മറിയം: പാക് സര്‍ക്കാര്‍ ഏറ്റവും ഭയക്കുന്ന വനിതാ നേതാവ്, സിനിമയെ തോല്‍പ്പിക്കുന്ന അവരുടെ ജീവിതം

First Published Nov 13, 2020, 7:23 PM IST

ഇംറാന്‍ ഖാന്‍ സര്‍ക്കാറിനെതിരെ ജനകീയ പ്രക്ഷോഭം ശക്തിപ്രാപിക്കുന്നതിനിടെ, പുതിയ ഒരാരോപണത്തില്‍ ഇളകി മറിയുകയാണ് പാക്കിസ്താന്‍. 

സര്‍ക്കാറിനെതിരായ പ്രക്ഷോഭങ്ങളുടെ മുന്നണിപ്പോരാളിയായ മറിയം നവാസ് ഷരീഫ് ഒരഭിമുഖത്തില്‍ നടത്തിയ പരാമര്‍ശമാണ് വിവാദമായത്. തടവിലായിരിക്കെ, താന്‍ കഴിഞ്ഞ സെല്ലിലും ജയിലിലെ കുളിമുറിയിലും സര്‍ക്കാര്‍ ഒളിക്യാമറ വെച്ചതായാണ് അവര്‍ അഭിമുഖത്തില്‍ പറഞ്ഞത്. പാക് രാഷ്ട്രീയത്തില്‍ കോളിളക്കം ഉയര്‍ത്തിയിരിക്കുകയാണ് ഈ ആരോപണം.
undefined
''രണ്ട് തവണ ഞാന്‍ ജയിലിലായിട്ടുണ്ട്. ഒരു സ്ത്രീ എന്ന നിലയില്‍ എനിക്ക് ജയിലില്‍ നേരിടേണ്ടി വന്ന അനുഭവങ്ങള്‍ തുറന്നുപറഞ്ഞാല്‍, പലര്‍ക്കും തല ഉയര്‍ത്താന്‍ കഴിയില്ല. പാക്കിസ്ഥാനിലോ മറ്റെവിടെയെങ്കിലുമോ ആകട്ടെ, ഒരു സ്ത്രീയും അപലയല്ലെന്നും മറിയം അഭിമുഖത്തില്‍ പറഞ്ഞു.
undefined
ആഭ്യന്തര യുദ്ധത്തിലേക്ക് നീങ്ങുന്നുവെന്ന പ്രതീതി ഉയര്‍ത്തി, ഇംറാന്‍ ഖാന്‍ സര്‍ക്കാറിനെതിരെ പാക്കിസ്താനില്‍ നടക്കുന്ന പ്രതിപക്ഷ പ്രക്ഷോഭങ്ങളുടെ മുന്നണിപ്പോരാളിയായ മറിയം ഉയര്‍ത്തിയ ആരോപണങ്ങള്‍ വലിയ വിവാദമാണ് സൃഷ്ടിച്ചത്. പാക്കിസ്താന്‍ രാഷ്ട്രീയത്തിലെ, ഏറ്റവും പുതിയ താരമാണ് മുന്‍പ്രധാനമന്ത്രി നവാസ് ഷരീഫിന്റെ മകളായ മറിയം.
undefined
പാക്കിസ്താന്‍ പ്രധാനമന്ത്രി ഇംറാന്‍ ഖാന്‍ ഏറ്റവും ഭയക്കുന്ന രാഷ്ട്രീയ നേതാവ്. നവാസ് ഷരീഫിന്റെ പാര്‍ട്ടിയായ പാക്കിസ്ഥാന്‍ മുസ്‌ലിം ലീഗ് (എന്‍) വൈസ് പ്രസിഡന്റായ മറിയം നവാസ് ഷരീഫിനെ വിശേഷിപ്പിക്കാന്‍ ഏറ്റവും ഉചിതമായ വാചകം ഇതാണ്. വിവിധ രാഷ്ട്രീയ പാര്‍ട്ടികളെയും മതസാംസ്‌കാരിക സംഘടനകളെയും ഒന്നിച്ചു ചേര്‍ത്ത് മറിയം നയിക്കുന്ന പ്രക്ഷോഭത്തിന് വമ്പിച്ച ജനപിന്തുണയാണ് ലഭിക്കുന്നത്.
