കൂടത്തായി കേസ് പ്രതി ജോളി ജയിലില്‍ ഫോണ്‍ ഉപയോഗിച്ചു; മകനെ വിളിച്ച് സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന് റിപ്പോര്‍ട്ട്

Jun 12, 2020, 11:30 AM IST

കൂടത്തായി കേസ് പ്രതി ജോളി ജയിലില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചു. നിരന്തരം ഫോണ്‍ വിളിച്ചുവെന്നാണ് നോര്‍ത്ത് സോണ്‍ ഐജി ജയില്‍ മേധാവിക്ക് റിപ്പോര്‍ട്ട് നല്‍കിയത്. മകന്‍ റെമോയെ മൂന്ന് തവണ വിളിച്ച് സ്വാധീനിക്കാന്‍ ശ്രമിച്ചു. റോമോ കേസില്‍ സാക്ഷിയാണ്. മെയ് 20നാണ് ജോളി അവസാനമായി മകനെ വിളിച്ചത്. ഏഷ്യാനെറ്റ് ന്യൂസ് എക്‌സ്‌ക്ലൂസീവ്.