'ഇത് ജനാധിപത്യമാണ്,സ്വേച്ഛാധിപത്യമല്ല', അക്കാര്യം യോഗി സര്‍ക്കാര്‍ മറന്നുപോയെന്ന് ജ.കെമാല്‍ പാഷ

Oct 6, 2020, 8:56 PM IST

ബലാത്സംഗത്തില്‍ ഇരയുടെ മൊഴി മാത്രം മതിയെന്ന് സുപ്രീംകോടതിയുടെയും വിവിധ ഹൈക്കോടതികളുടെയും ആവര്‍ത്തിച്ചുള്ള വിധിന്യായങ്ങളുണ്ടെന്ന് ഹൈക്കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് കെമാല്‍ പാഷ. ബലാത്സംഗം നടന്നതായി തീരുമാനിക്കുന്നത് പൊലീസുകാരോ മുഖ്യമന്ത്രി യോഗി ആദിത്യനാഥോ അല്ലെന്നും തെളിവുകള്‍ ഇല്ലാതാക്കാനാണ് ഭരണകൂടം ശ്രമിച്ചതെന്നും അദ്ദേഹം ന്യൂസ് അവറില്‍ കുറ്റപ്പെടുത്തി.