undefined
ഇപ്പോള്‍ 46 വയസ്സുള്ള മറിയം മാധ്യമങ്ങളുടെയും പ്രിയപ്പെട്ട നേതാവാണ്. സുന്ദരിയായ മറിയം ജനങ്ങളെ ആവേശഭരിതമാക്കുന്ന പ്രസംഗങ്ങളിലൂടെയാണ് പാക്കിസ്താനെ ഇളക്കിമറിക്കുന്നത്.
undefined
പിതാവിന്റെ ശൈലിയില്‍, നിര്‍ത്തിനിര്‍ത്തി സംസാരിക്കുന്ന, സര്‍ക്കാറിനെതിരെ കടുത്ത ഭാഷയില്‍ വിമര്‍ശിക്കുന്ന, നിര്‍ഭയയായി പ്രക്ഷോഭങ്ങളെ നയിക്കുന്ന മറിയം വരും കാലത്തിന്റെ നേതാവാണ് എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.
undefined
'വഖ്ത് കീ ആവാസ് മറിയം നവാസ് (കാലത്തിന്റെ ശബ്ദമാണ് മറിയം നവാസ് എന്ന മുദ്രാവാക്യവുമായാണ്, ചെല്ലുന്നിടത്തെല്ലാം ജനങ്ങള്‍ മറിയത്തിനു പിന്നാലെ തടിച്ചുകൂടുന്നത്.
undefined
ആരാണ് മറിയം നവാസ് ഷരീഫ്. പ്രതികൂല രാഷ്ട്രീയ കാലാവസ്ഥകളിലും എങ്ങനെയാണ് അവര്‍ പാക് രാഷ്ട്രീയത്തിന്റെ കേന്ദ്രബിന്ദുവായി മാറിയത്? ഇക്കാര്യം അന്വേഷിക്കുമ്പോള്‍ നാമെത്തിപ്പെടുക സംഭവബഹുലമായ അവരുടെ ജീവിതത്തിലേക്കാണ്.
undefined
1973 ഒക്‌ടോബര്‍ 28ന്, നവാസ് ഷെരീഫിന്റെയും കുല്‍സൂം ഭട്ടിന്റെയും മകളായി ലാഹോറിലാണ് മറിയം ജനിച്ചത്. ലാഹോറിലെ കോണ്‍വന്റ് ഓഫ് ജീസസ് ആന്റ് മേരി സ്‌കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം.
undefined
ഡോക്ടറാവാനായിരുന്നു ചെറുപ്പത്തിലേ ആഗ്രഹം. പാക്കിസ്താനിലെ ഏറ്റവും പ്രശസ്തമായ കിംഗ് എഡ്വേര്‍ഡ് മെഡിക്കല്‍ കോളജില്‍ പഠിച്ചുവെങ്കിലും, പ്രവേശന യോഗ്യതയുമായി ബന്ധപ്പെട്ട വിവാദത്തെ തുടര്‍ന്ന് പഠനം പൂര്‍ത്തിയാക്കും മുമ്പേ അവസാനിപ്പിച്ചു.
undefined
ഡോക്ടറാവാനായിരുന്നു ചെറുപ്പത്തിലേ ആഗ്രഹം. പാക്കിസ്താനിലെ ഏറ്റവും പ്രശസ്തമായ കിംഗ് എഡ്വേര്‍ഡ് മെഡിക്കല്‍ കോളജില്‍ പഠിച്ചുവെങ്കിലും, പ്രവേശന യോഗ്യതയുമായി ബന്ധപ്പെട്ട വിവാദത്തെ തുടര്‍ന്ന് പഠനം പൂര്‍ത്തിയാക്കും മുമ്പേ അവസാനിപ്പിച്ചു.
undefined
ഇംറാന്‍ ഖാന്‍ സര്‍ക്കാറിനെതിരെ ജനകീയ പ്രക്ഷോഭം ശക്തിപ്രാപിക്കുന്നതിനിടെ, പുതിയ ഒരാരോപണത്തില്‍ ഇളകി മറിയുകയാണ് പാക്കിസ്താന്‍.
