Jul 4, 2020, 10:46 AM IST
ദില്ലി തന്തൂരി കൊലപാതകം നടന്ന് കാല്‍നൂറ്റാണ്ട് പിന്നിട്ടിട്ടും നടുക്കം മാറാതെ പൊലീസ് ഹെഡ്‌കോണ്‍സ്റ്റബിളായിരുന്ന മലയാളി നസീര്‍കുഞ്ഞ്. 1995 ജൂലൈ രാത്രി യൂത്ത് കോണ്‍ഗ്രസ് നേതാവായിരുന്ന സുശീല്‍ ശര്‍മ്മ ഭാര്യയെ വെടിവെച്ചു കൊന്ന് തന്തൂരി അടുപ്പിലാക്കി ചുടുകയായിരുന്നു. പട്രോളിംഗിനിടെയാണ് രാജ്യത്തെ ഞെട്ടിച്ച കൊലപാതകം നസീര്‍കുഞ്ഞ് കണ്ടെത്തുന്നത്. കൊല്ലത്ത് വിശ്രമജീവിതത്തിലാണ് ഇപ്പോള്‍ ഇദ്ദേഹം.