new covid variant : 'ഒമിക്രോൺ' ഡെൽറ്റയെക്കാൾ അപകടകാരി; ഈ പുതിയ കൊവിഡ് വകഭേദത്തെ എന്തുകൊണ്ട് പേടിക്കണം?

By Web TeamFirst Published Nov 28, 2021, 7:07 PM IST
Highlights

വളരെ വേ​ഗത്തിൽ പടരുന്ന പുതിയ കൊവിഡ് വകഭേദം ഡെൽറ്റയെക്കാള്‍ അപകടകാരിയായിരിക്കുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് ആഗോളതലത്തില്‍ ജാഗ്രത പാലിക്കുന്നുണ്ട്.

കൊവിഡിന്റെ 'ഒമിക്രോൺ' (Omicron) വകഭേദം കൂടുതൽ രാജ്യങ്ങളിൽ കണ്ടെത്തിയതായി റിപ്പോർട്ടുകൾ. ഏറ്റവും ഒടുവിലായി യുകെയിൽ രണ്ട് പേരിൽ ഒമിക്രോൺ വകഭേദത്തെ കണ്ടെത്തിയതായി ബ്രിട്ടിഷ് ആരോഗ്യ മന്ത്രി സാജിദ് ജാവീദ് അറിയിച്ചു. വളരെ വേ​ഗത്തിൽ പടരുന്ന പുതിയ കൊവിഡ് വകഭേദം ഡെൽറ്റയെക്കാൾ അപകടകാരിയായിരിക്കുമെന്ന മുന്നറിയിപ്പിനെ തുടർന്ന് ആഗോളതലത്തിൽ ജാഗ്രത പാലിക്കുന്നുണ്ട്.

വാക്‌സിനേഷൻ നിരക്ക് കുറവുള്ള ഒരു പ്രദേശത്ത് നിന്നാണ് വൈറസിന്റെ പുതിയതും കൂടുതൽ പകരാൻ സാധ്യതയുള്ളതുമായ ഈ വകഭേദം ഉയർന്നുവന്നതെന്നാണ് ​ഗവേഷകർ ചൂണ്ടിക്കാട്ടുന്നത്. ഒമിക്രോൺ എന്നറിയപ്പെടുന്ന പുതിയ വേരിയന്റ് ആദ്യം തിരിച്ചറിഞ്ഞത് ദക്ഷിണാഫ്രിക്കയിലാണ്. എന്നിരുന്നാലും ഇത് അവിടെ ഉത്ഭവിച്ചതാണോ അതോ ഈ മേഖലയിലെ മറ്റെവിടെയെങ്കിലും നിന്ന് രാജ്യത്തേക്ക് കൊണ്ടുവന്നതാണോ എന്ന് വ്യക്തമല്ല.

വാക്സിനേഷൻ കുറവുള്ള സ്ഥലങ്ങളിൽ വൈറസ് പരിവർത്തനം ചെയ്യാനുള്ള സാധ്യത കൂടുതലാണെന്നാണ് റിപ്പോർട്ടുകൾ.  ' 'ഈ വകഭേദത്തിന് ജീനോമിക് സീക്വൻസിംഗ് കപ്പാസിറ്റിയും ശേഷിയും ഉണ്ട്. ഒരുപക്ഷേ ആഫ്രിക്കയുടെ ചില ഭാഗങ്ങളിൽ വലിയ തോതിൽ ജനിതക നിരീക്ഷണം നടക്കുന്നില്ല. വാക്സിനേഷൻ നിരക്ക് കുറവാണ്...'-  സതാംപ്ടൺ സർവകലാശാലയിലെ മുതിർന്ന ഗവേഷകനായ മൈക്കൽ ഹെഡ് സിഎൻഎന്നിന്  നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

പുതിയ വേരിയന്റുകളുടെ ആവിർഭാവം വാക്സിനേഷൻ നൽകാൻ വളരെ മന്ദഗതിയിലായതിന്റെ സ്വാഭാവിക അനന്തരഫലമാകാമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ഡിസംബറിൽ യുകെയിൽ ആൽഫ വേരിയന്റ് ആദ്യമായി കണ്ടെത്തിയപ്പോൾ അല്ലെങ്കിൽ ആദ്യം ഡെൽറ്റ വേരിയന്റ് തുടങ്ങിയവ പ്രത്യക്ഷപ്പെട്ട സ്ഥലങ്ങളിൽ നിന്നാണ് പ്രശ്‌നങ്ങൾ സൃഷ്ടിച്ച വൈറസിന്റെ പുതിയ വകഭേദങ്ങളെല്ലാം ഉയർന്നുവന്നതെന്നും മൈക്കൽ പറഞ്ഞു.

