മഞ്ഞില്‍ മൂടിയ കെട്ടിടങ്ങള്‍, തകരുന്ന ഹിമപാതങ്ങള്‍; 2020 ലെ സമ്മാനാര്‍ഹമായ ആകാശക്കാഴ്ചകള്‍ കാണാം
ഫോട്ടോപബ്ലിസിറ്റി.കോം സംഘടിപ്പിച്ച 2020 ലെ ലോകത്തെ ആകാശക്കാഴ്ചകയുടെ മത്സരത്തില്‍ (Aerial Photography Awards 2020) സമ്മാനാര്‍ഹരെ പ്രഖ്യാപിച്ചു. 65 രാജ്യങ്ങളില്‍ നിന്ന് ആയിരക്കണക്കിന് ചിത്രങ്ങളാണ് ലഭിച്ചത്. ലഭിച്ച ചിത്രങ്ങളില്‍ നിന്ന് 106 ചിത്രങ്ങള്‍ പ്രത്യേകശ്രദ്ധ നേടിയതായി വിധി കര്‍ത്താക്കള്‍ പറഞ്ഞു. ബെൽജിയത്തിന്റെ സെബാസ്റ്റ്യൻ നാഗിയാണ് ഇത്തവണത്തെ ആകാശക്കാഴ്ചകയുടെ മത്സരത്തിലെ വിജയ്. "സത്യം പറഞ്ഞാൽ, ഞാൻ മുമ്പ് ഒരു മത്സരത്തിലും പങ്കെടുത്തിട്ടില്ല. ഈ മത്സരത്തെ കുറിച്ച് വളരെ നല്ല രീതിയിൽ കേട്ടിട്ടുണ്ട്. അങ്ങനെയാണ് ഈ മത്സരത്തില്‍ പങ്കെടുക്കുന്നത്. വിജയിക്കുമെന്ന് ഒരിക്കലും ഞാൻ കരുതിയില്ല. ഒരു തമാശയ്ക്കായിരുന്നു മത്സരത്തില്‍ പങ്കെടുത്തത് തന്നെ. അത് കൊണ്ട് തന്നെ വിജയ് ആണെന്ന് പറഞ്ഞപ്പോള്‍ ആശ്ചര്യം തോന്നി, പ്രത്യേകിച്ച് ഒന്നാം സമ്മാനമാണെന്ന് അറിഞ്ഞപ്പോള്‍ വിശ്വസിക്കാന്‍ പ്രയാസവും." സെബാസ്റ്റ്യൻ നാഗി പറഞ്ഞു. സമ്മാനാര്‍ഹമായ ചിത്രങ്ങളില്‍ ചിലത് കാണാം.
നിര്‍മ്മിതി വിഭാഗത്തിൽ, ലെബനൻ ഫോട്ടോഗ്രാഫർ ബച്ചിർ മൌക്കർസല് പകര്‍ത്തിയ 'ലോകത്തിലെ ഏറ്റവും വലിയ ഫോട്ടോ ഫ്രെയിം' എന്നറിയപ്പെടുന്ന 492 അടി ഉയരമുള്ള ദുബായ് ഫ്രെയിമിന്റെ ഫോട്ടോയ്ക്ക് ഒന്നാം സമ്മാനം ലഭിച്ചു.
ഡച്ച് ഫോട്ടോഗ്രാഫർ ആൽബർട്ട് ഡ്രോസ് പകര്‍ത്തിയ ഗ്രീൻലാൻഡിലെ ഡിസ്കോ ബേയിൽ നിന്നുള്ള ഹംബാക്കുകളുടെ അതിശയകരമായ ഡ്രോൺ ചിത്രം.
വാട്ടർസ്കേപ്പ് വിഭാഗത്തിൽ, ഗ്രീൻലാൻഡിലെ ക്യൂർട്ടാർസുവാക്ക് തീരത്ത് നിന്ന് മഞ്ഞുമലയുടെ ഈ അവിശ്വസനീയമായ ചിത്രം പകര്‍ത്തിയ യുകെ ഫോട്ടോഗ്രാഫർ കെയ്ൽ വോളിയേഴ്സിന് ഒന്നാം സമ്മാനം ലഭിച്ചു.
യാത്രാ വിഭാഗത്തിൽ, ചൈനീസ് ഫോട്ടോഗ്രാഫർ യിറാൻ ഡിംഗും ഒരു വിമാനത്തിന്റെ കണ്ണാടിയിലൂടെ പകര്‍ത്തിയ ഷാങ്ഹായി നഗരത്തിന്റെ ഫോട്ടോ ഒന്നാം സമ്മാനം നേടി.
വൃക്ഷങ്ങളും വനങ്ങളും എന്ന വിഭാഗത്തിൽ, ടർക്കിഷ് ഫോട്ടോഗ്രാഫർ മെഹ്മെത് അസ്ലാൻ പകര്‍ത്തിയ ഒരു ശരത്കാല വനത്തിലൂടെ കടന്നുപോകുന്ന ആടുകളുടെ കൂട്ടത്തിന്റെ ഫോട്ടോ ഒന്നാം സ്ഥാനം നേടി.