undefined
19-ാം വയസ്സില്‍, 1992-ല്‍ ആര്‍മിയില്‍ ക്യാപ്റ്റനായിരുന്ന സഫ്ദര്‍ അവാനെ വിവാഹം ചെയ്തു. പ്രധാനമന്ത്രിയായിരുന്ന നവാസ് ഷരീഫിന്റെ സുരക്ഷാ ഉദ്യോഗസ്ഥനായിരുന്നു അന്ന് സഫ്ദര്‍. 2017-നകം രണ്ട് പെണ്‍മക്കളും ഒരു മകനും പിറന്നു.
undefined
1999 ഒക്‌ടോബര്‍ 12-ന് സൈനിക മേധാവിയായ ജനറല്‍ പര്‍വേസ് മുഷര്‍റഫ് നവാസ് ഷെരീഫ് സര്‍ക്കാറിനെ അട്ടിമറിച്ച് അധികാരത്തിലേറിയപ്പോള്‍ മറിയം അടക്കമുള്ള 22 പേര്‍ സൗദി അറേബ്യയിലേക്ക് ജീവനും കൊണ്ട് രക്ഷപ്പെടുകയായിരുന്നു.
undefined
ഏഴ് വര്‍ഷം അവര്‍ സൗദിയില്‍ പ്രവാസ ജീവിതം നയിച്ചു. സൗദി ഭരണകൂടത്തിന്റെ സമ്മര്‍ദ്ദം കൊണ്ടു മാത്രമാണ് നവാസും കുടുംബവും അന്ന് ജീവനും കൊണ്ട് രക്ഷപ്പെട്ടത്.
undefined
അന്യ രാജ്യത്ത് അഭയാര്‍ത്ഥിയായി കഴിഞ്ഞ ആ വര്‍ഷങ്ങളാണ് തന്നെ കരുത്തയാക്കിയത് എന്നാണ് മറിയം കരുതുന്നത്. തന്റെ പുനര്‍ജന്‍മമായിരുന്നു അതെന്ന് ന്യൂസ് വീക്കിന് നല്‍കിയ ഒരഭിമുഖത്തില്‍ അവര്‍ പറയുന്നു.
undefined
പുണ്യ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചും വായനയിലും എഴുത്തിലും മുഴുകിയുമാണ് അന്ന് കഴിഞ്ഞത്. പിറന്ന നാടിനെയും വീടിനെയും കുറിച്ചുള്ള ഓര്‍മ്മകള്‍ തന്നെ സജീവമാക്കി നിര്‍ത്തിയതായും രാഷ്ട്രീയത്തിലുള്ള ശ്രദ്ധ ഉണ്ടാവുന്നത് അക്കാലത്താണെന്നും മറിയം പറയുന്നു.
undefined
മുഷര്‍റഫിന്റെ പട്ടാള അട്ടിമറിയ്ക്ക് തൊട്ടുപിന്നാലെ നവാസ് ഷെരീഫിന്റെ വിശ്വസ്ഥരും സഹായികളുമെല്ലാം ജയിലില്‍ അടക്കപ്പെട്ടു. മാതാവ് കുല്‍സുമും മറിയവും അന്ന് മുഷറഫിന്റെ പട്ടാള അട്ടിമറിക്കെതിരെ ജനങ്ങളെ സംഘടിപ്പിക്കാന്‍ ശ്രമിച്ച് പട്ടാള ഭരണകൂടത്തിന്റെ നോട്ടപ്പുള്ളികളായി.
undefined
അതിനു പിന്നാലെ, അഴിമതിക്കേസുകളില്‍ ജയിലിലടക്കപ്പെട്ടു. നാല് മാസം നീണ്ട തടവുകാലത്ത് ജയിലുകളില്‍നിന്നും ജയിലുകളിലേക്ക് മാറ്റപ്പെട്ടു. അതു കഴിഞ്ഞിറങ്ങിയാണ് സൗദിയിലേക്ക് രക്ഷപ്പെട്ടത്.
