ബജറ്റ് അവതരണം പൂര്‍ത്തിയായതോടെ നിയമസഭ പിരിഞ്ഞതായി സ്പീക്കര്‍ അറിയിച്ചു. നാളെ മുതൽ 11 വരെ സഭ ചേരില്ല. 12 മുതൽ 15 വരെയാണ് ബജറ്റ് ചർച്ച. രണ്ടര മണിക്കൂറാണ് ബജറ്റ് പ്രസംഗം നീണ്ടുനിന്നത്.
ബജറ്റ് അവതരണം പൂര്‍ത്തിയായി
ബജറ്റ് പ്രസംഗം അവസാനിപ്പിച്ചത് വള്ളത്തോളിന്റെ കവിത ചൊല്ലി. 'ഭാരതമെന്ന പേർ കേട്ടാൽ അഭിമാനപൂരിതമാകണം അന്തരംഗം, കേരളമെന്ന് കേട്ടാലോ തിളയ്ക്കണം ചോര നമുക്ക് ഞരമ്പുകളിൽ' എന്ന വരികള്‍ ചൊല്ലിയാണ് ബജറ്റ് പ്രസംഗം അവസാനിപ്പിച്ചത്.
ഫെയർവാല്യു കുറ്റമറ്റരീതിയിൽ പരിഷ്കരിക്കും. ഭൂമിയുടെ വിനിയോഗത്തിന് അനുസരിച്ച് നികുതി. സർക്കാർ ഭൂമിയിലെ പാട്ടത്തുക പിരിക്കാനും കാലാവധി കഴിഞ്ഞ ഭൂമി തിരിച്ച് പിടിക്കാനും പദ്ധതി.നദികളിലെ മണൽ വാരൽ പുനരാരംഭിക്കും. ഇതിനായി 200 കോടി വകയിരുത്തി.
പാട്ടത്തിന് നൽകുന്ന ഭൂമിക്ക് ന്യായവിലക്ക് അനുസരിച്ച് സ്റ്റാമ്പ് ഡ്യൂട്ടി. കേരള മുദ്ര പത്ര നിയമത്തിൽ ഭേദഗതി വരുത്തും. പ്രതിവർഷം 40 കോടി അധിക വരുമാനം
പ്രതിപക്ഷത്തിന് വിമർശനം. കേന്ദ്രം വെട്ടിക്കുറച്ചത് കുറച്ചെന്ന് പറയുന്നവർ സഭയിൽ ഉണ്ടെന്ന് ധനമന്ത്രി
ഉപയോഗശൂന്യമായ വാഹനങ്ങളും വസ്തുക്കളും നീക്കം ചെയ്യുന്നതിലൂടെ വിവിധ സര്‍ക്കാര്‍ വകുപ്പുകളില്‍നിന്നായി 200 കോടിയുടെ സമാഹരണം
മദ്യ വില കൂടും. ഇന്ത്യൻ നിർമ്മിത വിദേശ മദ്യത്തിന് എക്സൈസ് തീരുവ ലിറ്ററിന് 10 രൂപ കൂട്ടി. ഗൽവനേജ് ഫീസിനത്തിൽ 200 കോടി സമാഹരിക്കും.
സ്വന്തമായി വൈദ്യുതി ഉത്പാദിപ്പിക്കുന്നവരുടെ തീരുവ കൂട്ടി. യൂണിറ്റിന് 15 പൈസയായി വർധിപ്പിച്ചു. നേരത്തെ യൂണിറ്റിന് 1.2 പൈസ ആയിരുന്നു. ഇതാണിപ്പോള്‍ യൂണിറ്റിന് 15 പൈസയായി വര്‍ധിപ്പിച്ചത്. ഇതിലൂടെ 24 കോടി രൂപയുടെ അധിക വരുമാനം പ്രതീക്ഷിക്കുന്നു
ടൂറിസ്റ്റ് ബസുകളുടെ രജിസ്ട്രേഷന് നിരക്ക് കുറയ്ക്കും
കോടതി ഫീസ് വര്‍ധനവിലൂടെ 50 കോടി വരുമാനം പ്രതീക്ഷിക്കുന്നു.മോട്ടോർ വാഹന നിരക്കുകള്‍ പരിഷ്കരിക്കും.
അധിക വിഭവസമാഹരണ നടപടിയുടെ ഭാഗമായി കോടതി ഫീസുകളില്‍ പരിഷ്കരണം. 50 കോടിയുടെ വരുമാനം ലക്ഷ്യം
നവകേരള സദസില്‍ വന്ന പദ്ധതി നടത്തിപ്പിന് 1000 കോടി
സര്‍ക്കാര്‍ ജീവനക്കാർക്ക് ആശ്വാസം. സര്‍ക്കാര്‍ ജീവനക്കാരുടെ ഡിഎ കുടിശികയിൽ ഒരു ഗഡു ഏപ്രിലിലെ ശമ്പളത്തിൽ കൊടുക്കും. ആറ് ഗഡുവാണ് നിലവിലുള്ള കുടിശിക
പങ്കാളിത്ത പെൻഷന് പകരം പുതിയ പദ്ധതി. മറ്റ് സംസ്ഥാനങ്ങളെ മാതൃകയാക്കും. സാമൂഹ്യ സുരക്ഷ പെൻഷൻ കൂട്ടില്ല. സമയബന്ധികമാക്കാൻ കേന്ദ്രം അനുവദിക്കുന്നില്ല. അടുത്ത സാമ്പത്തിക വർഷം പെൻഷൻ സമയബന്ധിതമാക്കാൻ നടപടി
പങ്കാളിത്ത പെന്ഷന് പദ്ധതി പുനപരിശോധിക്കും. ഇതിനായി പ്രത്യേക സമിതിയെ നിയോഗിക്കും. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പുതിയ പെന്ഷന് പദ്ധതി നടപ്പാക്കും.
നവകേരള പദ്ധതിക്കായി 9.2 കോടി
ലോട്ടറി ടിക്കറ്റുകളുടെ ലഭ്യത ഉറപ്പാക്കാൻ സീരിസ് നമ്പറുകള്‍ വര്‍ധിപ്പിക്കും. കേരള ലോട്ടറിയുടെ സമ്മാനം ഘടനയും പരിഷ്കരിക്കും
ചരക്ക് സേവന നികുതി- അടിസ്ഥാന സൗകര്യങ്ങൾ വിവരസാങ്കേതികവിദ്യകളുടെ സഹായത്തോട മെച്ചപ്പെടുത്തുന്നു
ക്ഷേമ പെന്ഷൻ തുക വര്‍ധിപ്പിച്ചില്ല
മികച്ച രീതിയില്‍ പെന്ഷന് നല്കുന്ന സംസ്ഥാനമാണ് കേരളമെന്ന് ധനമന്ത്രി. നല്കാൻ വൈകുന്നത് കേന്ദ്ര സമീപനം മൂലം. ക്ഷേമ പെന്ഷന് സമയബന്ധിതമായി നല്കാന് കേന്ദ്ര സര്‍ക്കാര്‍ അനുവദിക്കുന്നില്ല. ബുദ്ധിമുട്ടിക്കുകയാണ്. കൃത്യമായി തുക നല്‍കുന്നില്ല അടുത്ത വര്‍ഷം സമയബന്ധിതമായി ക്ഷേമ പെന്‍ഷനും സാമൂഹ്യ സുരക്ഷാ പെന്‍ഷനും നല്‍കാനുള്ള നടപടിയുണ്ടാകുമെന്നും ധനമന്ത്രി. ക്ഷേമ പെൻഷനില്‍ മാറ്റമില്ല.