ഫോട്ടോഗ്രാഫർ സുയിറോൺ ഹുവാങ് പകര്‍ത്തിയ, 415 മീറ്റർ (1,361 അടി) ഉയരത്തിൽ നിൽക്കുന്ന ഇന്റർനാഷണൽ ഫിനാൻസ് സെന്ററായ ഹോങ്കോങ്ങിലെ ഏറ്റവും മികച്ച ടവറുകളിൽ ഒന്നിന്റെതാണ് ഈ ഡ്രോൺ ഷോട്ട്. '' മേഘങ്ങളുടെ താഴ്ന്ന ഉയരത്തില്‍ നിന്നാണ് ഈ ഷോട്ട് പകർത്തിയത്. അത് വർഷത്തിൽ ഒരിക്കൽ മാത്രം സംഭവിക്കുന്നു. ഈ ഗോപുരത്തിന്റെ വാസ്തുവിദ്യാ സ്വഭാവത്തെ ഊന്നിപ്പറയാനാണ് ഞാൻ ഈ ആംഗിൾ തെരഞ്ഞെടുത്തത്, ഇത് കോപാകുലമായ നഖം മൃദുവായ മേഘങ്ങളിലൂടെ കുത്തുന്നത് പോലെ കാണപ്പെടുന്നു." സുയിറോൺ പറഞ്ഞു.
ഈ ഹിപ്നോട്ടിക് ഡ്രോൺ ചിത്രം ബെൽജിയൻ ഫോട്ടോഗ്രാഫർ സെബാസ്റ്റ്യൻ നാഗി എടുത്തതാണ്. 2020 ലെ ഏരിയൽ ഫോട്ടോഗ്രാഫി അവാര്‍ഡിന് അര്‍ഹമായ ചിത്രം.
ബംഗ്ലാദേശ് ഫോട്ടോഗ്രാഫർ അസിം ഖാൻ റോണി പകര്‍ത്തിയ ചിത്രം. ബംഗ്ലാദേശിലെ ദിനാജ്പൂരിലെ ഗോർ-ഇ-ഷാഹിദ് ബോറോ മഠത്തിൽ നടന്ന ഈദ്-ഉൽ-ഫിത്തറിൽ പങ്കെടുക്കുന്ന 60,000 ഭക്തരുടെ ഫോട്ടോ. ലോക സാംസ്കാരിക വിഭാഗത്തില്‍ വിജയിച്ചു.
ഫിൻലാൻഡ് ഉൾക്കടലിൽ ഡ്രോൺ ഉപയോഗിച്ചാണ് അലക്സാണ്ടർ സുഖാരെ അഞ്ചാമൻ പകര്‍ത്തിയ ചിത്രം.
ഐസ് ലാൻഡിലെ ഹൈലാൻഡ്സിൽ സെബാസ്റ്റ്യൻ മുള്ളർ ഡ്രോൺ ഉപയോഗിച്ചെടുത്ത ചിത്രം.
വിയറ്റ്നാമീസ് ഫോട്ടോഗ്രാഫർ ഹിയാൻ ഗുയിന്‍ പകര്‍ത്തിയ ചിത്രത്തിനാണ് പീപ്പിൾ വിഭാഗത്തിൽ സമ്മാനം നേടിയത്. ഫു യെൻ തീരപ്രദേശത്തെ ആങ്കോവി മത്സ്യത്തൊഴിലാളികളുടെ ബോട്ടിന്റെ എഞ്ചിനിൽ നിന്ന് പുക ഉയരുന്നു. ബോട്ടില്‍ നിന്ന് കടലിലേക്ക് വിരിച്ച പച്ച നിറത്തിലുള്ള വലകളും കാണാം
ആൻഡ്രിയ കരുസോ പകര്‍ത്തിയ സിസിലിയിലെ ഗംഗിയുടെ ഡ്രോൺ ചിത്രം.
സിറ്റിസ്കേപ്പ് വിഭാഗത്തിൽ ഒന്നാം സമ്മാനം നേടിയ സെബാസ്റ്റ്യൻ നാഗിയുടെ മറ്റൊരു ചിത്രം. ലാസ് പൽമാസ് ഡി ഗ്രാൻ കനേറിയയുടെ വർണ്ണാഭമായ മേൽക്കൂരകളാണ് ചിത്രത്തില്‍.
ചൈനീസ് ഫോട്ടോഗ്രാഫർ ഹുവ പകര്‍ത്തിയ ഷാങ് കെനിയയിലെ നാട്രോൺ തടാകത്തിന് മുകളിലൂടെ പറക്കുന്ന അരയന്നങ്ങളുടെ അതിശയകരമായ ചിത്രത്തിനാണ് നേച്ചർ വിഭാഗത്തിൽ രണ്ടാം സമ്മാനം ലഭിച്ചത്.