undefined
രാഷ്ട്രീയമായിരുന്നു പില്‍ക്കാലത്ത് മറിയത്തിന്റെ സ്വപ്നം. 2011-ല്‍ അമ്മാവനായ ഷഹ്ബാസ് ഷരീഫിന്റെ അനുമതിയോടെ രാഷ്ട്രീയ പ്രവേശനം. സ്‌കൂളുകളിലും കോളജുകളിലും വിദ്യാഭ്യാസത്തെയും സ്ത്രീ അവകാശങ്ങളെയും കുറിച്ച് പ്രഭാഷണം നടത്തിയാണ് പൊതുരംഗത്തേക്കുവന്നത്.
undefined
2013-ല്‍ നവാസ് ഷരീഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് മേല്‍നോട്ടം വഹിച്ച മറിയം ഷരീഫിന്റെ രാഷ്ടീയ പിന്‍ഗാമി എന്ന നിലയിലേക്ക് പതിയെ ഉയരുകയായിരുന്നു. പിതാവ് വീണ്ടും പ്രധാനമന്ത്രി ആയപ്പോള്‍ പ്രധാനമന്ത്രി യുവജന പദ്ധതിയുടെ അധ്യക്ഷയായി.
undefined
ഇത് ബന്ധുനിയമനമാണെന്നും മറിയം സര്‍ക്കാര്‍ ഫണ്ടുകള്‍ സ്വന്തം പ്രതിച്ഛായ മെച്ചപ്പെടുത്താന്‍ ഉപയോഗിക്കുന്നതായും ആരോപിച്ച് ഇംറാന്‍ ഖാന്റെ രാഷ്ട്രീയ കക്ഷിയായ പാക്കിസ്താന്‍ തെഹ്‌രീകെ ഇന്‍സാഫ് കോടതിയില്‍ പോയി. പിറ്റേവര്‍ഷം കോടതി ഈ നിയമനം റദ്ദാക്കി. തുടര്‍ന്ന് മറിയം, ജോലി രാജിവെച്ചു.
undefined
മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം, 2017-ല്‍ ബിബിസി പ്രമുഖരായ 100 വനിതകളുടെ പട്ടികയില്‍ മറിയത്തെ ഉള്‍പ്പെടുത്തി. അതേ വര്‍ഷം ന്യൂയോര്‍ക്ക് ടൈംസ് ലോകത്തെ ഏറ്റവും പ്രമുഖരായ 11 വനിതകളുടെ പട്ടിക തയ്യാറാക്കിയപ്പോള്‍ അതിലൊരാള്‍ മറിയം ആയിരുന്നു.
undefined
ആ വര്‍ഷം, പനാമ പേപ്പേഴ്‌സ് വിവാദത്തില്‍, മറിയം ഉള്‍പ്പെട്ടു. ബ്രിട്ടനില്‍ കോടിക്കണക്കിന് രൂപ ചെലവിട്ട് ആസ്തികള്‍ വാങ്ങിച്ചു കൂട്ടി എന്നായിരുന്നു ലോകത്തെ വിവിധ മാധ്യമങ്ങള്‍ സംയുക്തമായി നടത്തിയ അന്വേഷണത്തില്‍ തെളിഞ്ഞത്.
undefined
അതിനു പിന്നാലെ, ഇംറാന്‍ ഖാന്റെ രാഷ്ട്രീയ കക്ഷിയായ പാക്കിസ്താന്‍ തെഹ്‌രീകെ ഇന്‍സാഫ് നവാസ് ഷെരീഫിനെതിരെ കോടതിയില്‍ പോയി. നവാസ് ഷരീഫും മറിയവും ഭര്‍ത്താവും കേസില്‍ പ്രതികളാണെന്ന് കോടതി വിധിച്ചു. ആ കേസുമായി ബന്ധപ്പെട്ട് പാക് സുപ്രീം കോടതി പിതാവ് നവാസ് ഷരീഫിനെ അയോഗ്യനാക്കി. മൂവര്‍ക്ുകം കോടതി ഏഴ് വര്‍ക്ഷം തടവുശിക്ഷ വിധിച്ചു.
undefined
ലണ്ടനിലായിരുന്ന മറിയവും പിതാവും അപ്പീല്‍ സമര്‍പ്പിക്കാനായി പാക്കിസ്താനിലേക്ക് വന്നെങ്കിലും വിമാനത്താവളത്തില്‍ വെച്ച് അറസ്റ്റിലായി. തുടര്‍ന്ന് വിവിധ ജയിലുകളിലായി ജയില്‍ വാസം. അതിനിടെ, ലണ്ടനിലായിരുന്ന മാതാവ് കുല്‍സും മരിച്ചു.
