ശുക്രനില്‍ 200 മൈല്‍ വേഗത്തില്‍ സഞ്ചരിക്കുന്ന വന്‍ ആസിഡ് മേഘം, അന്തംവിട്ട് ശാസ്ത്രലോകം!

By Web TeamFirst Published Aug 10, 2020, 4:08 PM IST
Highlights

ശുക്രന്റെ അന്തരീക്ഷം പഠിക്കാന്‍ വിക്ഷേപിച്ച ജാപ്പനീസ് ബഹിരാകാശ പേടകമായ വീനസ് ക്ലൈമറ്റ് ഓര്‍ബിറ്ററാണ് പ്ലാനറ്റ്-സി എന്നും അറിയപ്പെടുന്ന അകാത്‌സുകി. 

ശുക്രന്റെ അന്തരീക്ഷത്തിന് താഴെ ആസിഡ് മേഘങ്ങളുടെ വലിയ മതില്‍. ഇതാവട്ടെ, ഒരു ജെറ്റ് വിമാനത്തിന് സമാനമായ വേഗതയില്‍ ചുറ്റിത്തിരിഞ്ഞു കൊണ്ടിരിക്കുകയാണ്. അന്തരീക്ഷ ഉപരിതലത്തില്‍ നിന്ന് 31 മൈല്‍ അകലെയായി 4,000 മൈലുകള്‍ വരെ നീളമുണ്ടെന്നാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. ഒപ്പം മണിക്കൂറില്‍ 203 മൈല്‍ വേഗതയില്‍ ഇത് സഞ്ചരിക്കുന്നു. സൗരയൂഥത്തിലെ മറ്റൊരിടത്തും ശാസ്ത്രജ്ഞര്‍ ഇത്തരമൊരു മേഘം കണ്ടിട്ടില്ല. എന്നാല്‍, ഇത് കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിലേറെയായി ശുക്രന്റെ അന്തരീക്ഷത്തില്‍ പതിഞ്ഞിരിക്കുകയയിരുന്നുവെന്നാണ് ശാസ്ത്രലോകം അനുമാനിക്കുന്നത്. നിഗൂഢമായ ഈ പ്രതിഭാസത്തെക്കുറിച്ച് വിവരിക്കാനാവാതെ ശാസ്ത്രലോകം അത്ഭുതം കൂറിയിരിക്കുകയാണ്.

ഇന്‍ഫ്രാറെഡ് ചിത്രങ്ങളിലാണ് ഈ വിഷ മേഘത്തെ ആദ്യമായി കണ്ടെത്തിയത്. പോര്‍ച്ചുഗലിന്റെ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ആസ്‌ട്രോഫിസിക്‌സ് ആന്‍ഡ് സ്‌പേസ് സയന്‍സസിലെ ഗവേഷകനായ പെഡ്രോ മച്ചാഡോ പറഞ്ഞു: 'ഇത് ഭൂമിയിലാണ് സംഭവിച്ചതെങ്കില്‍, അത് അവിശ്വസനീയമായേനെ.' കാനറി ദ്വീപുകളിലെ ഗലീലിയോ നാഷണല്‍ ടെലിസ്‌കോപ്പ് (ടിഎന്‍ജി) ഉപയോഗിച്ച് 2012 ല്‍ ഇന്‍ഫ്രാറെഡില്‍ എടുത്ത ചിത്രങ്ങള്‍ സൂക്ഷ്മനിരീക്ഷണം നടത്തിയപ്പോഴും ഈ വലിയ മതിലിന്റെ സാന്നിധ്യം കണ്ടെത്തി. എന്നാല്‍ അതൊരു ആസിഡ് മേഘപടലമാണെന്നു തിരിച്ചറിഞ്ഞത് ഇപ്പോഴാണെന്നു മാത്രം!

