Asianet News MalayalamAsianet News Malayalam

'ആളുകള്‍ തടിച്ചിയെന്ന് വിളിക്കുന്നത് ഇഷ്ടപ്പെടുന്നില്ല'; തുറന്നടിച്ച് വിദ്യാ ബാലന്‍

  • 'ഫാനി ഖാന്‍' എന്ന ചിത്രമുയര്‍ത്തിയ ചര്‍ച്ചകള്‍ക്കിടെയായിരുന്നു പ്രതികരണം
  • ചിത്രം ആഗസ്റ്റ് 3ന് തിയേറ്ററുകളിലെത്തിയേക്കും
vidya balan responding against body shaming
Author
Mumbai, First Published Jul 26, 2018, 1:23 PM IST

മുംബൈ: തന്റെ ശരീരത്തിനെതിരായി അസഹനീയമായ കമന്റുകളുണ്ടാകുന്നത് അനുവദിക്കാനാകില്ലെന്ന് നടി വിദ്യാബാലന്‍. ഇറങ്ങാനിരിക്കുന്ന 'ഫാനി ഖാന്‍' ചിത്രം ഉയര്‍ത്തിയ ചര്‍ച്ചകളുടെ കൂട്ടത്തിലാണ് നടി തുറന്നടിച്ചത്. 

തടി കൂടിയ ഒരു പെണ്‍കുട്ടിയുടെ കഥ പറയുന്ന 'ഫാനി ഖാന്‍' ചൂടന്‍ ചര്‍ച്ചയായതോടെ നിരവധി താരങ്ങളാണ് ശരീരത്തെ കുറിച്ചുള്ള അഭിപ്രായവുമായി രംഗത്തെത്തിയിരിക്കുന്നത്. സീറോ സൈസ് നായികമാരില്‍ നിന്ന് വ്യത്യസ്തയായി വേഷങ്ങള്‍ സ്വീകരിക്കുന്ന വിദ്യാബാലന്റെ അഭിപ്രായമാണ് ഏറ്റവുമധികം ശ്രദ്ധ നേടിയത്. 

'ഇപ്പോള്‍, എവിടെയാണെങ്കിലും ആളുകള്‍ ശരീരത്തെ കുറിച്ച് നല്ല രീതിയില്‍ ബോധമുള്ളവരാണ്. തടിച്ചി എന്ന വിളിയില്‍ പുതുമയൊന്നുമില്ല, എന്നാല്‍ എന്നെ അങ്ങനെ വിളിക്കുന്നത് എനിക്കിഷ്ടമേയല്ല. മറ്റൊരാളുടെ രൂപത്തെ വിലയിരുത്താന്‍ നമുക്ക് യാതൊരവകാശവുമില്ല. പല തവണ ഇത്തരം അപമാനങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട്.'- വിദ്യാ ബാലന്‍ പറഞ്ഞു. 

ഒരു സ്ത്രീയെന്ന നിലയ്ക്ക് വിജയിക്കുമ്പോള്‍ അവിടെ നിന്ന് വലിച്ച് താഴേക്കിടാന്‍ താല്‍പര്യപ്പെടുന്നവരാണ് ഈ രീതിയില്‍ ശരീരത്തെ ആക്ഷേപിക്കുന്നതെന്നും വിദ്യ പറഞ്ഞു. 

ഐശ്വര്യ റായ്, അനില്‍ കപൂര്‍, പീഹു തുടങ്ങിയ നീണ്ട താരനിരയുമായി 'ഫാനി ഖാന്‍' ആഗസ്റ്റ് 3ന് തിയേറ്ററുകളിലെത്തുമെന്നാണ് സൂചന. വലിയ ഒരു ഇടവേളയ്ക്ക് ശേഷം ആഷും അനില്‍ കപൂറും ഒന്നിക്കുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

Follow Us:
Download App:
  • android
  • ios