ലെങ്കിൽ മന്ത്രാലയത്തിെൻറ ആപ്ലിക്കേഷൻ വഴിയോ വിവരമറിയിക്കണമെന്നും മന്ത്രാലയം പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം...

click me!