ഹൈക്കോടതികളും കീഴ് കോടതികളും നവീകരിക്കാനും കൂടുതല്‍ സുരക്ഷ ഒരുക്കാനുമായി 3.3 കോടി. എക്സൈസ് വകുപ്പിന്റെ ആധുനിക വത്കരണത്തിന് 9.2 കോടി
വനിതാ വികസന കോർപ്പറേഷന് 17.6 കോടി അനുവദിച്ചു. വിജിലന്‍സിന് 5 കോടി. പൊലീസിലെ ആധുനീകരണത്തിന് തുക വകയിരുത്തി. ജയിൽ വകുപ്പിന് 14.5 കോടി
മുന്നോക്ക വികസന കോർപ്പറേഷന് 35 കോടി. എൻഡോസൾഫാൻ ദുരിതബാധിതർക്ക് 17 കോടി വകയിരുത്തി. അംഗൻവാടി ജീവനക്കാർക്കുള്ള പുതിയ ഇൻഷുറൻസ് പദ്ധതിക്കായി 1.2 കോടി
ഹജ്ജ് തീര്‍ഥാടനവുമായി ബന്ധപ്പെട്ട് സൗകര്യങ്ങളൊരുക്കുന്നതിന് കണ്ണൂര്‍ വിമാനത്താവളത്തിന് ഒരു കോടി. കേന്ദ്ര സര്‍ക്കാര്‍ നിര്‍ത്തലാക്കിയ എട്ടാം ക്ലാസ് വരെയുള്ള ന്യൂനപക്ഷ വിദ്യാർത്ഥികൾക്കുള്ള സ്കോളർഷിപ്പ് പദ്ധതി നടപ്പാക്കും. ഇതിനായി തുക വകയിരുത്തി. മാർഗദീപം എന്ന പേരിലാണ് പദ്ധതി നടപ്പാക്കുക
മോഡല്‍ റെസിഡന്‍ഷ്യല്‍ സ്കൂളുകള്‍ക്ക് 57 കോടി. പിന്നാക്ക വിഭാഗത്തിലുള്ള വിദ്യാര്‍ത്ഥികളുടെ സ്കോളര്‍ഷിപ്പിന് തുക വകയിരുത്തി.
ഭൂരഹിതരായ പട്ടിക ജാതി വിഭാഗത്തിന് സ്ഥലം വാങ്ങാൻ 170 കോടി. പട്ടിക വർഗ വികസനത്തിനായി ആകെ 859.5 കോടി വകയിരുത്തി
പാലക്കാട് മെഡിക്കല്‍ കോളേജിന് 50 കോടി. എസ് എസി, എസ് ടി വിദ്യാര്‍ത്ഥികളുടെ നൈപുണ്യ വികസന പദ്ധതിക്കായി 55 കോടി
പ്രവാസികളുടെ പുനരധിവാസ പദ്ധതിക്കായി 44 കോടി. ചികിത്സ സഹായം ഉള്‍പ്പെടെ നല്‍കും. സ്വയം തൊഴില്‍ പദ്ധതികള്‍ക്കായും തുക വകയിരുത്തി.
പരമ്പരാഗത തൊഴില്‍ മേഖലയിലെ തൊഴിലാളികള്‍ക്ക് ധനസഹായത്തിന് 90 കോടി. വാര്‍ത്താവിനിമയ മേഖലയ്ക്ക് 37.2 കോടി
സ്മാര്‍ട്ട് മിഷന് പദ്ധതിക്ക് 100 കോടി. പത്രപ്രവര്‍ത്തകരുടെ ആരോഗ്യ ഇന്‍ഷുറന്‍സ് തുക 50 ലക്ഷത്തില്‍നിന്ന് 75 ലക്ഷമായി വര്‍ധിപ്പിച്ചു.
കൊച്ചിൻ ക്യാൻസർ സെന്ററിന് 14.5 കോടി. മലബാർ കാൻസർ സെന്ററിന് 28 കോടി. ഹോമിയോ മേഖലക്ക് 6.8 കോടി
കാരുണ്യ പദ്ധതിയിൽ ബജറ്റ് വിഹിത്തിന്റെ മൂന്നിരട്ടി ചെലഴിച്ചു. അഞ്ച് പുതിയ നഴ്സിങ് കോളേജ് തുടങ്ങും. റോബോട്ടിക് സർജറിക്ക് 29 കോടി
മാനസിക ആരോഗ്യ കേന്ദ്രങ്ങൾക്ക് 6.67 കോടി. സർക്കാർ ആശുപത്രികളിൽ പുറത്ത് പുറത്ത് നിന്ന് ഫണ്ട് ശേഖരിക്കാൻ പദ്ധതി. ജനങ്ങളിൽ നിന്ന് ഫണ്ട് ശേഖരിക്കാൻ വഴികൾ ആലോചിക്കും.
എകെജിയുടെ മ്യൂസിയം നിര്‍മാണത്തിന് 3.75 കോടി. ചലച്ചിത്ര അക്കാദമിക്ക് 14 കോടി. കായിക മേഖലക്ക് 127.39. കായിക മേഖലയിലും സ്വകാര്യപങ്കാളിത്തം. പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിലെ സിന്തറ്റിക്ക് ട്രാക്കിന് 7 കോടി
കലാ സാംസ്കാരിക മേഖലക്ക് 170.49 വകയിരുത്തി.കൊച്ചിയിൽ മ്യൂസിയം കൾച്ചറൽ സെൻട്രൽ സ്ഥാപിക്കാൻ അഞ്ചു കോടി. മ്യൂസിയം നവീകരണത്തിന് 9 കോടി. തിരുവനന്തപുരം, തൃശൂര്‍ മൃഗശാലകളുടെ നവീകരണത്തിന ്7.5 കോടി
കൈറ്റ് പദ്ധതികൾക്കായി 38.5 കോടി. വിദ്യാഭ്യാസ സ്ഥാപനങ്ങളെ സഹായിക്കാൻ സ്വകാര്യ പങ്കാളിത്തത്തോടെ ഫണ്ട്.. വിവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സഹായം നല്കാന് തയ്യാറാകുന്നവരില്‍നിന്നും തുക സമാഹരിക്കും. ഇതിനായി പ്രത്യേക പദ്ധതി രൂപവത്കരിക്കും. ഇതിനായി അഞ്ചു കോടി മാറ്റിവെച്ചു. ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് 486 കോടി വകയിരുത്തി. പൂർവ വിദ്യാർത്ഥികളുടെ സഹകരണത്തോടെയായിരിക്കും സ്കൂളുകളുടെ നവീകരണം.
