MalayalamNewsableKannadaKannadaPrabhaTeluguTamilBanglaHindiMarathiMyNation
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Latest News
  • News
  • Entertainment
  • Sports
  • Magazine
  • Life
  • Pravasam
  • Money
  • Election 2025
  • Automobile
  • Home
  • Magazine
  • Web Specials (Magazine)
  • ബലാല്‍സംഗത്തിനു കാരണം സ്ത്രീകളുടെ എതിര്‍പ്പ്, സുന്ദരിയെങ്കില്‍ റേപ്പ് ഉറപ്പ്, വിവാദ നായകന്‍ അരങ്ങ് വിടുമോ?

ബലാല്‍സംഗത്തിനു കാരണം സ്ത്രീകളുടെ എതിര്‍പ്പ്, സുന്ദരിയെങ്കില്‍ റേപ്പ് ഉറപ്പ്, വിവാദ നായകന്‍ അരങ്ങ് വിടുമോ?

റഷ്യന്‍ മാധ്യമപ്രവര്‍ത്തകനായ ദിമിത്രി ആന്‍ഡ്രീവിച്ച് മുറാതോവിനൊപ്പം ഫിലിപ്പീന്‍സ് മാധ്യമ പ്രവര്‍ത്തക മരിയ റെസ്സയെ തേടി സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം ലഭിക്കുമ്പോള്‍ അംഗീകരിക്കപ്പെട്ടത് ലോകമെങ്ങുമുള്ള പൊരുതുന്ന മാധ്യമപ്രവര്‍ത്തകരാണ്. എന്നാല്‍, ചര്‍ച്ചയായത്, മാധ്യമപ്രവര്‍ത്തനം മാത്രമായിരുന്നില്ല, മാധ്യമങ്ങളെ ഒന്നാകെ കൂച്ചുവിലങ്ങിടാന്‍ ശ്രമിക്കുന്ന ഫിലിപ്പീന്‍സിലെ ഏകാധിപത്യ ഭരണകൂടത്തിന്റെ ചെയ്തികള്‍ കൂടെയാണ്. മരിയയ്ക്കുള്ള അവാര്‍ഡ് സത്യത്തില്‍ ഫിലിപ്പീന്‍ ഭരണകൂടത്തിനുള്ള കരണത്തടിയാണ്. മരിയയെ നശിപ്പിക്കാന്‍ നിരന്തര ശ്രമം നടത്തുന്ന പ്രസിഡന്റ് റോഡ്രിഗോ ദുതേര്‍തെ ഇക്കഴിഞ്ഞ ആഴ്ച രാഷ്ട്രീയത്തില്‍നിന്നു വിരമിക്കുന്നതായി പ്രഖ്യാപിച്ചിരുന്നു. ആരാണ് റോഡ്രിഗോ ദുതേര്‍തെ? അദ്ദേഹം ശരിക്കും  രാഷ്ട്രീയം വിടുമോ? 

3 Min read
Web Desk| Getty
Published : Oct 09 2021, 05:45 PM IST| Updated : Oct 09 2021, 05:50 PM IST
Share this Photo Gallery
  • FB
  • TW
  • Linkdin
  • Whatsapp
  • GNFollow Us
127


ഫിലിപ്പീന്‍സ് പ്രസിഡന്റായ റോഡ്രിഗോ ദുതേര്‍തെ കഴിഞ്ഞ ആഴ്ച ഒരു പ്രഖ്യാപനം നടത്തി. താന്‍ സജീവ രാഷ്ട്രീയം വിടുകയാണ് എന്നാണ് അദ്ദേഹം പ്രഖ്യാപിച്ചത്. പ്രസിഡന്റ് പദവിയിലേക്ക് വീണ്ടും മല്‍സരിക്കാനില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ഭരണഘടനാ പ്രകാരം ഫിലിപ്പീന്‍സില്‍ ഏഴ് വര്‍ഷമാണ് ഒരാള്‍ക്ക് പ്രസിഡന്റാവാന്‍ കഴിയുക. ആ കാലാവധി കഴിയുന്ന സാഹചര്യത്തില്‍ താന്‍ വിരമിക്കുകയാണ് എന്നാണ് 76 -കാരനായ ഈ വിവാദനേതാവ് പറയുന്നത്. 