undefined
സംസ്‌കാര ചടങ്ങുകള്‍ക്ക് പങ്കെടുക്കാന്‍ നീണ്ട നിയമ പോരാട്ടത്തിനു ശേഷം കോടതി പരോള്‍ അനുവദിച്ചു. തിരിച്ചെത്തിയ നവാസ് ഷരീഫും മറിയവും വീണ്ടും ജയിലില്‍ കഴിഞ്ഞു. മാസങ്ങള്‍ക്കു ശേഷം, സുപ്രീം കോടതി കേസ് തള്ളിക്കളയുകയും മൂവരെയും മോചിപ്പിക്കുകയും ചെയ്തു.
undefined
അതിനുശേഷം, നവാസ് ഷരീഫിനെതിരെ വീണ്ടും കേസുകള്‍ വന്നുവെങ്കിലും അദ്ദേഹം ലണ്ടനിലേക്ക് രക്ഷപ്പെട്ടു. മറിയം ലാഹോറില്‍ രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ സജീവമായി. അതോടെ ശത്രുക്കളും വര്‍ദ്ധിച്ചു.
undefined
2018-ല്‍ മറിയത്തിന് പാര്‍ട്ടി ടിക്കറ്റ് നല്‍കി. അടുത്ത മാസം നാഷനല്‍ അക്കൗണ്ടബിലിറ്റി ബ്യൂറോയുടെ റിപ്പോര്‍ട്ട് പ്രകാരം അഴിമതിക്കേസില്‍ മറിയത്തിന് എതിരായി കോടതി വിധി വന്നു. തുടര്‍ന്ന്, തെരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നതില്‍നിന്നും 10 വര്‍ഷത്തേക്ക് കോടതി അവരെ വിലക്കി.
undefined
തുടര്‍ന്ന്, 2019-ല്‍ ചൗധരി ഷുഗര്‍ മില്‍ അഴിമതിക്കേസില്‍ മറിയം അറസ്റ്റിലായി. ജയിലിലടക്കപ്പെട്ട അവര്‍ മൂന്ന് മാസങ്ങള്‍ക്ക് ശേഷം കോടതി ഇടപെടലിനെ തുടര്‍ന്ന് മോചിതയായി.
undefined
പോസ്റ്റ് കൊളോണിയല്‍ സാഹിത്യത്തില്‍ തല്‍പ്പരയായ മറിയം, സോഷ്യല്‍ മീഡിയയില്‍ സജീവമാണ്.
undefined
സെപ്റ്റംബര്‍ പതിനൊന്ന് ഭീകരാക്രമണശേഷം പാക്കിസ്ഥാനില്‍ മുസ്‌ലിം റാഡിക്കല്‍ രാഷ്ട്രീയത്തിന്റെ വളര്‍ച്ചയെക്കുറിച്ചാണ് മറിയം പി എച്ച് ഡി ചെയ്തത്. അറബി അടക്കം നാല് ഭാഷകള്‍ അനായാസം ഉപയോഗിക്കുന്ന മറിയം എഴുത്തിലും പ്രസംഗത്തിലും സജീവമാണ്.
undefined
പാക്കിസ്താനിലെ ഏറ്റവും വലിയ ബിസിനസ് കുടുംബങ്ങളിലൊന്നാണ് നവാസ് ഷരീഫിന്‍േറത്. മൂന്ന് തവണ പ്രധാനമന്ത്രിയായ നവാസ് ഷരീഫിന്റെ രണ്ട് ആണ്‍ മക്കളും രാഷ്ട്രീയത്തില്‍നിന്നു പൂര്‍ണ്ണമായി അകന്ന് ലണ്ടനില്‍ പ്രവാസ ജീവിതം നയിക്കുകയാണ്.
undefined
ഏറെക്കാലം, കുടുംബ ട്രസ്റ്റ് നോക്കി നടത്തുകയായിരുന്നു മറിയം. നവാസ് ഷരീഫിന്റെ കുടുംബം നടത്തുന്ന സ്‌കൂളുകള്‍, കോളജുകള്‍, ആശുപത്രികള്‍ തുടങ്ങിയ സ്ഥാപനങ്ങളുടെ ചുമതലയായിരുന്നു അവര്‍ക്ക്.