സ്കൂളുകളിലെ അക്കാദമിക് നിലവാരം ഉയര്‍ത്തും. ഓരോ ജില്ലയിലെയും ഒരു സ്കൂള്‍ മോഡല്‍ സ്കൂളായി ഉയര്‍ത്തും. 6 മാസത്തിൽ ഒരിക്കൽ അധ്യാപകർക്ക് പരിശീലനം
പൊതുവിദ്യാഭ്യാസത്തിന് ആകെ 1032.62 കോടി വകയിരുത്തി. സ്കൂളുകൾ ഭിന്നശേഷി സൗഹൃദമാക്കുന്നതിന് പത്തു കോടി.
തെന്മല ഇക്കോ ടൂറിസം പദ്ധതിക്ക് രണ്ടുകോടി. വള്ളകള്ളി അന്താരാഷ്ട്ര മത്സരമായി മാറ്റുന്നതിനുള്ള ചാമ്പ്യന്‍സ് േബാട്ട് ലീഗിന് 9.96 കോടി
ശബരിമല ഗ്രീൻഫീൽഡ് -1.85 കോടി. വിനോദസഞ്ചാര മേഖലയ്ക്ക് 351.42 കോടി. പൈതൃക സംരക്ഷണ പദ്ധതിക്ക് 24 കോടി. കെടിഡിസിക്ക് 12 കോടി
കൊല്ലം അഷ്ടമുടി, ആലപ്പുഴ വേമ്പനാട് ടൂറിസം പദ്ധതികളില്‍ സോളാർ ബോട്ട് വാങ്ങാൻ അഞ്ചു കോടി
ഗതാഗത മേഖലയില്‍ നടപ്പാക്കിയത് സമഗ്രമായ പരിഷ്കാരം. കെഎസ്ആര്‍ടിസിക്കുള്ള ധനസഹായം ഈ സര്‍ക്കാര്‍ കൂട്ടി. കെഎസ്ആര്‍ടിസിക്ക് സര്‍ക്കാര്‍ വലിയ സഹായമാണ് ചെയ്യുന്നത്. 4917.92 കോടി മൂന്നുവർഷത്തിനിടെ അനുവദിച്ചു. കെഎസ്ആര്‍ടിസിക്ക് പുതിയ ഡീസല്‍ ബസുകള്‍ വാങ്ങാൻ 92 കോടി വകയിരുത്തി. ഇത് ഉള്‍പ്പെടെ കെഎസ്ആര്‍ടിസിക്ക് 128.54 കോടി വകയിരുത്തി
ഗ്രാമീണ റോഡുകൾ ഉൾപ്പെടെയുള്ള നിർമ്മാണ പ്രവർത്തനങ്ങൾക്ക് ആയിരം കോടി. സംസ്ഥാന പാത വികസനത്തിന് 75 കോടി
തുറമുഖ വികസനത്തിനും, കപ്പല്‍ ഗതാഗതത്തിന് 74.7 കോടി. കൊല്ലം തുറമുഖ വികസനത്തിന് തുക വകയിരുത്തി. ചെറുകിട തുറമുഖങ്ങള്‍ക്ക് അഞ്ച് കോടി. ഒറ്റപ്പാലത്ത് ഗ്രഫീൻ ഉല്പാദന കേന്ദ്രം
കേരള സ്റ്റാര്‍ട്ട് അപ്പ് മിഷന് പ്രവര്‍ത്തനങ്ങള്‍ക്കായി 90.52 കോടി. സ്റ്റാര്‍ട്ട് അപ്പ് സ്ഥാപനങ്ങളില്‍ ഓഹരി നിക്ഷേപം നടത്തുന്നത് പരിഗണിക്കും.
ഐബിഎമ്മുമായി ചേര്‍ന്ന് കേരളത്തില്‍ എഐ കോണ്‍ക്ലേവ് സംങഘടിപ്പിക്കും. 2024ജൂലൈയിലായിരിക്കും കോണ്‍ക്ലേവ്
കൊച്ചി -ബെംഗളൂരു വ്യവസായ ഇടനാഴിയുടെ ഭാഗമായ കൊച്ചി -പാലക്കാട് റീച്ച് നിർമ്മാണത്തിന് 200 കോടി വകയിരുത്തി.
റബ്ബറിന്റെ താങ്ങുവിലയില്‍ പത്തു രൂപ കൂട്ടി. താങ്ങുവില വര്‍ധിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ സഹായം അഭ്യര്‍ത്ഥിച്ചെങ്കിലും പിന്തുണയുണ്ടായില്ല. എങ്കിലും സാമ്പത്തിക പ്രതിസന്ധിക്കിടയിലും താങ്ങുവില 180 രൂപയായി വര്‍ധിപ്പിക്കുകയാണെന്ന് ധനമന്ത്രി. റബ്ബറിന്റെ താങ്ങുവില 170ല്‍നിന്ന് 180 ആയി വര്‍ധിപ്പിച്ചു.
തിരുവനന്തപുരത്തെ ലൈഫ് സയന്‍സ് പാര്ക്കിന് 35 കോടി.
കൈത്തറി ഗ്രാമങ്ങള്‍ രൂപവത്കരിക്കാന്‍ നാലുകോടി. സ്പിന്നിങ് മില്ലുകള്‍ക്കുള്ള ഒറ്റത്തവണ സഹായത്തിന് തുക വകയിരുത്തി. കയർ ഉല്പന്ന മേഖലയ്ക്ക് 107.64 കോടി. ഖാദി വ്യവസായത്തിന് 14.8 കോടി. കെഎസ്ഐഡിസിക്ക് 127.5 കോടി
കശുവണ്ടി മേഖലയുടെ പുനരുജ്ജീവനത്തിന് 30 കോടി . കശുവണ്ടി ഫാക്ടറികളുടെ പുനരുദ്ധാരണത്തിന് രണ്ടു കോടി. കൈത്തറി മേഖലയ്ക്ക് 51.8 കോടി.
മേയ്ക്ക് ഇന്‍ കേരളക്ക് 1829 രൂപ വകയിരുത്തി
പുതിയ ജലവൈദ്യത പദ്ധതി നടപ്പാക്കാനുള്ള സാധ്യത പഠനത്തിന് 15 കോടി. കുറ്റ്യാടി ജലസേചന പദ്ധതിക്ക് 7 കോടി അനുവദിച്ചു
രണ്ടാം കുട്ടനാട് പാക്കേജിന് 5 കോടി. കെഎസ്ഇബി ഡാമുകളുടെ അറ്റകുറ്റ പണി നടത്താൻ 10 കോടി. ആലപ്പുഴ -കോട്ടയം ജില്ലകളിലെ വെള്ളപ്പൊക്ക ദുരീകരണത്തിന് 57 കോടി
സഹകരണ മേഖലക്ക് 134.42 കോടി. വനിതാ സഹകരണ സംഘങ്ങൾക്ക് 2.5 കോടി. ഇടമലയാർ പദ്ധതിക്ക് 35 കോടി
ശബരിമല മാസ്റ്റർ പ്ലാനിന് 27.6 കോടി വകയിരുത്തി. പ്രാദേശിക വികസന പരിപാടികൾക്ക് 252 കോടി. മൈറൈൻ ഡ്രൈവിൽ അന്താരാഷ്ട്ര വാണിജ്യ സമുച്ഛയം നിര്‍മിക്കാൻ 2150 കോടി.
