ഭൂമിയില്‍ ആദ്യം ജീവനുണ്ടായത് എവിടെ; 50 കൊല്ലം ശാസ്ത്രത്തെ കുഴക്കിയ പ്രശ്നം പരിഹരിച്ച്, നിര്‍ണ്ണായക കണ്ടെത്തല്‍

By Web TeamFirst Published Jan 2, 2020, 8:55 PM IST
Highlights

ഈ പഠനം കേന്ദ്രീകരിക്കുന്നത് കര്‍ബോണിക്ക് അസിഡ് സാള്‍ട്ട് നിറഞ്ഞ തടാകങ്ങളെയാണ് കേന്ദ്രീകരിക്കുന്നത്. വളരെ വരണ്ട കാലവസ്ഥയിലാണ് ഇവ ഉടലെടുക്കുന്നത്. വലിയതോതിലുള്ള ബാഷ്പീകരണ നിരക്ക് മൂലം ഈ തടാകങ്ങള്‍ കൂടുതല്‍ ലവണാ ആല്‍കലൈനായി മാറുന്നു. 

വാഷിംങ്ടണ്‍: ഭൂമിയില്‍ ആദ്യം ജീവനുണ്ടായത് കാര്‍ബണേറ്റ് നിറഞ്ഞ തടാകത്തിലാണ് എന്ന് പഠനം. ഇത്തരം തടാകങ്ങളില്‍ വലിയ അളവില്‍ ഫോസ്ഫറസും അടങ്ങിയിരുന്നു എന്നാണ് പഠനം പറയുന്നത്. ജീവന്‍റെ അടിസ്ഥാനമായ ആറ് മൂലകങ്ങളില്‍ ഒന്നാണ് ഫോസ്ഫറസ്. ഡിഎന്‍എ, ആര്‍എന്‍എ നിര്‍മ്മിതികളില്‍ ഫോസ്ഫറസിന് പ്രധാന പങ്കുണ്ട്. കോശങ്ങളുടെ എനര്‍ജി കറന്‍സി എന്ന് അറിയപ്പെടുന്ന ഫോസ്ഫറസ് ലിപ്പിഡ്സിനെയും സെല്ലുകളെയും ചുറ്റില്‍ നിന്നും സംരക്ഷിക്കാന്‍ ശേഷിയുള്ള മൂലകമാണ്.

യൂണിവേഴ്സിറ്റി ഓഫ് വാഷിംങ്ടണില്‍ നടത്തിയ പഠനമാണ് ഇപ്പോള്‍ ശാസ്ത്രസമൂഹം 50 കൊല്ലത്തോളം അന്വേഷിച്ച ഫോസ്ഫേറ്റ് പ്രോബ്ലം പരിഹരിച്ച് ജീവന്‍റെ ഉത്ഭവം സംബന്ധിച്ച് നിര്‍ണ്ണായക വിവരം നല്‍കുന്നത്. ജീവന്‍റെ അടിസ്ഥാന ഘടകങ്ങള്‍ ഉണ്ടാക്കണമെങ്കില്‍ വലിയതോതില്‍ ഫോസ്ഫറസ് ആവശ്യമാണ്. എന്നാല്‍ ഇതിനുള്ള സാധ്യത കുറവാണ് സാധാരണമായ ഒരു പാശ്ചത്തലത്തില്‍. അപ്പോള്‍ എങ്ങനെ ഇത് സംഭവിച്ചു എന്നതാണ് ശാസ്ത്രലോകം അന്വേഷിച്ചത്. എന്നാല്‍ ഫോസ്ഫറസ് നിറഞ്ഞ തടാകങ്ങളിലാണ് ഇത് സംഭവിച്ചത് എന്നാണ് ഇതിന് പരിഹാരമായി ജേര്‍ണല്‍ പ്രോസിഡിംഗ്സ് ഓഫ് നാഷണല്‍ അക്കാദമി ഓഫ് സയന്‍സില്‍ പ്രസിദ്ധീകരിച്ച പഠനം പറയുന്നത്.