227

കമ്യൂണിസ്റ്റുകാരനായി രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങിയ റോഡ്രിഗേ പിന്നീട് തീവ്രവലതുപക്ഷ, കടും ദേശീയവാദ നിലപാടുകളിലേക്ക് പോവുകയായിരുന്നു. സോഷ്യലിസ്റ്റ് എന്ന് സ്വയം വിശേഷിപ്പിക്കുന്ന ഇദ്ദേഹത്തിന് എന്തിനും തയ്യാറായ ലക്ഷക്കണക്കിന് അനുയായികളുടെ പിന്തുണയുണ്ട്. 

327


2016-ലാണ് റോഡ്രിഗോ ദുതേര്‍തെ പ്രസിഡന്റായി അധികാരമേറ്റത്. ഭരണകക്ഷിയായ പിഡിപി ലബാന്‍ നേതാവായ അദ്ദേഹം നേരത്തെ ഏഴ് തവണ മേയറായിരുന്നു.  പ്രസിഡന്റായതോടെ, പാര്‍ട്ടിയേക്കാള്‍ വലിയ പ്രതിച്ഛായയിലേക്ക് അദ്ദേഹം ഉയര്‍ന്നു. 

427


റോഡ്രിഗോയുടെ ഡെത്ത്‌സ്‌ക്വാഡ് എന്നറിയപ്പെടുന്ന ആരാധക വൃന്ദമാണ് പിന്നീട് പാര്‍ട്ടിയെ തന്നെ നിയന്ത്രിച്ചു തുടങ്ങിയത്. ആയിരക്കണക്കിനാളുകള്‍ അടങ്ങുന്ന  ഒരു ഓണ്‍ലൈന്‍ ട്രോള്‍ ആര്‍മിയുണ്ട് ഈ സംഘത്തിന്. സൈബര്‍ ആക്രമണമാണ് പ്രധാന ജോലി. ഫേക്ക് വാര്‍ത്തകള്‍  സൃഷ്ടിക്കുന്നതു മുതല്‍ ഫോട്ടോഷോപ്പ് വ്യാജ ഇമേജുകള്‍ പ്രചരിപ്പിക്കുന്നതു വരെ ചെയ്യാത്ത പണികളില്ല. 

527

ദവാവോ പ്രവിശ്യയുടെ മുന്‍ ഗവര്‍ണറായ വിസെന്റ് എ ദുതേര്‍തെയുടെയും അധ്യാപികയായ സോലിദാദിന്റെയും മകനാണ് റോഡ്രിഗോ. നിയമബിരുദം നേടിയ ശേഷം രാഷ്ട്രീയത്തിലിറങ്ങിയ എഴ് തവണ റോഡ്രിഗോ ദവാവോയിലെ മേയറായിരുന്നു. 

627

മേയറായിരിക്കെ, മയക്കുമരുന്ന് സംഘങ്ങളെയും ക്രിമിനലുകളെയും തുടച്ചു നീക്കാന്‍ എന്ന പേരില്‍ റോഡ്രിഗോ കൊണ്ടുവന്ന പദ്ധതി വിവാദമായിരുന്നു. ആരെയും വിചാരണകൂടാതെ വെടിവെച്ചുകൊല്ലുക എന്നതായിരുന്നു ഇയാളുടെ പദ്ധതി. ദവാവോ ഡെത്ത്‌സ്‌ക്വാഡ് എന്ന സംഘത്തെ വളര്‍ത്തി അവരെ ഉപയോഗിച്ച് ആളുകളെ വെടിവെച്ചു കൊല്ലുകയായിരുന്നു. നിരവധി തെരുവു കുട്ടികളെയും ഈ സംഘം കൊന്നു കളഞ്ഞു. എന്നാല്‍, ഇതൊന്നും വലിയ വിവാദമായില്ല. 

727


കോളജില്‍ പഠിക്കുന്ന സമയത്തു തന്നെ പലരെയും വെടിവെച്ചു കൊന്നതായി റോഡ്രിഗോ പറഞ്ഞിരുന്നു. തന്നോട് മോശമായി പെരുമാറിയവരെയും തനിക്ക് കലിപ്പ് തോന്നിയവരെയും വെടിവെച്ചു കൊന്നു എന്നാണ് ഇയാള്‍ പിന്നീട് വെളിപ്പെടുത്തിയത്. എന്നാല്‍, ഇക്കാര്യം അന്വേഷിച്ച ഓംബുഡ്‌സ്മാന്‍, അതൊക്കെ അന്ന് സാധാരണമായിരുന്നു എന്നായിരുന്നു ന്യായീകരിച്ചത്. 