ലൈഫ് മിഷൻ പദ്ധതി- 2025 ൽ അഞ്ച് ലക്ഷം ഗുണഭോക്താക്കളാകും. ദീര്‍ഘകാല വായ്പാ പദ്ധതികള്‍ ഉപയോഗിച്ച് വീട് നിര്‍മാണം വേഗത്തില്‍ പൂര്‍ത്തിയാക്കും. ലൈഫ് പദ്ധതിയിൽ രണ്ട് വർഷം കൊണ്ട് 10000 കോടി ചെലവഴിക്കും. ഭവന നിർമ്മാണ മേഖലയ്ക്ക് 57.62 കോടി. എം എൻ ലക്ഷം വീട് പുനർനിർമാണത്തിന് 10 കോടി. പദ്ധതികള്‍ക്ക് കേന്ദ്ര വിഹിതം ലഭിക്കുന്നില്ല. ബ്രാന്‍ഡിങ് അനുവദിക്കുന്നില്ല.
അതി ദാരിദ്ര നിർമ്മാർജ്ജന പരിപാടിക്ക് 50 കോടി. സാക്ഷരത പരിപാടിക്ക് 20 കോടി. 2025 നവംബറോടെ അതിദാരിദ്ര്യം ഇല്ലാതാക്കാൻ ലക്ഷ്യമിട്ട് 50 കോടി. ഗ്രാമ വികസനത്തിന് 1868. 32 കോടി. കുടുംബശ്രീയുടെ നേതൃത്വത്തിൽ പ്രത്യേക ഉപജീവന പദ്ധതിക്കായി 430 കോടി (സ്വകാര്യ നിക്ഷേപം ഉൾപ്പെടെ)
എറണാകുളത്തെ വെള്ളക്കെട്ട് പരിഹരിക്കാൻ 10 കോടി. തൃശ്ശൂർ ശക്തൻ തമ്പുരാൻ ബസ് സ്റ്റാൻഡ് വികസനത്തിന് പത്തു കോടി
മനുഷ്യ -വന്യജീവി സംഘർഷം ലഘൂകരിക്കാൻ 48.85 കോടി വകയിരുത്തി. കോഴിക്കോട് പെരുവണ്ണാമുഴിയിൽ സ്വകാര്യ പങ്കാളിത്തത്തോടെ ടൈഗർ സഫാരി പാർക്ക് ആരംഭിക്കും
മനുഷ്യ വന്യജീവി സംഘർഷത്തിന് പരിഹാരം കാണും. വനാതിര്‍ത്തി മേഖലയിലുള്ളവരുടെ ജീവനും സ്വത്തിനും സംരക്ഷണം നല്കാന് ഇടപെടല്‍. മനുഷ്യ-വന്യജീവി സംഘര്‍ഷത്തിലെ ഇരകള്‍ക്ക് നഷ്ടപരിഹാരം നല്കി. ചന്ദനത്തടികൾ മുറിക്കുന്നത് ഇളവുകൾ വരുത്തും. ചന്ദന കൃഷിയുമായി.ബന്ധപ്പെട്ട നിയമം കാലോചിത പരിഷ്കരിക്കും.സ്വകാര്യ ഭൂമിയിൽ നിന്ന് ചന്ദനം സംഭരിക്കാൻ നടപടിയെടുക്കും.
.
തീരശോഷമുള്ള മേഖലയിലുള്ള മത്സ്യതൊഴിലാളികളെ സുരക്ഷിതമായ ഇടത്തേക്ക് മാറ്റാനുള്ള പുനർഗേഹം പദ്ധതിക്ക് 40 കോടി. മത്സ്യത്തൊഴിലാളികൾക്കുള്ള അപകടം ഇൻഷുറൻസിന് 11 കോടി. പൊഴിയൂരില്‍ ചെറു മത്സ്യബന്ധന തുറമുഖത്തിന് അഞ്ച് കോടി
ഉള്‍നാടൻ മത്സ്യബന്ധനത്തിന് 80 കോടി. മത്സ്യഫെഡിന് മൂന്നു കോടി. നീണ്ടകര വല ഫാക്ടറിക്ക് അഞ്ച് കോടി. മത്സ്യതൊഴിലാളികളുടെ പുനരധിവാസത്തിന് പത്തുകോടി. തീരദേശ വികസനത്തിന് പത്തുകോടി
കാര്‍ഷിക സര്‍വകലാശാലക്ക് 75 കോടി. ക്ഷീര വികസനത്തിന് 150.25 കോടി വകയിരുത്തി. മൃഗ പരിപാലനത്തിന് 535.9 കോടി.
78 കോടി വിഷരഹിത പച്ചക്കറിക്ക് 78 കോടി.സുഗന്ധ വ്യഞ്ജന കൃഷിക്ക് 4.6 കോടി ഉൾനാടൻ മത്സ്യബന്ധനത്തിന് 80 കോടി
കാർഷികമേഖലക്ക് 1698 കോടി. ഭക്ഷ്യകാര്‍ഷിക മേഖലയുടെ വാണിജ്യവത്കരണം പ്രൊത്സാഹിപ്പിക്കും. നാളികേരം വികസനത്തിന് 65 കോടി. 93.6 കോടി നെല്ല് ഉല്പാദനത്തിന് വകയിരുത്തി. നാളികേര വികസന പദ്ധതിക്ക് 65 കോടി. സുഗന്ധ വ്യഞ്ജന കൃഷിക്ക് 4.6 കോടി. വിളകളുടെ ഉത്പാദനശേഷി വർദ്ധിപ്പിക്കാൻ 2 കോടി. കുട്ടനാട് പെട്ടിയും പറയും സ്ഥാപിക്കാൻ 36 കോടി
കായിക മേഖലയിൽ പുതിയ കായിക നയം. കായിക മേഖലയിൽ 10000 തൊഴിലവസരം. കായിക സമ്മിറ്റിലൂടെ 5000 കോടി നിക്ഷേപം
ഉന്നത വിദ്യാഭ്യാസ രംഗത്ത് നയം മാറ്റം. സ്വകാര്യ സർവ്വകലാശാലകൾ ആരംഭിക്കാന്‍ നടപടിയെടുക്കും നികുതി ഇളവുകൾ ഉൾപ്പെടെ നല്കിയിരിക്കും സ്വകാര്യ സര്‍വ്വകലാശാലകള്‍ ആരംഭിക്കുക.
