35 ലക്ഷം ഇടപാടുകാരുടെയും 7000 ജീവനക്കാരുടെയും ഡാറ്റ ചോര്‍ത്തിയതായി പിടി തോമസിന്റെ ആരോപണം

Aug 14, 2020, 3:13 PM IST

കെഎസ്എഫ്ഇയിലെ 35 ലക്ഷം ഇടപാടുകാരുടെയും 7000 ജീവനക്കാരുടെയും ഡേറ്റ അമേരിക്കന്‍ കമ്പനിയായ ക്ലിയര്‍ ഐക്ക് സര്‍ക്കാര്‍ ചോര്‍ത്തി നല്‍കിയതായി പി ടി തോമസ് എംഎല്‍എയുടെ ആരോപണം. 600 ബ്രാഞ്ചുകളുടെ ഇടപാടുകള്‍ സുഗമമാക്കാനെന്ന പേരില്‍ മൊബൈല്‍ ആപ്ലിക്കേഷനും വെബ്‌സൈറ്റും നിര്‍മ്മിക്കാനെന്ന പേരിലാണ് ടെന്‍ഡര്‍ നല്‍കിയതിലൂടെ വന്‍ അഴിമതിയാണ് ലക്ഷ്യമിടുന്നതെന്നും എംഎല്‍എ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.