 

 

ഞായറാഴ്ച വരെ, ദക്ഷിണാഫ്രിക്ക, ബോട്സ്വാന, ഓസ്‌ട്രേലിയ, യുകെ, ജർമ്മനി, ഇറ്റലി, ബെൽജിയം എന്നിവയുൾപ്പെടെ നിരവധി രാജ്യങ്ങളിൽ ഒമിക്രോൺ കണ്ടെത്തിയിട്ടുണ്ട്. ഇതുവരെ കണ്ടെത്തിയിട്ടുള്ള വകഭേദങ്ങളെക്കാൾ അതിവ്യാപന ശേഷിയുള്ളതാണ് ഒമിക്രോൺ.

യു.കെ. അടക്കമുള്ള യൂറോപ്യൻ രാജ്യങ്ങൾ, ദക്ഷിണാഫ്രിക്ക, ബ്രസീൽ, ബംഗ്ലാദേശ്, ബോട്സ്വാന, ചൈന, മൗറീഷ്യസ്, ന്യൂസീലൻഡ്, സിംബാബ്വേ, സിങ്കപ്പൂർ, ഹോങ്കോങ്, ഇസ്രയേൽ എന്നിവിടങ്ങളിൽ നിന്നെത്തുന്നവർ അതിജാഗ്രത പുലർത്തണമെന്നാണ് കേന്ദ്രനിർദേശം. എന്നാൽ വികസിത, വികസ്വര രാജ്യങ്ങളിലെ വാക്സിനേഷൻ നിരക്കുകൾ തമ്മിലുള്ള വലിയ അന്തരം കുറ്റപ്പെടുത്താൻ സാധ്യതയുണ്ടെന്ന് ശാസ്ത്രജ്ഞരും പൊതുജനാരോഗ്യ വിദഗ്ധരും അഭിഭാഷകരും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ഒമിക്രോൺ വേരിയന്റുമായി ബന്ധപ്പെട്ട യാത്രാ നിരോധനം ഏറ്റവുമധികം ബാധിച്ച എട്ട് രാജ്യങ്ങളിൽ കുറഞ്ഞത് ഒരു വാക്സിൻ ഡോസ് ഉള്ള ജനസംഖ്യയുടെ അനുപാതം മലാവിയിൽ 5.6% മുതൽ ബോട്സ്വാനയിൽ 37% വരെയാണെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു.

 

 

യൂറോപ്യൻ യൂണിയനിലും യുണൈറ്റഡ് സ്റ്റേറ്റ്‌സിലും ഏകദേശം 70% ആളുകൾക്ക് ഒരു ഷോട്ട് വാക്സിൻ ലഭിച്ചിട്ടുണ്ടെന്ന് യുഎസ് സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ ചൂണ്ടിക്കാട്ടുന്നു. ദക്ഷിണാഫ്രിക്ക ഉൾപ്പെടെ പല രാജ്യങ്ങളിലും വാക്സിൻ മടി ഒരു വലിയ പ്രശ്നമായി തുടരുന്നു. ഡോസുകളുടെ ലഭ്യതക്കുറവ് ഒരു പ്രധാന പ്രശ്നമാണെന്നും  മൈക്കൽ ഹെഡ് പറഞ്ഞു. 

ലോകാരോഗ്യ സംഘടനയുടെ ആഗോള വാക്സിൻ പങ്കിടൽ പ്രോഗ്രാമാണ് COVAX. കഴിഞ്ഞ മാസം വരെ, 144 രാജ്യങ്ങളിലേക്ക് 537 ദശലക്ഷം ഡോസുകൾ ഈ സ്കീം വഴി ലഭിച്ചതായി സിഎൻഎൻ റിപ്പോർട്ട് ചെയ്തു. വൻതോതിലുള്ള വാക്സിനേഷന്റെ അഭാവത്തിൽ സുരക്ഷിതമല്ലാത്ത ആളുകൾക്കിടയിൽ കൊവിഡ് തടസ്സമില്ലാതെ പടരുക മാത്രമല്ല, പരിവർത്തനം സംഭവിക്കുകയും ചെയ്യുന്നു. പുതിയ വകഭേദങ്ങൾ ഉയർന്നുവരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഒമിക്രോൺ വകഭേദം; ഡെൽറ്റയേക്കാൾ വ്യാപനശേഷി കൂടുതൽ, ജാ​ഗ്രത വേണം: ഡോ. സൗമ്യ സ്വാമിനാഥൻ
 

click me!