പഠനത്തിനായി വിദേശത്തു പോകുന്നവരുടെ എണ്ണം കൂടുന്നു.ലോകോത്തര നിലവാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കേരളത്തില്‍ ആരംഭിക്കണമെന്ന് ആവശ്യം. ഇത് ഉള്‍പ്പെടെ പരിഗണിച്ച് ഉന്നത വിദ്യാഭ്യാസ മേഖലയിൽ സമഗ്ര മാറ്റം കൊണ്ട് വരും. പ്രവാസികളായ അക്കാദമിക് വിദഗ്ധരുടെ ടാസ്ക് ഫോഴ്സ് രൂപവത്കരിക്കും. വിദേശ സർവകലാശാല ക്യാമ്പസുകൾ കേരളത്തിലും ആരംഭിക്കും
മുതിർന്ന പൗരന്മാർക്കായി കൂടുതൽ കെയർ സെന്റർ തുടങ്ങും. കേരളത്തില്‍നിന്ന് പുറത്തുനിന്നുള്ളവര്‍ക്കും വിദേശത്തുള്ളവര്‍ക്കും ഇവിടെ പരിചരണം നല്‍കും. കെയര്‍ ഹബ്ബായി കേരളത്തെ മാറ്റിയാല്‍ അത് സമ്പത്ത് വ്യവസ്ഥക്ക് മുതല്‍ക്കൂട്ടാകും. സ്വകാര്യ മേഖലയുടെ പങ്കാളിത്തത്തോട അന്തർദേശീയ കേന്ദ്രങ്ങളായിരിക്കും ആരംഭിക്കുക
സ്വകാര്യ പങ്കാളിത്തത്തോടെ പ്രാദേശിക ടൂറിസം വികസന പദ്ധതികൾ കൊണ്ട് വരും. സംസ്ഥാനത്തെ വിവിധ ടൂറിസം കേന്ദ്രങ്ങള്‍ നവീകരിക്കും.ടൂറിസം മേഖലയിൽ സ്വകാര്യ പങ്കാളിത്തം. ടൂറിസം മേഖലയിൽ 5000 കോടിയുടെ വികസന പദ്ധതി
സംസ്ഥാന വ്യാപകമായി ലീസ് സെന്റർ തുടങ്ങൻ 10 കോടി. ഇക്കോ ടൂറിസം കേന്ദ്രങ്ങൾ മെച്ചപ്പെടുത്തും. സ്വകാര്യ പങ്കാളിത്തം കൂടി ഉറപ്പിക്കും.സ്വകാര്യ പങ്കാളിത്തത്തോടെ പ്രാദേശിക ടൂറിസം വികസന പദ്ധതികൾ കൊണ്ട് വരും.
കൊവിഡിന് ശേഷം വിനോദ സഞ്ചാര മേഖലയിൽ ഉണ്ടാകുന്നത് വൻ മാറ്റം. വര്‍ക്ക് ഫ്രം ഹോം വ്യാപിപ്പിക്കുന്നതിന് വര്‍ക്ക് പോഡുകള്‍ സ്ഥാപിക്കും
രജിസ്റ്റര്‍ ചെയ്ത സ്റ്റാര്‍ട്ടപ്പുകളുടെ എണ്ണം അയ്യായിരം കടന്നു. സ്റ്റാർട്ടപ്പ് മിഷൻ ഉണ്ടാക്കുന്നത് മികച്ച നേട്ടം. വർക്ക് ഫ്രം ഹോം ലീസ് സെന്ററുകള്‍ വ്യാപകമാക്കും.
25 പുതിയ സ്വകാര്യ വ്യവസായ പാർക്കുകൾക്ക് അനുമതി നൽകും. ഭക്ഷ്യ സംരക്ഷണ സ്റ്റാര്‍ട്ട് രംഗത്ത് കൂടുതല്‍ പദ്ധതികള്‍
ഡിജിറ്റൽ സര്‍വകലാശാലക്ക് മൂന്ന് പ്രാദേശിക കേന്ദ്രങ്ങള്‍ ആരംഭിക്കും. ഉന്നത വിദ്യാഭ്യാസത്തിന്റെ ഹബ്ബായി കേരളം മാറുകയാണ്.
ഡിജിറ്റൽ സർവകലാശാലയക്ക് വായ്പയെടുക്കാന്‍ അനുമതി. സർക്കാർ പലിശ ഇളവ് നൽകും
ധൂർത്ത് ആക്ഷേപത്തിൽ തുറന്ന ചർച്ചക്ക് തയ്യാറാണ്. മന്ത്രിമാരുടെ ചെലവ് അടക്കം എല്ലാ ആരോപണങ്ങളിലും ചർച്ചക്കും തയ്യാറാണ്.
സര്‍വകലാശാലകളിലും കോളേജുകളിലും നിശബ്ദ വിപ്ലവം നടക്കുന്നു. ഉന്നത വിദ്യാഭ്യാസത്തിന്റെ ഹബ്ബായി കേരളം മാറുന്നു
സ്വകാര്യ മേഖലയുടെ സഹായത്തോടെ പുതിയ വികസന മാതൃക സൃഷ്ടിക്കണം
അടുത്ത വര്‍ഷത്തെ കേരളീയം പരിപാടിക്ക് പത്തു കോടി അനുവദിക്കും
പറഞ്ഞു പറഞ്ഞും എഴുതിയും കേരളത്തെ തോൽപ്പിക്കരുത് . പോരായ്മകള്‍ ചര്‍ച്ച ചെയ്ത് പരിഹരിച്ച് മുന്നോട്ടുപോകും
ക്ഷേമ പെൻഷൻകാരെ മുൻ നിർത്തി മുതലെടുപ്പിന് ശ്രമം നടക്കുന്നുണ്ട്. ആനുകൂല്യങ്ങൾ നിർത്തലാക്കുന്നത് അല്ല കലാകാലങ്ങൾ നിലനിർത്തുകയെന്നതാണ് സർക്കാർ ലക്ഷ്യം
നാല് വർഷം കൊണ്ട് നികുതി വരുമാനം വർധിപ്പിച്ചു. സ്വപ്ന തുല്യമായ നേട്ടമാണിത്
കേരള വികസനത്തെ തകർക്കാൻ ഗൂഢാലോചന നടക്കുന്നു. അടുത്ത സാമ്പത്തിക വര്‍ഷത്തിനകം നികുതി വരുമാനം ഇരട്ടിയാകും. നാല് വർഷത്തിനിടെ നികുതി വരുമാനം ഇരട്ടിയാക്കുന്ന വിധം സ്വപ്ന തുല്യമായ നേട്ടം കൈവരിക്കും.
കേന്ദ്രത്തിന്റെ കടുത്ത അവഗണന അതിന്റെ പാരമ്യത്തിൽ. പ്ലാൻ ബി ആലോചിക്കുന്നു. വികസന ക്ഷേമ പ്രവർത്തനങ്ങളിൽ നിന്ന് പുറകോട്ട് പോകില്ല. വികസന ക്ഷേമ പ്രവർത്തനത്തിൽ നിന്ന് പിന്നോട്ടില്ല. എന്ത് വില കൊടുത്തും വികസന ക്ഷേമ പ്രവര്‍ത്തനങ്ങൾ തുടരും. കേന്ദ്രം അവഗണിക്കുന്നുവെന്ന് പ്രതിപക്ഷവും അംഗീകരിക്കുന്നു. ഇത് സ്വാഗതാര്‍ഹമാണ്. വൈകിയാണെങ്കിലും ഇത് പാര്‍ലമെന്റിൽ ഉന്നയിക്കുമെന്ന് അവര്‍ പറയുന്നു. സര്‍ക്കാരിനൊപ്പം അല്ലെങ്കിലും സ്വന്തം നിലയ്ക്ക് എങ്കിലും സമരത്തിന് പ്രതിപക്ഷം തയ്യാറാകണം.