ശുക്രന്റെ അന്തരീക്ഷം പഠിക്കാന്‍ വിക്ഷേപിച്ച ജാപ്പനീസ് ബഹിരാകാശ പേടകമായ വീനസ് ക്ലൈമറ്റ് ഓര്‍ബിറ്ററാണ് പ്ലാനറ്റ്-സി എന്നും അറിയപ്പെടുന്ന അകാത്‌സുകി. ഇതാണ് ഇപ്പോള്‍ ആസിഡ് മേഘത്തെ തിരിച്ചറിയാന്‍ ശാസ്ത്രലോകത്തെ സഹായിച്ചത്. ഇത് അയയ്ക്കുന്ന ഇന്‍ഫ്രാ റെഡ് ചിത്രങ്ങളാണ് ജ്യോതിശാസ്ത്രജ്ഞര്‍ പഠനവിധേയമാക്കി കൊണ്ടിരിക്കുന്നത്. 2010 മെയ് 20 ന് വിക്ഷേപിച്ച അകാത്‌സുകി 2010 ഡിസംബര്‍ 6 ന് ശുക്രനുചുറ്റും ഭ്രമണപഥത്തില്‍ പ്രവേശിക്കുന്നതില്‍ പരാജയപ്പെട്ടു. സൂര്യനെ അഞ്ച് വര്‍ഷത്തോളം പരിക്രമണം ചെയ്ത ശേഷം എഞ്ചിനീയര്‍മാര്‍ ഇതിനെ മറ്റൊരു ബദല്‍ വീനഷ്യന്‍ എലിപ്റ്റിക് ഭ്രമണപഥത്തില്‍ 2015 ഡിസംബര്‍ 7 ന് സ്ഥാപിച്ചു. ഇതോടെ, ശുക്രനെ പരിക്രമണം ചെയ്യുന്ന ആദ്യത്തെ ഏഷ്യന്‍ ഉപഗ്രഹമായി അകാത്സുകി മാറി. നിരവധി തരംഗദൈര്‍ഘ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന അഞ്ച് വ്യത്യസ്ത ക്യാമറകള്‍ ഉപയോഗിക്കുന്നതിലൂടെ, അന്തരീക്ഷത്തിന്റെ തരംതിരിവ്, അന്തരീക്ഷ ചലനാത്മകത, ക്ലൗഡ് ഭൗതികശാസ്ത്രം എന്നിവയെക്കുറിച്ച് അകാത്‌സുകി പഠിക്കുന്നു. 

നിരവധി ബഹിരാകാശവാഹനങ്ങള്‍ 1962 മുതല്‍ 62 ദശലക്ഷം മൈല്‍ ദൂരം ചൊവ്വയിലേക്ക് യാത്ര ചെയ്തിട്ടുണ്ട്, എന്നാല്‍ 2015 വരെ ഇത്തരമൊരു സൂചന ശാസ്ത്രജ്ഞര്‍ക്ക് നല്‍കിയിരുന്നില്ല. അകാത്‌സുകി ക്രാഫ്റ്റാണ് അവ്യക്തമായ ഈ മേഘത്തിന്റെ ആദ്യ സൂചനകള്‍ ശേഖരിച്ചത്. 1983 മുതല്‍ ശുക്രന്റെ ചിത്രങ്ങളിലൂടെ നടത്തിയ പഠനമാണ് ഗ്രഹത്തിന് ചുറ്റും കൂറ്റന്‍ മതില്‍ ചുറ്റിത്തിരിയുന്നുണ്ടെന്ന് വെളിപ്പെടുത്തിയത്. ഇത് ഹരിതഗൃഹ പ്രഭാവത്തിന് കാരണമാവുകയും അത് താപം നിലനിര്‍ത്തുകയും ഉപരിതലത്തെ 869 ഡിഗ്രി ഫാരന്‍ഹീറ്റ് താപനിലയില്‍ നിലനിര്‍ത്തുകയും ചെയ്യുന്നു. ഇതുപോലുള്ള ആസിഡ് തരംഗങ്ങള്‍ ഉപരിതലവും ശുക്രന്റെ അന്തരീക്ഷത്തിന്റെ ചലനാത്മകതയും തമ്മില്‍ ഒരു ബന്ധം സ്ഥാപിക്കാന്‍ സഹായിക്കും, ഇത് ഒരു പരിധി വരെ ഇപ്പോഴും ശാസ്ത്രലോകത്തിന് ഒരു രഹസ്യമാണ്.

