ഛിന്നഗ്രഹമായ ബെന്നു ഭൂമിയില്‍ പതിച്ചേക്കാമെന്ന് നാസ, പ്രധാന വിവരങ്ങള്‍ ഇങ്ങനെ.!

Web Desk   | Asianet News
Published : Aug 13, 2021, 05:21 PM ISTUpdated : Aug 13, 2021, 05:25 PM IST
ഛിന്നഗ്രഹമായ ബെന്നു ഭൂമിയില്‍ പതിച്ചേക്കാമെന്ന് നാസ, പ്രധാന വിവരങ്ങള്‍ ഇങ്ങനെ.!

Synopsis

ഭൂമിയ്ക്ക് സമീപമുള്ള ഛിന്നഗ്രഹത്തിനായുള്ള അപകടസാധ്യത വിലയിരുത്തല്‍ (101955) എന്ന പഠന പദ്ധതിയായ എസിമെറിസ്, ഡാറ്റയെ അടിസ്ഥാനമാക്കിയാണ് നാസ ഇക്കാര്യം പറയുന്നത്. 

ന്യൂയോര്‍ക്കിലെ എംപയര്‍ സ്‌റ്റേറ്റ് കെട്ടിടത്തിന്റെ വലുപ്പമുള്ള ഒരു ഛിന്നഗ്രഹം ഭൂമിയില്‍ പതിക്കാനുള്ള സാധ്യതയുണ്ടെന്ന് നാസ സ്ഥിരീകരിച്ചു. ബെന്നു എന്ന ഛിന്നഗ്രഹമാണിത്. ഇത് വലിയ അപകടകരമായ ഒരു വസ്തുവായി തരംതിരിച്ചിരിക്കുന്നു. ശാസ്ത്രജ്ഞരുടെ അഭിപ്രായത്തില്‍, 2021 നും 2300 നും ഇടയില്‍ ഭൂമിയുമായി ഛിന്നഗ്രഹം കൂട്ടിയിടിക്കാനുള്ള സാധ്യത 1750 ല്‍ ഒന്നാണ്. ഇത് 2135 ഓടെ ഭൂമിയുമായി കൂട്ടിയിടിക്കുമെന്ന് പ്രവചിക്കുന്നു.

ഭൂമിയ്ക്ക് സമീപമുള്ള ഛിന്നഗ്രഹത്തിനായുള്ള അപകടസാധ്യത വിലയിരുത്തല്‍ (101955) എന്ന പഠന പദ്ധതിയായ എസിമെറിസ്, ഡാറ്റയെ അടിസ്ഥാനമാക്കിയാണ് നാസ ഇക്കാര്യം പറയുന്നത്. സ്‌പെക്ട്രല്‍ വ്യാഖ്യാനം, റിസോഴ്‌സ് ഐഡന്റിഫിക്കേഷന്‍, സെക്യൂരിറ്റി റെഗോലിത്ത് എക്‌സ്‌പ്ലോറര്‍ എന്നിവയില്‍ നിന്നുള്ള കൃത്യമായ ട്രാക്കിംഗ് ഡാറ്റയും ഇതിനായി നാസ ഉപയോഗിച്ചു. അപകടകരമായ ഛിന്നഗ്രഹത്തിന്റെ ചലനങ്ങള്‍ നന്നായി മനസ്സിലാക്കാന്‍ ബഹിരാകാശവാഹനങ്ങളും ഉപയോഗിക്കാന്‍ പദ്ധതിയുണ്ട്. നാസയുടെ അഭിപ്രായത്തില്‍, ബെന്നുവിന്റെ ചലനത്തെക്കുറിച്ചുള്ള ഈ പഠനം, അതിന്റെ ഭ്രമണപഥവുമായി ബന്ധപ്പെട്ട അനിശ്ചിതത്വങ്ങളെ കണ്ടെത്തുകയും, ആഘാത സാധ്യത നിര്‍ണ്ണയിക്കാനുള്ള ശാസ്ത്രജ്ഞരുടെ കഴിവ് മെച്ചപ്പെടുത്തുകയും ചെയ്തു.