സംസ്ഥാനതിന്റെ ലക്ഷ്യം നവകേരള സൃഷ്ടിയാണ്. ടൂറിസം വിവര സാങ്കേതിക മേഖലകളിൽ പോരായ്മകൾ പരിഹരിക്കും. ലോകത്ത് യുദ്ധവും മാന്ദ്യവും പുരോഗമിക്കുന്ന മുറയ്ക്ക് ഈ പ്രശ്നം കേരളത്തെയും ബാധിക്കും. ആഗോള രംഗത്തെ തിരിച്ചടി നേരിടാൻ നമുക്ക് ആഭ്യന്തര ഉൽപ്പാദനം വര്‍ധിപ്പിക്കണം. അതിനുള്ള ശ്രമങ്ങൾ നടത്തും.
വന്ദേഭാരത് വന്നതോടെ സിൽവർ ലൈനിൽ അടക്കം സർക്കാർ നിലപാട് എല്ലാവർക്കും ബോധ്യപ്പെട്ടു.
തിരുവനന്തപുരം മെട്രോ പദ്ധതിക്ക് കേന്ദ്ര അനുമതി ഉടൻ ലഭിക്കുമെന്നാണ് പ്രതീക്ഷ. കേന്ദ്ര ബജറ്റിൽ കേരളത്തിന്റെ റെയിൽവെയ്ക്ക് അവഗണന. കേരളത്തിന്റെ വികസനത്തിനൊപ്പം ഓടിയെത്താൻ റെയിൽവെക്ക് സാധിക്കുന്നില്ല. അതിവേഗ റെയിൽ പദ്ധതിക്ക് ശ്രമം തുടരുന്നു. കേന്ദ്രസര്‍ക്കാരുമായി കൂടിയാലോചനകൾ പുരോഗമിക്കുന്നു.
കൊച്ചിൻ ഷിപ്പ്യാര്ഡിന് 500 കോടി നൽകുമെന്ന് ധനമന്ത്രി. ദേശീയ തീരദേശ, മലോര പാതകൾ നിർമ്മാണം പുരോഗമിക്കുന്നു. ദേശീയ പാത വികസനത്തിൽ പിണറായി സർക്കാർ മികച്ച മുന്നേറ്റം നടത്തി.
പ്രവാസി മലയാളികൾ അടക്കമുള്ളവരെ ഉൾപ്പെടുത്തി സ്പെഷ്യൽ ഡെവലപ്മെന്റ് സോൺ യാഥാര്‍ത്ഥ്യമാക്കും. ഇതിനായി നിക്ഷേപ സംഗമം കൊണ്ട് വരും. വിഴിഞ്ഞത്തെ സ്പെഷൽ ഹബ്ബാക്കും. വിഴിഞ്ഞത്തിന് സമഗ്ര പുനരധിവാസ പാക്കേജ്, പ്രാദേശ വാസികൾക്ക് നൈപുണ്യ വികസന പദ്ധതി കൊണ്ടുവരും. വിഴിഞ്ഞം കയറ്റുമതി സാധ്യത ഉയർത്തി. ഇത് കാർഷിക മേഖലയിൽ നേട്ടമാണ്.
ഭാവി കേരളത്തിന്റെ വികസന കവാടമാണ് വിഴിഞ്ഞമെന്ന് ധനമന്ത്രി. വിഴിഞ്ഞം നാവായിക്കുളം റിങ് റോഡ് സമയ ബന്ധിതം ആയി പൂർത്തിയാക്കും. 1970 ൽ ചൈനയിൽ സ്വീകരിച്ച ഡവലപ്മെന്റ് മാതൃക കേരളത്തിന് സ്വീകരിക്കാവുന്നതാണ്.
സിയാൽ മോഡൽ മുതൽ പുതുതലമുറ നിക്ഷേപങ്ങൾ വരെ പ്രോത്സാഹിപ്പിക്കും. ഇതിനായി നിയമ നിർമ്മാണം കൊണ്ട് വരും. വിഴിഞ്ഞം പോർട്ട് മെയ് മാസത്തിൽ തുറക്കും. വിദദ്ധ സമിതി റിപ്പോർട്ട് മൂന്ന് മാസത്തിനകം യാഥാര്‍ത്ഥ്യമാക്കും. വിഴിഞ്ഞത് വൻ പ്രതീക്ഷയാണ് ഉള്ളത്.
വിദ്യാഭ്യാസ രംഗത്ത് മൂലധന നിക്ഷേപം ആരംഭിച്ചു. വിദേശത്ത് നിന്ന് രോഗികൾക്ക് കേരളത്തിലെ മെഡിക്കൽ കോളേജുകളിൽ ചികിത്സയ്ക്ക് സൗകര്യമൊരുക്കും. കേരളത്തിലെ പുതുതലമുറ വ്യവസായങ്ങൾക്ക് മൂലധന സബ്സിഡിയും പലിശ സബ്സിഡിയും നടപ്പാക്കും. ഇതിനായി പുതുതലമുറ നിക്ഷേപ മാര്‍ഗങ്ങൾ സ്വീകരിക്കും.
കേന്ദ്രം സാമ്പത്തിക ഉപരോധം ഏർപ്പെടുത്തിയിട്ടും തകരില്ല കേരളം തളരില്ല കേരളം തകർക്കാനാകില്ല കേരളത്തെ എന്നുറപ്പിച്ചാണ് മുന്നേറുന്നത്. പൊതു സ്വകാര്യ മൂലധനം ഉറപ്പാക്കാനുള്ള പദ്ധതികൾ കൊണ്ട് വരും. അടുത്ത മൂന്ന് വര്‍ഷത്തിൽ മൂന്ന് ലക്ഷം കോടിയുടെ നിക്ഷേപം കൊണ്ടുവരും.
ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് തുടങ്ങിയ ശ്രമങ്ങൾ ഫലം കണ്ട് തുടങ്ങി. കേരളം ഒട്ടേറെ മാറി. കേന്ദ്രം സാമ്പത്തിക ഉപരോധത്തിൽ വിറങ്ങലിച്ച് നിൽക്കുകയല്ല വേണ്ടത്, തകരില്ല കേരളം തളരില്ല കേരളം എന്ന് വ്യക്തമാക്കി മുന്നോട്ട് പോകണം.
കേരളത്തിന്റെ സമ്പദ് ഘടന സൂര്യോദയം സമ്പദ്ഘടനയായി മാറി. കേരളത്തിന്റെ സ്ഥാനം രാജ്യത്തിന്റെ മുൻനിരയിൽ. കേരളം മുടിഞ്ഞെന്ന് പറയുന്നവരെ നിരാശപ്പെടുത്തുന്നതാണ് കണക്കുകൾ. നാട് മികച്ച നേട്ടങ്ങൾ കൈവരിക്കുന്നു. സംസ്ഥാനത്തിന്റെ വികസന കാര്യങ്ങൾ ആമുഖമായി പറയുന്നുവെന്നും ധനമന്ത്രി
ധനമന്ത്രി കെഎൻ ബാലഗോപാൽ ബജറ്റ് അവതരിപ്പിക്കുന്നു
സ്പീക്കര്‍ എഎൻ ഷംസീര്‍ ധനമന്ത്രിയെ ബജറ്റ് അവതരിപ്പിക്കാൻ ക്ഷണിച്ചു
ധനമന്ത്രി സഭയിൽ മന്ത്രിമാരേയും എംഎൽഎമാരേയും കാണുന്നു. മുഖ്യമന്ത്രിയുമായും കൂടിക്കാഴ്ച.