undefined
ഭീകരത അടക്കമുള്ള വിഷയങ്ങളില്‍ മൃദുസമീപനം പുലര്‍ത്തുന്ന എന്നതാണ് മറിയത്തിന് എതിരെ എതിരാളികള്‍ ഉയര്‍ത്തുന്ന ഒരു ആരോപണം. എന്നാല്‍, ഇസ്‌ലാമില്‍ ഭീകരതയ്ക്ക് സ്ഥാനമേയില്ല എന്നാണ് അവര്‍ ശക്തമായി വാദിക്കാറുള്ളത്. ഭീകരതയ്ക്ക് എതിരായ നിലപാട് ആണ് തനിക്കും പാര്‍ട്ടിം എന്ന് അവര്‍ ആവര്‍ത്തിക്കുന്നു.
undefined
പാക്കിസതാനിലെ സൈനിക ഭരണകൂടങ്ങളുടെ കടുത്ത വിമര്‍ശക ആയ അവര്‍ ജനാധിപത്യത്തിനു വേണ്ടിയാണ് എപ്പോഴും വാദിക്കുന്നത്. അമേരിക്കയുടെ ഭീകരവിരുദ്ധ യുദ്ധത്തില്‍ അണിചേര്‍ന്ന പാക്കിസ്താന്റെ നിലപാടിനോട് കടുത്ത എതിര്‍പ്പാണ് അവര്‍ ഉയര്‍ത്തിയത്.
undefined
ഇംറാന്‍ ഖാനുമായി ഏറെക്കാലത്തെ ശത്രുതയുണ്ട് മറിയത്തിന്. മറിയവുമായി ബന്ധപ്പെട്ട വിവിധ കേസുകള്‍ ഉയര്‍ത്തിക്കൊണ്ടുവന്നത് ഇംറാന്റെ പാര്‍ട്ടിയാണ്. ഒരു കാമ്പുമില്ലാത്ത നേതാവാണ് ഇംറാന്‍ എന്നാണ് മറിയത്തിന്റെ വിമര്‍ശനം. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ അറിയാത്ത, താഴേക്കിടയില്‍ രാഷ്ട്രീയ പ്രവര്‍ത്തനം നടത്താത്ത ഇംറാന്‍ സോഷ്യല്‍ മീഡിയയില്‍ വ്യാജപ്രതിച്ഛായ ഉണ്ടാക്കിയാണ് യുവാക്കളുടെ പ്രതീതീ വളര്‍ത്തിയത് എന്നാണ് അവര്‍ പറയുന്നത്.
undefined
സ്ത്രീ ശാകതീകരണത്തെക്കുറിച്ചും സ്ത്രീവാദ രാഷ്ട്രീയത്തെക്കുറിച്ചും പോസിറ്റീവായി സംസാരിക്കുന്ന ഒരാളാണ് മറിയം. സ്ത്രീകള്‍ക്ക് ഭരണത്തില്‍ കൂടുതല്‍ പങ്കാളിത്തം വേണമെന്ന ആവശ്യം പാക്കിസ്താന്‍ മുസ്‌ലിം ലീഗിന്റെ അജണ്ടയില്‍ കൊണ്ടുവന്നതില്‍ അവര്‍ക്ക് വലിയ പങ്കുണ്ട്.
undefined
ബേനസീര്‍ ഭൂട്ടോയുമായി പലരും താരതമ്യം ചെയ്യാറുണ്ട് മറിയത്തെ. രണ്ടു പേരും പാക്കിസ്താനിലെ പ്രമുഖ കുടുംബങ്ങളിലുള്ളവര്‍. വലിയ എതിര്‍പ്പുകള്‍ നേരിടേണ്ടി വന്നവര്‍. ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്നവര്‍. 29 വയസ്സില്‍ പാര്‍ട്ടി അധ്യക്ഷ ആയതാണ് ബേനസീര്‍. 35 വയസ്സില്‍ അവര്‍ പ്രധാനമന്ത്രിയായി. 46-ാം വയസ്സില്‍ പാക് പ്രധാനമന്ത്രി പദത്തിലേക്ക് കുതിക്കുകയാണ് മറിയം എന്നാണ് വിലയിരുത്തല്‍.