ബംഗ്ലാദേശ് ഫോട്ടോഗ്രാഫർ അസിം ഖാൻ റോണി പകര്‍ത്തിയ ഈ ചിത്രമാണ് പാരിസ്ഥിതിക വിഭാഗത്തില്‍ ഒന്നാം സമ്മാനം നേടിയത്. ബംഗ്ലാദേശിലെ വെള്ളം കയറി മുങ്ങിയ ചോളപ്പാടത്ത് നിന്ന് ചോളം ശേഖരിക്കുന്നവരുടെ ചിത്രമാണിത്.
മ്യാൻമറിൽ മിൻ മൌങ് മയോ മത്സ്യബന്ധനം നടത്തുന്ന രണ്ടുപേരുടെ ചിത്രത്തിനും പ്രത്യേക പരാമര്‍ശം നേടി.
ഏതാണ്ട് ഒരു മീറ്ററിലധികം ഉയരത്തിൽ വളരുന്ന പുല്ലുകള്‍ക്കിടയിലൂടെ നടന്ന് പോകുന്ന കര്‍ഷകര്‍. ഖാൻ ഫാൻ പകര്‍ത്തി വിയറ്റ്നാമിൽ നിന്നുള്ള ഈ ചിത്രവും പ്രത്യേക പരാമര്‍ശം നേടി.
സെന്റ് പീറ്റേഴ്സ്ബർഗിലെ സൂപ്പർസർഫ് ഉത്സവത്തിന്റെ ഡ്രോൺ ചിത്രം പകര്‍ത്തിയത് യുറ ബോർഷെവ്.
ഇമേജ് അബ്സ്ട്രാക്റ്റ് വിഭാഗത്തില്‍ വിജയം നേടിയ ചിത്രം. ബെൽജിയൻ ഫോട്ടോഗ്രാഫർ ജോഹാൻ വാൻഡൻഹെക്കെ പകര്‍ത്തിയ കൊളംബിയയിലെ ടാറ്റാക്കോവ മരുഭൂമിയിലെ ശിലാരൂപങ്ങളുടെ സൂര്യാസ്തമയസമയത്തെ അതിശയകരമായ ഡ്രോൺ കാഴ്ച .
മാർക്ക് ലെ കോർനു പകര്‍ത്തിയ ചിത്രം. ഒരു മാരത്തോണ്‍ നീന്തല്‍ മത്സരത്തിന്റെ 'സ്ഫോടനാത്മക' തുടക്കം പകര്‍ത്തിയിരിക്കുന്നു.
ഡോക്യുമെന്ററി വിഭാഗത്തിൽ, ഒന്നാം സമ്മാനം നേടിയ ഫോട്ടോഗ്രാഫർ മാർക്ക് ലെ കോർനു പകര്‍ത്തിയ ചിത്രം. എയർപോർട്ട് റെസ്ക്യൂ & അഗ്നിശമന സേവനാംഗങ്ങളുടെ പരിശീലനത്തിന്റെ ചിത്രമാണിത്.
ലോക്ക്ഡൗൺ വിഭാഗത്തിൽ സമ്മാനം നേടിയ ചിത്രങ്ങളിലൊന്ന്. ഇന്ത്യൻ ഫോട്ടോഗ്രാഫർ പ്രഭു മോഹന്‍ എടുത്തത്. 'വിയറ്റ്നാമിലെ അദ്ദേഹത്തന്റെ വീടിനുമുന്നിലെ ഒരു റെസിഡൻഷ്യൽ അപ്പാർട്ട്മെന്റാണ് ചിത്രത്തില്‍. കൊറോണ വൈറസിനെതിരെ പോരാടുന്നവരെ പിന്തുണച്ച് വീട്ടുകാര്‍ വിയറ്റ്നാം ദേശീയ പതാകകൾ ബാല്‍ക്കെണിയില്‍ തൂക്കിയിട്ടിരിക്കുന്നു.
ആംസ്റ്റർഡാമിലെ ആംസ്റ്റൽ നദിയിൽ വീണ ഒരു പ്ലാസ്റ്റിക് ബാഗ് എടുക്കാന്‍ ശ്രമിക്കുന്ന കുട്ടി. കനേഡിയൻ ഫോട്ടോഗ്രാഫർ റയാൻ കൂപ്മാന്റെ ഒരു ഹിപ്നോട്ടിക് ചിത്രം.
പാറ്റേൺസ് വിഭാഗത്തിൽ ജർമ്മൻ ഫോട്ടോഗ്രാഫർ ഡാനിയേൽ ബോണ്ടെ എടുത്ത ചിത്രം ഒന്നാം സമ്മാനം നേടി. ടോക്കിയോയിലെ തെരുവുകളിൽ ഒന്നിലധികം കുടകൾ നടന്നു പോകുന്ന ചിത്രം.