ഐപിഎല്‍ വാതുവെപ്പ്: പന്തയം വെച്ചു ഭാര്യയെ നഷ്ടമായി

By Web DeskFirst Published May 29, 2016, 1:06 PM IST
Highlights

എന്നാല്‍ ഇപ്പോള്‍, കാണ്‍പുര്‍ സ്വദേശിയായ രവിന്ദര്‍ സിങാണ് ഭാര്യ ജസ്‌മീത് കൗറിനെ പന്തയം വെച്ചത്. കഴിഞ്ഞ ദിവസം നടന്ന ഐ പി എല്‍ മല്‍സരത്തില്‍ തന്റെ ടീം ജയിക്കുമെന്നാണ് രവിന്ദര്‍ സിങ് സുഹൃത്തുക്കളുമായി പന്തയം വെച്ചത്. പന്തയം തോറ്റാല്‍ ഭാര്യയെ വിട്ടുനല്‍കാമെന്നായിരുന്നു സിങിന്റെ വാദം. എന്നാല്‍ രവിന്ദര്‍ സിങിന്റെ ടീം തോറ്റതോടെ, ജസ്‌മിത് കൗറിനെ സുഹൃത്തുക്കള്‍ക്ക് വിട്ടുനല്‍കാന്‍ തയ്യാറാകുകയായിരുന്നു. സംഭവം അറിഞ്ഞെത്തിയ, സാമൂഹികപ്രവര്‍ത്തകരാണ്, ജസ്‌മിത് കൗറിനെ രക്ഷിച്ചത്. സംഭവം വിവാദമായതോടെ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ഇതിനിടയില്‍ രവീന്ദര്‍ സിങ് നാട്ടില്‍ നിന്ന് മുങ്ങിയിട്ടുണ്ട്. ഇയാളെ കണ്ടുപിടിക്കുന്നതിനുള്ള ശ്രമത്തിലാണ് പൊലീസ്. ജസ്‌പ്രിത് കൗറിനെ ഇപ്പോള്‍ ഒരു വനിതാ സംരക്ഷണകേന്ദ്രത്തില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. ഓഹരി വിപണിയില്‍ നിക്ഷേപിച്ച്, സ്വത്തെല്ലാം നഷ്‌ടപ്പെട്ട് പാപ്പരായി നില്‍ക്കവെയാണ് ഭാര്യയെ പന്തയംവെക്കാന്‍ രവിന്ദര്‍ സിങ് തയ്യാറായത്. ഐപിഎല്‍ മല്‍സരങ്ങള്‍ തുടങ്ങിയപ്പോള്‍, വാതുവെപ്പിന് പണം കണ്ടെത്താനായി വീടു വില്‍ക്കാനും ഇദ്ദേഹം തയ്യാറായതായി ഭാര്യ ആരോപിക്കുന്നു.

click me!