ലോക്ഡൗണ്‍ നിയന്ത്രണമെടുത്ത് കളയണമെന്നാവശ്യപ്പെട്ട് തെരുവിലിറങ്ങിയ ചിലര്‍ തോക്ക് കൈയില്‍ കരുതിയിരുന്നുവെന്നുള്ള റിപ്പോര്‍ട്ടുകളും പുറത്തുവന്നു.
undefined
നിയന്ത്രണങ്ങള്‍ നിലനിര്‍ത്തിയാല്‍ സമ്പദ് വ്യവസ്ഥ തകരുമെന്നും ജനങ്ങള്‍ പട്ടിണികൊണ്ട് മരിക്കുമെന്നും ഇവര്‍ ആരോപിച്ചു.
undefined
കഴിഞ്ഞ ആഴ്ചയിലെ കണക്കുപ്രകാരം, രാജ്യത്തെ മൊത്തം തൊഴിലില്ലായ്മ 22 ദശലക്ഷത്തിലധിക ഉയര്‍ന്നു.
undefined
ഇത് യുഎസ് തൊഴിൽ വളർച്ചയുടെ ചരിത്രത്തെ പതിറ്റാണ്ടുകള്‍ പിന്നിലേക്ക് നയിക്കുന്നതാണെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നു.
undefined
എന്നാല്‍ നിയന്ത്രണങ്ങള്‍ എല്ലാം എടുത്തുകളയാന്‍ പറ്റില്ലെന്നും അവശ്യസര്‍വ്വീസുകളെ ലോക്ഡൗണില്‍ നിന്ന് പതുക്കെ പതുക്കെ നീക്കം ചെയ്യാമെന്നാണ് സര്‍ക്കാര്‍ നിലപാട്.
undefined
മിഷിഗൺ, ഒഹായോ, നോർത്ത് കരോലിന, മിനസോട്ട, യൂട്ടാ, വിർജീനിയ,കെന്‍റക്കി, വിസ്കോൺസിൻ, ഒറിഗോൺ, മേരിലാൻഡ്, ഐഡഹോ, ടെക്സസ്,അരിസോണ, കൊളറാഡോ, മൊണ്ടാന, വാഷിംഗ്ടൺ, ന്യൂ ഹാംഷെയർ, പെൻസിൽവാനിയ തുടങ്ങിയ 19 സംസ്ഥാനങ്ങളിലും പ്രതിഷേധങ്ങള്‍ നടന്നു.
undefined
റിപ്പബ്ലിക്കൻ, ഡെമോക്രാറ്റിക് ഗവർണർമാരാണ് ഈ സംസ്ഥാനങ്ങള്‍ ഭരിക്കുന്നത്.
undefined
വിർജീനിയയിലെയും ഒറിഗോണിലെയും ഏതാനും ഡസൻ പ്രക്ഷോഭകരാണ് എത്തിയതെങ്കില്‍ മിഷിഗൺ, വാഷിംഗ്ടൺ സംസ്ഥാനങ്ങളില്‍ ആയിരക്കണക്കിന് പേര്‍ പങ്കെടുത്ത റാലികളാണ് നടന്നത്.
undefined
ഏറ്റവും വലിയ പ്രതിഷേധമുണ്ടായത് വാഷിംഗ്ടൺ സംസ്ഥാന തലസ്ഥാനമായ ഒളിമ്പിയയിലാണ്.
undefined
ഏതാണ്ട് 2,000 ഓളം പ്രതിഷേധക്കാരാണ് ലോക്ഡൗണ്‍ കാലത്തും ഒളിമ്പിയയില്‍ ഒത്തുകൂടിയത്.
undefined
യുഎസിൽ കോവിഡ് -19 പൊട്ടിപ്പുറപ്പെട്ടതിന്‍റെ പ്രഭവകേന്ദ്രമാണ് വാഷിംഗ്ടണ്‍ സംസ്ഥാനം.
undefined
കൊളറാഡോയിൽ നഗരത്തിലേക്കിറങ്ങിയ നൂറുകണക്കിന് പേരെ ഏതാനും ആരോഗ്യ പ്രവർത്തകർ തടഞ്ഞു. ഇത് ചെറിയ സംഘര്‍ഷത്തിന് വഴിതെളിച്ചു.
undefined
മാസ്ക് ധരിച്ചെത്തിയ ആരോഗ്യപ്രവര്‍ത്തകര്‍ റോഡില്‍ കയറിനിന്ന് പ്രതിഷേധക്കാരുടെ വഴി തടയുകയായിരന്നു. പലരും ആരോഗ്യപ്രവര്‍ത്തകരോട് തട്ടിക്കയറി.
