വിശ്വാസങ്ങളെ മുറുകെപിടിച്ച ജയലളിത

Published : Dec 06, 2016, 01:00 AM ISTUpdated : Oct 05, 2018, 12:16 AM IST
വിശ്വാസങ്ങളെ മുറുകെപിടിച്ച ജയലളിത

Synopsis

ചെന്നൈ: കടുത്ത വിശ്വാസിയായിരുന്നു ജയലളിത എന്ന് തെളിയിക്കുന്നതാണ് അവർ  ജ്യോതിഷികളുമായി പുലർത്തിയിരുന്ന അടുത്ത ബന്ധം. പല നിർണ്ണായക തീരുമാനങ്ങൾക്ക് മുമ്പും മുഹൂർത്തം നോക്കുന്ന സ്വഭാവവും ജയലളിതക്ക് ഉണ്ടായിരുന്നു. കേരളത്തിലെ ക്ഷേത്രങ്ങൾ ജയ പതിവായി സന്ദർശിക്കുമായിരുന്നു.

ജയലളിത അനുവദിച്ചിട്ടുള്ള വിരലിലെണ്ണാവുന്ന ടെലിവിഷൻ അഭിമുഖങ്ങളിൽ ഒന്നാണ് ഇത്. കരൺ താപ്പർ ബിബിസിക്ക് വേണ്ടി ചോദിച്ച ചോദ്യങ്ങളെ ലാഘവത്തോടെ നേരിടുമ്പോഴും അന്ധവിശ്വാസത്തെ കുറിച്ചുള്ള ചോദ്യങ്ങളിൽനിന്ന് ജയലളിത ഒഴിഞ്ഞുമാറുന്നു. അന്ധവിശ്വാസങ്ങളില്ല എന്ന് പറയുമ്പോഴും തന്റെ പേരിൽ വരുത്തിയമാറ്റത്തിന്റെ കാരണം ജയ വ്യക്തമാക്കുന്നില്ല. JAYALALITHA എന്ന ജയലളിത 2001ലാണ് പേരിൽ  അവസാനം ഒരു A കൂടി ചേർത്തത്.

ന്യൂമറോളജിസ്റ്റുകളുടെ നിർദ്ദേശം പ്രകാരമായിരുന്നു ഈ മാറ്റം. നിരവധി അഴിമതി കേസുകളിൽപ്പെട്ട് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ പോലും കഴിയാത്ത അവസ്ഥയിലിരിക്കുമ്പോഴായിരുന്നു ഈ മാറ്റം. പിന്നീട് സുപ്രീം കോടതിയും കേസുകളിൽ കുറ്റവിമുക്ത ആക്കിയതോടെ 2003ൽ അവർ വീണ്ടും മുഖ്യമന്ത്രി ആകുകയും ചെയ്തു. ജയലളിതയുടം വിശ്വാസങ്ങൾക്കും അന്ധവിശ്വാസങ്ങൾക്കും ആധാരം അവർ ചെറുപ്പകാലത്ത് നേരിടേണ്ടിവന്ന ജീവിതാനുഭവങ്ങളാണെന്ന് അവരോട് അടുപ്പമുള്ളവർ പറയും.

ജീവിതത്തിൽ ഉറച്ചു വിശ്വാസിക്കാവുന്നത് അവനവനെ മാത്രമെന്ന് വിശ്വസിച്ചിരുന്ന ജയലളിത തീരുമാനങ്ങൾ എടുക്കുമ്പോൾ ജ്യോതിഷത്തെയും മുഹൂർത്തങ്ങളെയും ആശ്രയിച്ചു. കേരളത്തിലെ പല ക്ഷേത്രങ്ങളിലും ജയലളിത ഉറച്ചുവിശ്വസിച്ചിരുന്നു. 2001ൽതന്നെയാണ് കേസുകളുടെ ഒഴിയാബാധയിൽനിന്ന് രക്ഷതേടി പരപ്പനങ്ങാടി ഉണ്ണികൃഷ്ണൻ എന്ന ജ്യോതിഷന്റെ നിർദ്ദേശപ്രകാരം ജയലളിത ആലത്തിയൂരിലെ ഹനുമാൻ കാവിലെത്തിയത്.

ഉദ്ധിഷ്ടകാര്യത്തിന് തന്നെയാണ് ജയലളിത ഗുരുവായൂർ നടക്കൽ ആനയെ സമർപ്പിച്ചതും. പിന്നീട് ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പിലും ജ്യോതിഷ പ്രവചനങ്ങൾ ജയ മുഖവിലക്ക് എടുക്കുക തന്നെ ചെയ്തു. നാമ നിർദ്ദേശപത്രിക സമർപ്പിക്കുന്നതിൽ തുടങ്ങി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന തിൽ വരെ ജ്യോതിഷത്തിലുള്ള വിശ്വാസം ജയ എന്നും സൂക്ഷിച്ചു. ആലൂർ ഉണ്ണിപ്പണിക്കരുടെ നിർദ്ദേശങ്ങളായിരുന്നു ഈ തെരഞ്ഞെടുപ്പിൽ ജയലളിതയുടെ വിശ്വാസമായത്.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
click me!

Recommended Stories

സംസ്ഥാനത്ത് കടുത്ത ചൂട് തുടരുന്നു, 12 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു; സാധാരണയിലും 3 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാമെന്ന് മുന്നറിയിപ്പ്
കൊട്ടാരത്തില്‍നിന്ന് 'ഭൂമിയിലെ നരകത്തിലേക്ക്, വെനിസ്വേലന്‍ പ്രസിഡന്റ് കഴിയുന്നത് കുപ്രസിദ്ധ ജയിലില്‍!