'ഇരകളുടെ ശബ്ദം കേള്‍പ്പിച്ചതാണോ ഞങ്ങള്‍ ചെയ്ത തെറ്റ്?' ദുരനുഭവം നേരിട്ട മാധ്യമപ്രവര്‍ത്തകര്‍ ചോദിക്കുന്നു

Dec 20, 2019, 10:05 PM IST

മലയാളി മാധ്യമപ്രവര്‍ത്തകരെ കര്‍ണ്ണാടക പൊലീസ് ബന്ദികളാക്കുമ്പോള്‍ ചുറ്റിലും മറ്റെല്ലാ ഭാഷാമാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടായിരുന്നെന്ന് ദുരനുഭവം നേരിട്ട ഏഷ്യാനെറ്റ് ന്യൂസ് സീനിയര്‍ റിപ്പോര്‍ട്ടര്‍ മുജീബ് റഹ്മാന്‍. അടുത്തിരുന്ന ഏഷ്യാനെറ്റ് ന്യൂസ് ക്യാമറാമാന്‍ പ്രതീഷ് കപ്പോത്തിനോട് പോലും സംസാരിക്കാനാവാത്ത അനുഭവമാണ് പൊലീസില്‍ നിന്നുണ്ടായതെന്നും മുജീബ് പറയുന്നു. ഏഴുമണിക്കൂറോളം കുറ്റവാളികളെന്ന പോലെ കഴിയേണ്ടി വന്ന അനുഭവം പങ്കുവച്ച് മാധ്യമപ്രവര്‍ത്തകര്‍. വീഡിയോ കാണാം.