ബജറ്റ് അവതരിപ്പിക്കുന്നതിനായി ധനമന്ത്രി നിയമസഭയിലെത്തി. ബജറ്റ് അവതരണം അല്‍പ്പസമയത്തിനകം.
ധനമന്ത്രി കെഎൻ ബാലഗോപാൽ ഔദ്യോഗിക വസതിയിൽ നിന്ന് ബജറ്റ് അവതരിപ്പിക്കുന്നതിനായി നിയമസഭയിലേക്ക് പുറപ്പെട്ടു.
രണ്ടാം പിണറായി സർക്കാർ ചുമതലയേറ്റ ശേഷമുള്ള മൂന്നാമത്തെ സമ്പൂർണ്ണ ബജറ്റാണിത്. ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള പ്രഖ്യാപനങ്ങളും അധിക വരുമാനത്തിന് എന്ത് വഴി എന്നതും ബജറ്റ് ഉറ്റുനോക്കുന്നു. സ്വകാര്യ നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതടക്കമുള്ള നടപടികൾ ഉണ്ടാകുമെന്നു തന്നെയാണ് സൂചന. ക്ഷേമപെൻഷൻ കുടിശ്ശിക, വിലക്കയറ്റം, നികുതി വരുമാനത്തിലെ ഇടിവ്, കാർഷിക മേഖലയിലെ പ്രതിസന്ധി, ജീവനക്കാരുടെയും പെൻഷൻകാരുടെയും ഡി.എ കുടിശ്ശിക തുടങ്ങിയ വിഷയങ്ങളിൽ കുറഞ്ഞതോതിലെങ്കിലും ബജറ്റിൽ പരിഹാരമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. വന്പൻ പ്രഖ്യാപനങ്ങളുണ്ടാകില്ലെന്ന് ധനമന്ത്രി കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു.
ജനങ്ങള്‍ക്ക് ആശ്വാസകരമാകുന്ന ബജറ്റായിരിക്കുമെന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ മാധ്യമങ്ങളോട് പറഞ്ഞു. ബജറ്റ് കോപ്പി ഏറ്റുവാങ്ങിയശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. ഇപ്പോഴത്തെ പ്രതിസന്ധിയില്‍നിന്ന് കരകയറാന്‍ കഴിയുന്ന കൂടുതല്‍ തൊഴിലവസരം ഉള്‍പ്പെടെ ലക്ഷ്യമിടുന്ന ബജറ്റാണ് അവതരിപ്പിക്കുന്നത്. സാമ്പത്തിക ബുദ്ധിമുട്ട് മറികടക്കാനുള്ള ശ്രമങ്ങളും പദ്ധതികളും ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.
ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ ബജറ്റ് കോപ്പി ഉദ്യോഗസ്ഥരില്‍നിന്ന് ഏറ്റുവാങ്ങി. അല്പസമയത്തിനകം ബാലഗോപാല്‍ നിയമസഭയിലേക്ക് പുറപ്പെടും.
ഗവൺമെൻറ് പ്രസ്സിൽ നിന്നുള്ള ഉദ്യോഗസ്ഥർ ബജറ്റ് കോപ്പിയുമായി ധനമന്ത്രി കെ എൻ ബാലഗോപാലിൻറെ വസതിയിലെത്തി.
അച്ചടി വകുപ്പ് സൂപ്രണ്ട് വീരാനും മറ്റു ഉദ്യോഗസ്ഥരുമാണ് എത്തിയത്.
നിയമസഭയില്‍ ഇന്ന് രാവിലെ ഒമ്പതിന് ബജറ്റ് പ്രസംഗം ആരംഭിക്കും. അല്പസമയത്തിനകം ധനമന്ത്രി കെഎന്‍ ബാലഗോപാല്‍
നിയമസഭയിലേക്ക് പുറപ്പെടും. നാളെ മുതല്‍ 11വരെ നിയമസഭ ചേരില്ല. 12 മുതല്‍ 15വരെയായിരിക്കും ബജറ്റ് ചര്‍ച്ച.
കാരുണ്യ പദ്ധതിക്ക് ബജറ്റ് വിഹിതത്തിന്റെ മൂന്നിരട്ടി തുക ചെലവഴിച്ചു
അഞ്ച് പുതിയ നഴ്സിങ് കോളേജുകള്‍. റോബോട്ടിക് സര്‍ജറിക്ക് 29 കോടി
മലബാർ ക്യാൻസർ സെന്റര്‍-28 കോടി, കൊച്ചിൻ ക്യാൻസർ സെന്റർ-14.5 കോടി
സർക്കാർ ആശുപത്രികളിൽ പുറത്ത് പുറത്ത് നിന്ന് ഫണ്ട് ശേഖരിക്കാൻ പദ്ധതി
വിഴിഞ്ഞം തുറമുഖം മേയ് മാസം തുറക്കും. പദ്ധതിയിൽ വൻപ്രതീക്ഷ
നടപടികൾ പുരോഗമിക്കുന്നു. കൂടുതൽ മദർഷിപ്പുകൾ എത്തും
വിഴിഞ്ഞം - നാവായിക്കുളം റിങ് റോഡ് സമയബന്ധിതമായി പൂർത്തിയാക്കും
സമഗ്ര പുനരധിവാസ പാക്കേജ്, നൈപുണ്യ വികസന പദ്ധതി
കോടതി ഫീസുകള്‍ പരിഷ്കരിക്കും. 50 കോടി വരുമാനം പ്രതീക്ഷിക്കുന്നു
സ്വന്തമായി വൈദ്യുതി ഉത്പാദിപ്പിക്കുന്നവരുടെ തീരുവ 15 പൈസയാക്കി കൂട്ടി
ഇന്ത്യൻ നിർമ്മിത വിദേശ മദ്യത്തിന് ലിറ്ററിന് 10 രൂപ എക്സൈസ് തീരുവ കൂട്ടി
ടൂറിസ്റ്റ് ബസുകളുടെ രജിസ്ട്രേഷൻ നിരക്ക് കുറയ്ക്കും
പൊതുവിദ്യാഭ്യാസം 1032.62 കോടി. എല്ലാ ജില്ലകളിലും ഒരു മോഡൽ സ്കൂൾ
6 മാസത്തിലോക്കൽ അധ്യാപകർക്ക് റെസിഡൻഷ്യൽ പരിശീലനം
സ്കൂളുകൾ ഭിന്നശേഷി സൗഹൃദമാക്കാൻ 10 കോടി. കൈറ്റിന് 38.5 കോടി
ഉന്നത വിദ്യാഭ്യാസം- 486 കോടി. സാങ്കേതിക വിദ്യാഭ്യാസം-247.3 കോടി
സർവകലാശാലകളിലും കോളേജുകളിലും നിശബ്ദ വിപ്ലവം നടക്കുന്നു
ഡിജിറ്റൽ സർവ്വകലാശാലക്ക് വായ്പയെടുക്കാം. സർക്കാർ പലിശ ഇളവ് നൽകും