undefined
അരിസോണയിലെ നൂറുകണക്കിന് ആളുകൾ കാറുകളിൽ നഗരത്തിലേക്കിറങ്ങുകയും ഫീനിക്സിലെ ക്യാപിറ്റൽ കെട്ടിടത്തിന് ചുറ്റും വാഹനങ്ങളുടെ നീണ്ട നിര തീര്‍ക്കുകയും ചെയ്തു.
undefined
ഐഡഹോ, മേരിലാൻഡ്, ടെക്സസ്, ഇന്ത്യാന എന്നിവിടങ്ങളിലും നൂറ്കണക്കിന് പേരാണ് ലോക്ഡൗണ്‍ പിന്‍വലിക്കാനാവശ്യപ്പെട്ട് തെരുവിലിറങ്ങിയത്.
undefined
ട്രംപ് അനുകൂലികളായ യാഥാസ്ഥിതികരും തോക്ക് വ്യാപാരത്തെ അനുകൂലിക്കുന്നവരുമാണ് ഈ പ്രതിഷേധങ്ങള്‍ക്ക് പിന്നിലെ കേന്ദ്രങ്ങളെന്ന് റിപ്പോര്‍ട്ടുണ്ട്.
undefined
ട്രംപ് അനുകൂല ബാനറുകൾ, ടി-ഷർട്ടുകൾ എന്നിവ ഉപയോഗിച്ച് ട്രംപിന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണത്തെ അനുസ്മരിപ്പിക്കുന്നതായിരുന്നു പല പ്രകടനങ്ങളുമെന്ന് അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
undefined
സ്വേച്ഛാധിപത്യത്തിന്മേൽ സ്വാതന്ത്ര്യം വേണമെന്ന് ആവശ്യപ്പെടുന്ന ബാനറുകളും പ്രതിഷേധക്കാര്‍ കൈയില്‍ കരുതിയിരുന്നു.
undefined
പ്രതിഷേധക്കാര്‍ ഗവർണർമാരെ രാജാക്കന്മാരുമായോ സ്വേച്ഛാധിപതികളുമായോ ആണ് ഉപമിച്ചത്.
undefined
“എനിക്ക് സ്വാതന്ത്ര്യം തരൂ, അല്ലെങ്കിൽ മരണം തരൂ” എന്ന അമേരിക്കൻ ആഭ്യന്തരയുദ്ധകാലത്തെ വിപ്ലവ മുദ്രാവാക്യങ്ങള്‍ വരെ പ്രതിഷേധക്കാര്‍ ഉപയോഗിച്ചു.
undefined
എന്നാല്‍, ഇവരുടെ പ്രതിഷേധം ഏതെങ്കിലുമൊരു സംഘടനയുടെ കീഴിലല്ല നടന്നതെന്നും പലരും തൊഴിലില്ലായ്മയും സാമ്പത്തിക തകര്‍ച്ചും സൃഷ്ടിച്ച ശൂന്യതയില്‍ നിന്നും സ്വയം പ്രതിഷേധിക്കാനെത്തുകയായിരുന്നെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
undefined
എന്നാല്‍ ഏതാണ്ടെല്ലാ പ്രതിഷേധങ്ങളിലും തീവ്രവലതുപക്ഷ ഗ്രൂപ്പുകളുടെ ശക്തമായ സാന്നിധ്യം ഉണ്ടായിരുന്നു.
undefined
ഇല്ലിനോയിസിലെ തീവ്രപക്ഷ നേതാവായ ജോൺ റോളണ്ട് ബിബിസിയോട് പറഞ്ഞത് " ഇല്ലിനോയി വീണ്ടും തുറക്കുക, അല്ലെങ്കിൽ ഞങ്ങൾ അത് വീണ്ടും തുറക്കും." എന്നായിരുന്നു.
undefined
എന്നാല്‍ ഇത് സംമ്പന്ധിച്ച് ട്രംപ് പരസ്പരവിരുദ്ധമായ പ്രസ്‍താവനകളാണ് നടത്തുന്നത്. ആദ്യം പ്രതിഷേധക്കാരുടെ ട്വിറ്റുകള്‍ റീട്വീറ്റ് ചെയ്ത ട്രംപ് പിന്നീടവരെ തള്ളി പറഞ്ഞു.
undefined
പ്രസിഡന്‍റ് ട്രംപ് ആഭ്യന്തര കലാപത്തിന് ആക്കം കൂട്ടുകയാണെന്ന് വാഷിംഗ്ടൺ സ്റ്റേറ്റിലെ ഡെമോക്രാറ്റായ ജയ് ഇൻസ്ലേ ആരോപിച്ചു.
undefined
പ്രസിഡന്‍റ് ആഭ്യന്തര കലാപത്തിന് ആക്കം കൂട്ടുകയാണെന്ന് വാഷിംഗ്ടൺ സ്റ്റേറ്റിന്‍റെ ഡെമോക്രാറ്റായ ജയ് ഇൻസ്ലേയും ആരോപിച്ചു.
undefined