Union Budget 2022: രണ്ടാം എന്‍ഡിഎ സര്‍ക്കറിന്‍റെ 2022 ലെ ബജറ്റ് ഒറ്റനോട്ടത്തില്‍

First Published Feb 1, 2022, 3:57 PM IST

നാല് മേഖലകളിൽ ഊന്നൽ കൊടുക്കുന്ന പ്രഖ്യാപനങ്ങളോടെ വെറും ഒന്നര മണിക്കൂറെടുത്താണ് 2022 ലെ ഇന്ത്യന്‍ ബജറ്റ് പ്രസംഗം ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ചത്. 'പിഎം ഗതി ശക്തി'യെന്ന വമ്പൻ പദ്ധതിയാണ് ഇത്തവണത്തെ ബജറ്റിലെ പ്രധാന ആകർഷണം. അടിസ്ഥാന സൗകര്യ വികസന രംഗത്താണ് ഊന്നൽ. 22 ലക്ഷം കോടി രൂപയുടെ വരുമാനത്തിൽ നിന്ന് ഏഴര ലക്ഷം കോടി രൂപയാണ് ഇതിനായി മാറ്റിവെച്ചിരിക്കുന്നത്. കഴിഞ്ഞ വർഷം അഞ്ച് ലക്ഷം കോടിയാണ് അടിസ്ഥാന സൗകര്യ വികസനത്തിന് അനുവദിച്ചിരിക്കുന്നത്. 34 ശതമാനത്തിന്റെ വർധനവാണ് ഈ മേഖലയിലെ നീക്കിയിരുപ്പിൽ ഉണ്ടായിരിക്കുന്നത്. സഹകരണ സർചാർജ് 12 ശതമാനത്തിൽ നിന്ന് 7 ശതമാനമായി കുറയ്ക്കും. കോർപ്പറേറ്റ് സർചാർജ് 12 ശതമാനത്തിൽ നിന്ന് 7 ശതമാനമായി കുറയ്ക്കും. വെർച്വൽ ഡിജിറ്റൽ ആസ്തികളുടെ കൈമാറ്റത്തിൽ നിന്നുള്ള വരുമാനത്തിന് 30 ശതമാനം നികുതി ഈടാക്കും. 2022-23 വർഷത്തിൽ 80 ലക്ഷം വീടുകളുടെ നിർമാണം പൂർത്തിയാക്കാൻ 48,000 കോടി രൂപ അനുവദിച്ചു. കേന്ദ്ര-സംസ്ഥാന സർക്കാർ ജീവനക്കാരുടെ നികുതി കിഴിവ് പരിധി 10 ശതമാനത്തിൽ നിന്ന് 14 ശതമാനമായി ഉയർത്തും. 

എന്നാല്‍, ബജറ്റിനെതിരെ പ്രതിപക്ഷം രംഗത്തെത്തി.  രാജ്യത്തെ 10 ശതമാനം അതിസമ്പന്നർ 75 ശതമാനം സമ്പത്തും കയ്യടക്കി വെച്ചിരിക്കുന്ന സ്ഥിതിയാണ് ഉള്ളതെന്നും 60 ശതമാനം പേരുടെ കൈയ്യിലുള്ളത് വെറും അഞ്ച് ശതമാനത്തിൽ താഴെ സമ്പത്തെന്നും അദ്ദേഹം ആരോപിച്ചു. 

മഹാമാരി കാലത്ത് വൻ സമ്പത്ത് ഉണ്ടാക്കിയവരിൽ നിന്ന് എന്തുകൊണ്ട് കൂടുതൽ നികുതി ഈടാക്കുന്നില്ലെന്ന ചോദ്യവും സീതാറാം യെച്ചൂരി ഉന്നയിച്ചു. ആര്‍ക്ക് വേണ്ടിയാണ് ഈ ബജറ്റ് അവതരിപ്പച്ചതെന്നും അദ്ദേഹം ചോദിച്ചു. 


കേന്ദ്ര ബജറ്റിനെതിരെ വിമർശനവുമായി എൻ കെ പ്രേമചന്ദ്രൻ എം പിയും രംഗത്തെത്തി. കൃത്യതയും വ്യക്തതയും ഇല്ലാത്ത ബജറ്റാണ് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന്‍ അവതരിപ്പിച്ചതെന്നും ധനസംബന്ധമായ കാര്യങ്ങളിൽ വ്യക്തതയില്ലെന്നും പ്രേമചന്ദ്രൻ വിമര്‍ശിച്ചു. ഉള്ളടക്കം സംബന്ധിച്ച് എം പിമാർക്ക് പോലും വിവരം കിട്ടിയിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു. 

ആരോഗ്യരംഗം അടക്കം വിവിധ സെക്ടറുകളിൽ പുതിയ പദ്ധതികളില്ല. നിലവിലുള്ള പദ്ധതികൾക്ക് പ്രധാനമന്ത്രിയുടെ പേര് നൽകൽ മാത്രമാണ് നടന്നതെന്നും പ്രേമചന്ദ്രൻ എംപി വിമര്‍ശിച്ചു. തൊഴിലിലായ്മയെ പറ്റി ഒരു കാര്യവും ബജറ്റിൽ പരാമർശിച്ചിട്ടില്ലെന്നും ഡിജിറ്റൽ ബജറ്റ് എന്ന പേരിൽ സാധാരണക്കാർക്ക് വിവരങ്ങൾ ലഭിക്കാത്ത അവസ്ഥയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
click me!