ഡിജിറ്റൽ സർവകലാശാലയ്ക്ക് മൂന്ന് പ്രാദേശിക കേന്ദ്രങ്ങൾ ആരംഭിക്കും
വിദേശ സർകലാശാലകളുടെ ക്യാമ്പസുകളും സ്വകാര്യ സർവകലാശാലകളും
കാർഷിക മേഖലയ്ക്ക് 1698 കോടി. കാർഷിക സർവ്വകലാശാലക്ക് 75 കോടി
നാളികേരം വികസനം 65 കോടി. സുഗന്ധ വ്യഞ്ജന മേഖലയ്ക്ക് 4.6 കോടി
വിളകളുടെ ഉത്പാദനശേഷി വർദ്ധിപ്പിക്കാൻ 2 കോടി. ക്ഷീര വികസനം 150.25 കോടി
ഉൾനാടൻ മത്സ്യബന്ധനം-80 കോടി. മത്സ്യഫെഡ്-3 കോടി. നീണ്ടകര വല ഫാക്ടറി-5 കോടി
ലൈഫ് മിഷന്റെ ഗുണഭോക്താക്കളുടെ എണ്ണം 2025ൽ അഞ്ച് ലക്ഷം ആക്കി ഉയർത്തും
ലൈഫ് പദ്ധതിക്കായി രണ്ട് വര്‍ഷം കൊണ്ട് 10,000 കോടി ചെലവഴിക്കും
ഭവനനിര്‍മാണം-57.62 കോടി. ലക്ഷംവീട് പുനർനിർമാണം- 10 കോടി
ഭവന പദ്ധതി ബ്രാന്‍ഡിങ് അനുവദിക്കില്ല. കേന്ദ്ര വിഹിതം തടയുന്നു
ഇടമലയർ പദ്ധതിക്ക് 35 കോടി. രണ്ടാം കുട്ടനാട് പാക്കേജിന് 5 കോടി
കെഎസ്ഇബിയുടെ കീഴിലുള്ള ഡാമുകളുടെ അറ്റകുറ്റ പണികൾക്ക് 10 കോടി
ആലപ്പുഴ കോട്ടയം ജില്ലകളിലെ വെള്ളപ്പൊക്ക ദുരീകരണത്തിന് 57 കോടി
ജലവൈദ്യുത പദ്ധതി സാധ്യതാ പഠനം 15 കോടി. കുറ്റ്യാടി എക്സ്റ്റെൻഷൻ- 7 കോടി
റബ്ബറിന്റെ താങ്ങുവില 10 രൂപ കൂട്ടി 180 രൂപയാക്കി. പ്രതിസന്ധിക്കിടയിലും വർദ്ധനവ്
മേക്ക് ഇന്‍ കേരള പദ്ധതിക്ക് 1829 കോടി രൂപ. കശുവണ്ടി മേഖലയ്ക്ക് 53.36 കോടി
കയർ മേഖലയ്ക്ക് 107.64 കോടി. ഖാദി മേഖലയ്ക്ക് 14.8 കോടതി
കെഎസ്ഐഡിസിക്ക് 127.5 കോടി. തിരുവനന്തപുരം ലൈഫ് സയൻസ് പാര്ക്കിന് 35 കോടി
ഗതാഗത മേഖലയ്ക്ക് ആകെ 1976.04 കോടി. ഉൾനാടൻ ജലഗതാഗത്തിന് 130 കോടി
ഗ്രാമീണ റോഡുകൾ ഉൾപ്പെടെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് 1000 കോടി
സംസ്ഥാനപാത വികസനത്തിന് 75 കോടി രൂപ. ശബരിമല ഗ്രീൻഫീൽഡ് എയർപോർട്ടിന് 1.85 കോടി
KSRTCക്ക് പുതിയ ബസ് വാങ്ങാൻ 92 കോടി. ആകെ 128.54 കോടി
അപകട മരണം, കാണാതാകല്‍, സ്ഥിര വൈകല്യം എന്നിവയ്ക്ക് 10 ലക്ഷം രൂപയുടേയും , ഭാഗിക വൈകല്യത്തിന് 5 ലക്ഷം രൂപയുടേയും ഇന്‍ഷൂറന്‍സ്
ബജറ്റിൽ ചന്ദനകൃഷിക്ക് പ്രോത്സാഹനം; നിയമങ്ങളിലും ചട്ടങ്ങളിലും മാറ്റങ്ങള്‍ വരുത്തുമെന്ന് ധനമന്ത്രി
കോഴിക്കോട് മെട്രോ; ബജറ്റിൽ സുപ്രധാന പ്രഖ്യാപനവുമായി ധനമന്ത്രി
സാമൂഹ്യ സുരക്ഷ പെൻഷൻ കൂട്ടില്ല; പങ്കാളിത്ത പെൻഷന് പകരം പുതിയ പദ്ധതി.
'ബജറ്റിനെ പ്രതിപക്ഷത്തെ വിമര്‍ശിക്കാനുള്ള ഡോക്യുമെന്റാക്കി തരം താഴ്ത്തി'; വിഡി സതീശൻ
അധിക വരുമാനത്തിന് വഴിയുണ്ടാകുമോ? രണ്ടാം പിണറായി സര്‍ക്കാരിന്റെ മൂന്നാം ബജറ്റ് ഇന്ന്
ഭവന നിർമാണ മേഖലയ്ക്ക് ആശ്വാസം; പ്രധാനമന്ത്രി ആവാസ് യോജന രണ്ട് കോടി പേർക്ക് കൂടി
സംസ്ഥാന ബജറ്റ് തിങ്കളാഴ്ച്ച; 2023 ലെ പ്രഖ്യാപനങ്ങളിലേക്കൊരു തിരിഞ്ഞുനോട്ടം
മുദ്ര യോജനയ്ക്ക് കീഴിൽ 43 കോടി വായ്പ; ബജറ്റിൽ 22.5 ലക്ഷം കോടി രൂപ വകയിരുത്തി ധനമന്ത്രി
ബജറ്റിൽ ഉൾപ്പെട്ട 'ലക്ഷാധിപതി ദീദി' പദ്ധതി എന്താണ്; ലക്ഷ്യമിടുന്നത് 3 കോടി സ്ത്രീകളെ
വെറും 58 മിനിറ്റ്; ആറ് വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ ബജറ്റ് പ്രസംഗം, കണക്കുകൾ ഇങ്ങനെ...
ബജറ്റ് പ്രസംഗത്തിലും രാമക്ഷേത്രം പരാമർശിച്ച് ധനകാര്യ മന്ത്രി
ജനപ്രിയമല്ല ഈ ബജറ്റ്; പ്രഖ്യാപനങ്ങൾ ഒറ്റനോട്ടത്തിൽ
ആദായ നികുതി പരിധിയിൽ മാറ്റമില്ല; മധ്യവർഗത്തിന് നിരാശ
Budget 2024: Read latest news & Live updates on Union Budget of India 2024 from Nirmala Sitharaman. Check full details of India budget 2024, Income tax slab 2024-25, Income Tax Relief, Railway Budget, Budget announcements, Agriculture Budget, financial statement & Budget highlights only at Asianet News.