ഐപിഎല്‍: ചെപ്പോക്കില്‍ ജഡേജക്കുനേരെ ഷൂ ഏറ്

Web Desk |  
Published : Apr 11, 2018, 10:08 AM ISTUpdated : Jun 08, 2018, 05:46 PM IST
ഐപിഎല്‍: ചെപ്പോക്കില്‍ ജഡേജക്കുനേരെ ഷൂ ഏറ്

Synopsis

ഷൂ ജഡേജയുടെ ദേഹത്ത് കൊണ്ടില്ല. എന്നാല്‍ അന്തിമ ഇലവനില്‍ ഇല്ലാതിരുന്ന ഫാഫ് ഡൂപ്ലെസി പിന്നീട് ഈ ഷൂ ഗ്രൗണ്ടില്‍ നിന്ന് എടുത്തുമാറ്റുന്നതിന്റെ ദൃശ്യങ്ങള്‍ മത്സരശേഷം പുറത്തുവന്നു

ചെന്നൈ: കാവേരി നദീജലം പങ്കുവെക്കുന്നതു സംബന്ധിച്ച വിഷയങ്ങള്‍ പരിഹരിക്കാത്തതില്‍ പ്രതിഷേധിച്ച്  ഐപിഎല്‍ മത്സരത്തിനിടെ ചെന്നൈ സൂപ്പര്‍ കിംഗ്സ് താരം രവീന്ദ്ര ജഡേജക്കുനേരെ പ്രതിഷേധക്കാര്‍ ഷൂ എറിഞ്ഞു. കൊല്‍ക്കത്ത ഇന്നിംഗ്സിന്റെ എട്ടാം ഓവറിലായിരുന്നു സംഭവം. ലോംഗ് ഓണില്‍ ഫീല്‍ഡ് ചെയ്യുകയായിരുന്ന ചെന്നൈ താരം രവീന്ദ്ര ജഡേജക്കു നേരെയാണ് നാം തമിളര്‍ കക്ഷി(എന്‍ടികെ) പ്രവര്‍ത്തകര്‍ ഷൂ ഏറിഞ്ഞത്. സംഭവത്തില്‍ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു.

ഷൂ ജഡേജയുടെ ദേഹത്ത് കൊണ്ടില്ല. എന്നാല്‍ അന്തിമ ഇലവനില്‍ ഇല്ലാതിരുന്ന ഫാഫ് ഡൂപ്ലെസി പിന്നീട് ഈ ഷൂ ഗ്രൗണ്ടില്‍ നിന്ന് എടുത്തുമാറ്റുന്നതിന്റെ ദൃശ്യങ്ങള്‍ മത്സരശേഷം പുറത്തുവന്നു. കാവേരി നദീജലം പങ്കുവെക്കുന്നതു സംബന്ധിച്ച് തീരുമാനമുണ്ടാകും വരെ ചെന്നൈയില്‍ ഐപിഎല്‍ മത്സരങ്ങള്‍ നടത്തരുതെന്നാണ് എന്‍ടികെ അടക്കമുള്ള കക്ഷികളുടെ ആവശ്യം. മത്സരത്തിന് മുമ്പ് സ്റ്റേഡിയത്തിന് പുറത്തും പ്രതിഷേധം അരങ്ങേറിയിരുന്നു.

കാവേരി ജല മാനേജ്മെന്റ് ബോര്‍ഡ് രൂപീകരിക്കാത്ത കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെ തമിഴ്നാട്ടിലെ എല്ലാ കക്ഷികളും പ്രതിഷേധത്തിലാണ്. മത്സരത്തിന് മുമ്പ് കൂടുതല്‍ സുരക്ഷ ഒരുക്കണമെന്ന് ആവശ്യപ്പെട്ട് ഐപിഎല്‍ ചെയര്‍മാന്‍ രാജീവ് ശുക്ല ആഭ്യന്തര സെക്രട്ടറി രാജീവ് ഗൗബയെ കണ്ടിരുന്നു. രണ്ടുവര്‍ഷത്തെ ഇടവേളക്കുശേഷമാണ് ചെന്നൈയിലേക്ക് ഐപിഎല്‍ മടങ്ങിയെത്തിയത്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

രാജസ്ഥാന്‍ റോയല്‍സ് വിജയവഴിയില്‍, രണ്ടാം സ്ഥാനത്ത്; റിഷഭ് പന്തിനേയും സംഘത്തേയും തകര്‍ത്തത് 40 റണ്‍സിന്
'ആ 15 പന്തുകള്‍ കളി മാറ്റും'; തിലക് വര്‍മയുടെ സെഞ്ചുറിക്ക് പിന്നില്‍ രോഹിത്തിന്റെ ഉപദേശം