ഗവേഷകര്‍ പറയുന്നതനുസരിച്ച്, ഈ അന്തരീക്ഷ പ്രതിഭാസം ഒരു പുതിയ കാലാവസ്ഥാ പ്രതിഭാസമാണ്, മറ്റ് ഗ്രഹങ്ങളില്‍ കാണാത്തതാണ്. ശുക്രന്റെ അന്തരീക്ഷത്തില്‍ പ്രധാനമായും കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് അടങ്ങിയിരിക്കുന്നു, അതില്‍ സള്‍ഫ്യൂറിക് ആസിഡ് തുള്ളികള്‍ ഉണ്ട്. കട്ടിയുള്ള അന്തരീക്ഷം സൂര്യന്റെ ചൂടിനെ കുടുക്കുന്നു, അതിന്റെ ഫലമായി ഉപരിതല താപനില 470 ഡിഗ്രി സെല്‍ഷ്യസില്‍ കൂടുതലാണ്. ശുക്രന്റെ അന്തരീക്ഷത്തിന് വ്യത്യസ്ത താപനിലകളുള്ള നിരവധി പാളികളുണ്ട്. മേഘങ്ങള്‍ സ്ഥിതിചെയ്യുന്ന തലത്തില്‍, ഉപരിതലത്തില്‍ നിന്ന് ഏകദേശം 30 മൈല്‍ (50 കിലോമീറ്റര്‍) ഉയരത്തില്‍, ഭൂമിയുടെ ഉപരിതലത്തിലെ അതേ താപനിലയാണ്.

ശുക്രന്‍ ഭ്രമണപഥത്തില്‍ മുന്നോട്ട് നീങ്ങുമ്പോള്‍ അതിന്റെ അച്ചുതണ്ടില്‍ സാവധാനം പിന്നിലേക്ക് കറങ്ങുമ്പോള്‍, ഓരോ നാല് ഭൗമദിനത്തിലും ഗ്രഹത്തിന് ചുറ്റും മേഘങ്ങളുടെ ഉയര്‍ന്ന തലം വീഴുന്നു. മണിക്കൂറില്‍ 224 മൈല്‍ (360 കിലോമീറ്റര്‍) വേഗതയില്‍ സഞ്ചരിക്കുന്ന ചുഴലിക്കാറ്റ് വീശിയടിക്കുന്ന കാറ്റാണ് ഇവയെ നയിക്കുന്നത്. അന്തരീക്ഷത്തിലെ മിന്നല്‍ വേഗത്തില്‍ നീങ്ങുന്ന ഈ മേഘങ്ങളെ പ്രകാശിപ്പിക്കുന്നു. മേഘങ്ങള്‍ക്കുള്ളിലെ വേഗത മേഘത്തിന്റെ ഉയരത്തിനനുസരിച്ച് കുറയുന്നു, ഉപരിതലത്തില്‍ മണിക്കൂറില്‍ ഏതാനും മൈല്‍ (കിലോമീറ്റര്‍) മാത്രമേ കണക്കാക്കൂ. നിലത്ത്, അത് ഭൂമിയില്‍ വളരെ മങ്ങിയതും തെളിഞ്ഞതുമായ ഒരു ദിവസം പോലെ കാണപ്പെടും, അന്തരീക്ഷം വളരെ ഭാരമുള്ളതാണ്, ഒരു മൈല്‍ (1.6 കിലോമീറ്റര്‍) ആഴത്തിലുള്ള വെള്ളത്തിനടിയിലാണെന്ന് തോന്നും.

click me!