ഈ പഠനം കേന്ദ്രീകരിക്കുന്നത് കര്‍ബോണിക്ക് അസിഡ് സാള്‍ട്ട് നിറഞ്ഞ തടാകങ്ങളെയാണ് കേന്ദ്രീകരിക്കുന്നത്. വളരെ വരണ്ട കാലവസ്ഥയിലാണ് ഇവ ഉടലെടുക്കുന്നത്. വലിയതോതിലുള്ള ബാഷ്പീകരണ നിരക്ക് മൂലം ഈ തടാകങ്ങള്‍ കൂടുതല്‍ ലവണാ ആല്‍കലൈനായി മാറുന്നു. അല്ലെങ്കില്‍ കൂടി പിഎച്ച് മൂല്യം കാണിക്കുന്നു. ഇത്തരം തടാകങ്ങളെ സോഡ തടാകം, അല്ലെങ്കില്‍ ആല്‍ക്കലൈന്‍ തടാകം എന്ന് വിളിക്കുന്നു. ഏഴ് ഭൂഖണ്ഡങ്ങളിലും ഇത്തരം സോഡ തടാകങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്.

ഇപ്പോള്‍ ഭൂമിയില്‍ അവശേഷിക്കുന്ന സോഡ തടാകങ്ങളിലെ ഫോസ്ഫറസിന്‍റെ അളവ് അളക്കുകയാണ് പഠനത്തിന്‍റെ ഭാഗമായി ആദ്യം ചെയ്തത്. ഇതില്‍ അമേരിക്കയിലെ കാലിഫോര്‍ണിയയിലെ  മോണോ തടാകം, കെനിയയിലെ മഗാഡി തടാകം, ഇന്ത്യയിലെ ലോണാര്‍ തടാകം എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്. ഇവിടെ നിന്നും ശേഖരിച്ച സാമ്പിളുകള്‍ പരിശോധിച്ചപ്പോള്‍ സാധാരണ കടല്‍, നദീ ജലത്തെക്കാള്‍ ഫോസ്ഫറസിന്‍റെ അംശം 50000 മടങ്ങ് അധികമാണെന്ന് കണ്ടെത്തി. 

ഇത്തരം ജലത്തിലും ചില ജീവപ്രക്രിയകള്‍ നടക്കുന്നതായി പഠനം കണ്ടെത്തി. ലാബില്‍ ഈ തടാകങ്ങളിലെ ജലം ശേഖരിച്ച് നടത്തിയ പഠനങ്ങളും വിജയകരമായിരുന്നു. ഇവയെല്ലാം വലിയതോതില്‍ ഫോസ്ഫറസ് ആവശ്യമായ പ്രക്രിയകളാണ്. എന്നാല്‍ ഭൂമിയുടെ മാറിയ കാലവസ്ഥയില്‍ സോഡ തടാകങ്ങള്‍ ഇന്ന് ഏറെ ജൈവ സമൃദ്ധമാണ്. പഠനം നടത്തിയ കെനിയയിലെ മഗാഡി തടാകം അരയന്നങ്ങളുടെ പേരില്‍ പ്രശസ്തമാണ്. 

ജീവനില്ലാത്ത ഒരു അവസ്ഥയില്‍ എങ്ങനെ ജൈവിക പ്രക്രിയയ്ക്ക് ആവശ്യമായ ഫോസ്ഫറസ് ലഭിച്ചു എന്നതിനും, ആദ്യമായി എങ്ങനെ ജീവല്‍പ്രവര്‍ത്തനങ്ങള്‍ നടന്നു എന്നതിനും ഉദാഹരണമാണ് സോഡ തടാകങ്ങള്‍ എന്നാണ് പഠനം നല്‍കുന്ന സൂചന.

click me!