827

മേയര്‍ പദവിയില്‍നിന്നാണ് ഇയാള്‍ ദേശീയ രാഷ്ട്രീയത്തിലേക്ക് വന്നത്.  രാജ്യത്തിന്റെ രക്ഷകന്‍, വികസന നായകന്‍, ദേശീയവാദിയായ നേതാവ്, ദുഷ്ടനിഗ്രഹം നടത്തുന്ന ദൈവം എന്നിങ്ങനെ സൈബര്‍ ആര്‍മിയെ ഉപയോഗിച്ച് വമ്പന്‍ പ്രതിച്ഛായ സൃഷ്ടിക്കുന്നതില്‍ ഇയാള്‍ വിജയിച്ചു. വായില്‍ തോന്നുന്നതെന്തും വിളിച്ചു പറയുന്ന സാധാരണക്കാരന്‍ എന്നായിരുന്നു അയാള്‍ സ്വയം വിശേഷിപ്പിച്ചത്. 

927


ഫേസ്ബുക്കാണ് ഫിലിപ്പീന്‍സിന്റെ പ്രധാന സോഷ്യല്‍ മീഡിയ. അതായിരുന്നു റോഡ്രിഗോയുടെയും ട്രോള്‍ ആര്‍മിയുടെയും പ്രധാന ആയുധം. ഫേക്ക് വാര്‍ത്തകളും വ്യാജ ഇമേജുകളും ഉപയോഗിച്ച് ഇവര്‍ റോഡ്രിഗോയെ താരമാക്കി മാറ്റി. ബലാല്‍സംഗത്തെയും കൊലപാതകത്തെയുമെല്ലാം പ്രകീര്‍ത്തിക്കുന്ന ഇയാള്‍ക്ക് ഏറെ ആരാധകരുടെ പിന്‍ബലവുമുണ്ടായി. 

1027

2016-ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷത്തോടെ ഇയാള്‍ പ്രസിഡന്റായി. ജൂണ്‍ 30 -ന് അധികാരത്തിലേറിയ അന്നു തന്നെ രാജ്യം മയക്കുമരുന്നിനെതിരായ ഒരു വേട്ട ആരംഭിക്കുകയാണെന്ന് ഇയാള്‍ പ്രഖ്യാപിച്ചു. മയക്കുമരുന്ന് സംഘങ്ങളെയും ക്രിമിനലുകളെയും വെടിവെച്ചു കൊല്ലാന്‍ റോഡ്രിഗോ ആഹ്വാനം ചെയ്തു. 

1127


പൊലീസും ഇയാളുടെ ഡെത്ത് സ്‌ക്വാഡും ചേര്‍ന്ന് ആറായിരത്തോളം പേരെ കൊന്നു എന്നാണ് ഔദേ്യാഗിക കണക്ക്. പന്ത്രണ്ടായിരത്തിലേറെ പേര്‍ കൊല്ലപ്പെട്ടു എന്നാണ് മനുഷ്യാവകാശ സംഘടനകള്‍ പറയുന്നത്. ഇരുപതിനായിരം പേര്‍ കൊല്ലപ്പെട്ടു എന്നാണ് പ്രതിപക്ഷ സെനറ്റര്‍മാര്‍ പറഞ്ഞത്. 

1227

2016-ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷത്തോടെ ഇയാള്‍ പ്രസിഡന്റായി. ജൂണ്‍ 30 -ന് അധികാരത്തിലേറിയ അന്നു തന്നെ രാജ്യം മയക്കുമരുന്നിനെതിരായ ഒരു വേട്ട ആരംഭിക്കുകയാണെന്ന് ഇയാള്‍ പ്രഖ്യാപിച്ചു. മയക്കുമരുന്ന് സംഘങ്ങളെയും ക്രിമിനലുകളെയും വെടിവെച്ചു കൊല്ലാന്‍ റോഡ്രിഗോ ആഹ്വാനം ചെയ്തു. 