undefined
ഷഹ്ബാസ് ഷെരീഫിന്റെ മകന്‍ ഹംസ ഷഹ്ബാസ് ഷെരീഫ് ആയിരിക്കും നവാസിന്റെ പിന്‍ഗാമി എന്നാണ് നേരത്തെ കരുതപ്പെട്ടിരുന്നത്. താഴേത്തട്ടില്‍ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തി ഉയര്‍ന്നുവന്ന ഷഹ്ബാസ് ജനപ്രിയനും പാര്‍ട്ടിയിലെ കരുത്തനുമാണ്. മറിയത്തിന്റെ വരവ് ഏറ്റവും ഭീഷണി ഉയര്‍ത്തിയത് ഇദ്ദേഹത്തിനാണ്. മറിയത്തെ പാര്‍ട്ടി പദവികളില്‍നിന്ന് മാറ്റിനിര്‍ത്താന്‍ ഹംസ ഏറെ ശ്രമങ്ങള്‍ നടത്തിയെങ്കിലും അവയെല്ലാം മറിയം മറികടക്കുകയായിരുന്നു.
undefined
2010 -ല്‍ മറിയത്തിന്റെ ഭര്‍ത്താവ് റിട്ട. ക്യാപ്റ്റന്‍ മുഹമ്മദ് സഫ്ദറിനെ നവാസ് ഷരീഫ് പാര്‍ട്ടിയില്‍നിന്നും പുറത്താക്കിയിരുന്നു. വലിയ രാഷ്ട്രീയ മോഹങ്ങളുള്ള സഫ്ദര്‍ സ്വന്തം പാര്‍ട്ടിയുണ്ടാക്കാന്‍ ശ്രമിക്കുന്നു എന്നാരോപിച്ചായിരുന്നു ഇത്. ഈ സംഭവത്തില്‍ ഭര്‍ത്താവിന് എതിരെ പിതാവിനെ പിന്തുണച്ചാണ് മറിയം നിലയുറപ്പിച്ചത്. ആരും പാര്‍ട്ടിക്ക് അതീതരമല്ല, കുടുംബമല്ല പാര്‍ട്ടിയാണ് വലുത് എന്നായിരുന്നു അവരുടെ നിലപാട്.
undefined
മറിയത്തിനെതിരെ കുടുംബത്തില്‍ എതിരഭിപ്രായങ്ങളുണ്ടെന്ന വാര്‍ത്തകള്‍ വന്നപ്പോള്‍ കുടുംബത്തില്‍ ഒരു പ്രശ്‌നവുമില്ല, കുടുംബത്തിന്റെ ഒരുമയ്ക്കാണ് പ്രാധാന്യം, ഷഹ്ബാസ് ആണ് തന്റെ ഹീറോ എന്നൊക്കെ മറുപടി പറഞ്ഞാണ് മറിയം പിടിച്ചുനിന്നത്.
undefined
അതിനിടെയാണ്, ഇംറാന്‍ ഖാന്‍ സര്‍ക്കാറിനെതിരെയുള്ള ശക്തമായ ജനകീയ പ്രക്ഷോഭത്തിന്റെ നേതൃനിരയിലേക്ക് മറിയം ഉയര്‍ന്നത്.
undefined
പിപിപി നേതാവും ബേനസീര്‍ ഭൂട്ടോയുടെ മകനുമായ ബിലാല്‍ ഭൂട്ടോ അടക്കമുള്ളവരെ ഒപ്പം അണിനിരത്തി വമ്പിച്ച മുന്നേറ്റമാണ് മറിയം നടത്തിയത്.
undefined
ഇംറാന്‍ ഖാന്‍ രാജിവെക്കണമെന്നാവശ്യപ്പെട്ട് നടക്കുന്ന ജനകീയ പ്രക്ഷോഭങ്ങള്‍ ശക്തമായതിനിടെയാണ് മറിയത്തിന്റെ പുതിയ വെളിപ്പെടുത്തലുകള്‍ ചര്‍ച്ചയാവുന്നത്.
undefined
click me!