നാസയുടെ പ്ലാനറ്ററി ഡിഫന്‍സ് ദൗത്യം ഭൂമിയുടെ സമീപത്ത് വരാന്‍ സാധ്യതയുള്ള ഛിന്നഗ്രഹങ്ങളെയും ധൂമകേതുക്കളെയും കണ്ടെത്തുന്നുണ്ട്. ബെന്നു ഭൂമിക്ക് കാര്യമായ അപകടമുണ്ടാക്കിയേക്കാമെന്നാണ് വാഷിംഗ്ടണിലെ നാസ ആസ്ഥാനത്തെ നിയര്‍ എര്‍ത്ത് ഒബ്ജക്റ്റ് ഒബ്‌സര്‍വേഷന്‍ പ്രോഗ്രാമിന്റെ പ്രോഗ്രാം മാനേജര്‍ കെല്ലി ഫാസ്റ്റ് പറയുന്നത്. അറിയപ്പെടാത്ത വസ്തുക്കള്‍ കണ്ടെത്താനും അവയ്ക്കായി മാതൃകകള്‍ പരിഷ്‌കരിക്കാനും ഡാറ്റ ശേഖരിക്കുന്ന ശാസ്ത്ര സര്‍വേകളിലൂടെയാണ് ഈ ശ്രമം നടത്തുന്നത്. ഈ മോഡലുകള്‍ അനുദിനം പരിഷ്‌കരിക്കുന്നുണ്ട്. ഇപ്പോള്‍ ഒരു നൂറ്റാണ്ടിലേറെയായി ഭൂമിയോട് ഇത് അടുത്ത് വരുമ്പോള്‍ ബെന്നു എവിടെയാണെന്ന് നന്നായി പ്രവചിക്കാന്‍ ശാസ്ത്രജ്ഞര്‍ക്ക് കഴിയുമെന്നാണ് നാസയുടെ അഭിപ്രായം.

ബെന്നു 2135ല്‍ ഭൂമിയോട് അടുത്തുചെല്ലും. ഭൂമിക്കു സമീപമുള്ള ഈ വസ്തു ആ സമയത്ത് അപകടമുണ്ടാക്കിയാലും ഇല്ലെങ്കിലും, അതിന്റെ കൃത്യമായ പാത പ്രവചിക്കാന്‍ കൂടുതല്‍ പഠിക്കണമെന്നാണ് ശാസ്ത്രജ്ഞരുടെ അഭിപ്രായം. ഭൂമിയുടെ ഗുരുത്വാകര്‍ഷണം സൂര്യനു ചുറ്റുമുള്ള ഛിന്നഗ്രഹത്തിന്റെ പാതയെ എങ്ങനെ മാറ്റുമെന്നും കണ്ടെത്താന്‍ അവര്‍ ശ്രമിക്കുന്നു. 

ഡീപ് സ്‌പേസ് നെറ്റ്‌വര്‍ക്കും അത്യാധുനിക കമ്പ്യൂട്ടര്‍ മോഡലുകളും ഉപയോഗിച്ച് നാസക്ക് ബെന്നുവിന്റെ ഭ്രമണപഥത്തിലെ അനിശ്ചിതത്വങ്ങള്‍ ഗണ്യമായി ചുരുക്കാന്‍ കഴിഞ്ഞതായും നാസ അറിയിച്ചു. ശാസ്ത്രജ്ഞര്‍ സ്ഥിരീകരിച്ചത് ആഘാത സാധ്യത 1,750 ല്‍ 1 ആണ് (അല്ലെങ്കില്‍ 0.057%)എന്നാണ്. ഭൂമിയുമായി കൂട്ടിയിടിക്കാനുള്ള സാധ്യത കുറവാണെങ്കിലും, സൗരയൂഥത്തിലെ ഏറ്റവും അപകടകരമായ രണ്ട് ഛിന്നഗ്രഹങ്ങളില്‍ ഒന്നായി ബെന്നു തുടരുന്നു, 1950 ഡിഎ എന്ന മറ്റൊരു ഛിന്നഗ്രഹവും ഇതിനു പുറമേയുണ്ട്.

PREV
click me!

Recommended Stories

ഭാവിയിൽ ബഹിരാകാശ ടെലിസ്‍കോപ്പുകൾ പകർത്തുന്ന ചിത്രങ്ങൾ മങ്ങിപ്പോകും; കാരണം ഇതാണ്!
കണ്‍കുളിര്‍ക്കെ കണ്ട് മലയാളികള്‍; അന്താരാഷ്‌ട്ര ബഹിരാകാശ നിലയം കേരളത്തിന് മുകളിലൂടെ കടന്നുപോയി- വീഡിയോ