1327

ലോകമാകെ പ്രതിഷേധമുണ്ടായെങ്കിലും പ്രസിഡന്റ് റോഡ്രിഗോ അതൊന്നും വകവെച്ചില്ല. ഐക്യരാഷ്ട്ര സഭ ഇതിനെ കുറിച്ച് അന്വേഷണം പ്രഖ്യാപിച്ചുവെങ്കിലും റോഡ്രിഗോ അതുമായി സഹകരിച്ചില്ല. സര്‍ക്കാര്‍ അധികാരം ഉപയോഗിച്ച് എല്ലാ എതിര്‍പ്പുകളെയും അദ്ദേഹം അടിച്ചമര്‍ത്തി. 

1427


എല്ലാ പ്രശ്‌നങ്ങള്‍ക്കുമുള്ള പരിഹാരം കൊല്ലും കൊലയുമാണെന്നാണ് റാഡ്രിഗോ പറഞ്ഞത്. അഴിമതിക്കാരായ ഉദ്യോഗസ്ഥരെ വെടിവെച്ചു കൊല്ലാനും ഇയാള്‍ ആഹ്വാനം ചെയ്തിരുന്നു. മാധ്യമപ്രവര്‍ത്തകരും കൊല്ലപ്പെടേണ്ടവരാണ് എന്നും ഇദ്ദേഹം പരസ്യമായി പറഞ്ഞു. 

1527

ലോക്ക്ഡൗണ്‍ ലംഘിച്ചാല്‍ വെടിവെച്ചു കൊല്ലുമെന്ന് പറഞ്ഞ ഭരണാധികാരിയായിരുന്നു റൊഡ്രിഗോ. ആയിരങ്ങളെയാണ് കൊവിഡ് കാലത്ത് ഇയാള്‍ ജയിലിലാക്കിയത്. അനേകം പേരെ വെടിവെച്ചു കൊന്നു. അഴിമതിക്കാരായ ഉദ്യോഗസ്ഥരെ ഹെലിക്കോപ്റ്ററില്‍ നിന്ന് താന്‍ താഴേക്ക് എറിഞ്ഞു കൊന്നിട്ടുണ്ടെന്നും പറഞ്ഞു. 

1627

ബലാല്‍സംഗത്തെ ന്യായീകരിക്കുന്ന അനേകം പ്രസ്താവനകളാണ് റോഡ്രിഗോ നടത്തിയിരുന്നത്. സൈനികര്‍ക്ക് മൂന്ന് സ്ത്രീകളെ വരെ ബലാത്സംഗം ചെയ്യാമെന്നായിരുന്നു ഒരു പ്രസ്താവന. മൂന്ന് ബലാല്‍സംഗ കേസുകള്‍ വരെ കുറ്റകരമല്ല എന്നും അയാള്‍ പ്രസ്താവിച്ചു. മിസ് യൂണിവേഴ്സിനെ ബലാല്‍സംഗം ചെയ്യുന്നതില്‍ തെറ്റില്ല എന്നായിരുന്നു 2017- ല്‍  അയാള്‍ പറഞ്ഞത്. 

1727

മരണം ഉറപ്പായ സമയത്ത് ഒരാള്‍ ബലാത്സംഗം  ചെയ്യാന്‍ ധൈര്യം കാട്ടിയാല്‍ അയാളെ താന്‍ അഭിനന്ദിക്കുമെന്നായിരുന്നു മറ്റൊരു പ്രസ്താവന. സ്ത്രീകള്‍ സുന്ദരികളാണെങ്കില്‍ ബലാത്സംഗം ചെയ്യപ്പെടുമെന്നും അവര്‍ സമ്മതിക്കാത്തതാണ് യഥാര്‍ത്ഥ പ്രശ്‌നം എന്നുമായിരുന്നു മറ്റൊരു പ്രസ്താവന. 

1827

ജാക്വിലിന്‍ ഹാമിലിന്‍ എന്ന ഒരു മിഷനറി പ്രവര്‍ത്തക ഇയാള്‍ മേയറായിരിക്കെ ദവാഓ ജയിലില്‍ ബലാല്‍സംഗം ചെയ്തുകൊല്ലപ്പെട്ടപ്പോഴുമുണ്ടായി വിവാദ പ്രസ്താവന. അവളെ ആദ്യം പ്രാപിക്കേണ്ടത് മേയറാവണമായിരുന്നു എന്നാണ് പരസ്യമായി അയാള്‍ വിളിച്ചു പറഞ്ഞത്. 

