സ്ത്രീകളുടെ വാരിയെല്ലുകള്‍ ഒടിഞ്ഞ് ശ്വാസകോശത്തില്‍ തുളച്ചുകയറിയ നിലയില്‍; കണ്ണില്ലാത്ത ക്രൂരത

Sep 4, 2020, 6:54 PM IST

ഈസ്റ്റ് ലണ്ടനിലുള്ള ഫ്‌ലാറ്റില്‍ നിന്ന് ദുര്‍ഗന്ധം വമിക്കുന്നു എന്ന മാനേജ്മെന്റിന്റെ പരാതിയെത്തുടര്‍ന്ന്, അതിനുള്ളില്‍ യൂനുസ് ജീവനോടുണ്ടോ എന്നന്വേഷിക്കാനാണ് അവിടേക്ക് പൊലീസ് വന്നത്. പക്ഷേ, യൂനുസിന്റെ ക്രിമിനല്‍ പശ്ചാത്തലം കാരണം അത്ര പെട്ടെന്നെ പൊലീസ് തിരിച്ചു പോയില്ല. അവര്‍ ആ വാതിലിന്റെ പൂട്ട് തകര്‍ത്ത് അകത്തുകടന്നു. അവിടെ ഈച്ചകള്‍ പൊതിഞ്ഞു പാറിക്കൊണ്ടിരുന്ന ഒരു ലോക്കബിള്‍ ഫ്രീസര്‍അവര്‍ കണ്ടു.  ആ ഫ്രീസറിന്റെ ഡോര്‍ തുറന്ന അവര്‍ അകത്തു കണ്ടത് രണ്ടു യുവതികളുടെ മരവിച്ച മൃതദേഹങ്ങളാണ്.