1927

പൊതുപരിപാടികളില്‍ മുന്നില്‍ വരുന്ന സ്ത്രീകളെ ബലം പ്രയോഗിച്ച് ചുംബിക്കുകയാണ് അങ്ങേരുടെ ഒരു ഹോബി. 2018-ല്‍ ജപ്പാന്‍ സന്ദര്‍ശിച്ച സമയത്ത്, സദസ്സില്‍ നിന്നാരോ വിളിച്ചു പറഞ്ഞത് അനുസരിച്ച് ഒരു സ്ത്രീയെ പരസ്യമായി ചുംബിച്ചിരുന്നു ഇയാള്‍. അന്നത് വിവാദമായി. അപ്പോള്‍ എന്തു കൊണ്ട് അവള്‍ എതിര്‍ത്തില്ല എന്നായിരുന്നു ന്യായീകരണം. 

2027

പിറ്റേവര്‍ഷം ജൂണില്‍ ജപ്പാന്‍ സന്ദര്‍ശനത്തിനിടെ അഞ്ച് സ്ത്രീകളെയാണ് ഇയാള്‍ പൊതുപരിപാടിക്കിടെ പരസ്യമായി ചുംബിച്ചത്. അതില്‍ മൂന്നു പേര്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നതായി അന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. 

About the Author

WD
Web Desk

Latest Videos
Recommended Stories
Recommended image1
നാലാമതും ഗർഭിണിയായ ഭാര്യയോട് ബിസിനസ് ടൂറെന്ന് പറഞ്ഞു, വെള്ളപ്പൊക്കത്തിൽപ്പെട്ടു; അന്വേഷിച്ചപ്പോൾ കാമുകിയുടെ കൂടെ ഹോട്ടലിൽ
Recommended image2
'വെറുപ്പ് സഹായിക്കില്ല'; സ്വന്തം രാജ്യത്തെ കുറിച്ച് നെഗറ്റിവിറ്റി പ്രചരിപ്പിക്കരുതെന്ന് ഇന്ത്യക്കാരോട് ഫ്രഞ്ച് യുവതിയുടെ ഉപദേശം
Recommended image3
കുത്തിവെയ്പ്പെടുത്താൽ ഭാരം കുറയുമെന്ന് പരസ്യം; ഭാരം കുറയ്ക്കാൻ മൂന്ന് കുത്തിവെയ്പ്പെടുത്ത സ്ത്രീ രക്തം ഛർദ്ദിച്ചു
News
Malayalam NewsBreaking Malayalam NewsLatest Malayalam NewsIndia News in MalayalamKerala NewsCrime NewsInternational News in MalayalamGulf News in MalayalamViral News
Entertainment
Malayalam Film NewEntertainment News in MalayalamMalayalam Short FilmsMalayalam Movie ReviewMalayalam Movie TrailersMalayalam Web SeriesMalayalam Bigg BossBox Office Collection MalayalamMalayalam Songs & MusicMalayalam Miniscreen & TV NewsMalayalam Celebrity Interviews
Sports
Sports News in MalayalamCricket News in MalayalamFootball News in MalayalamISL News MalayalamIPL News MalayalamWorld Cup News Malayalam
Lifestyle
Lifestyle News in MalayalamLifestyle Tips in MalayalamFood and Recipes in MalayalamHealth News in MalayalamHome Decor Tips in MalayalamWoman Lifestyle Tips in MalayalamPets & Animals Care TipsWell-being & Mental Health News Malayalam
Magazine
Malayalam MagazinesMalayalam Krishi (Agriculture)India Art Magazine MalayalamMalayalam BooksMalayalam ColumnistMagazine ConversationsCulture MagazinesMalayalam Short StoriesConversations MagazineWeb Exclusive MagazineWeb Specials MagazineVideo Cafe Magazine
Business
Business NewsAutomobile NewsTechnologiesFact Check News
Krishi Pazhamchollukal
Pravasi Malayali World, News & Life UpdatesGulf Round UpDear Big Ticket
Asianet
Follow us on
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Download on Android
  • Download on IOS
  • About Website
  • About Tv
  • Terms of Use
  • Privacy Policy
  • CSAM Policy
  • Complaint Redressal - Website
  • Complaint Redressal - TV
  • Compliance Report Digital
  • Investors
© Copyright 2025 Asianxt Digital Technologies Private Limited (Formerly known as Asianet News Media & Entertainment Private Limited) | All Rights Reserved